തിരുവനന്തപുരം: സംസ്ഥാനത്തെ 200 മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി തീരദേശ പോലീസ് സേന വിപുലീകരിക്കും. മത്സ്യബന്ധനത്തിനിടെ മരണമടഞ്ഞവരുടെ മക്കൾക്കു ജോലി സംവരണം നൽകും. മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക സംവരണം. ആധുനിക ബോട്ടും മറ്റു സജ്ജീകരണങ്ങളും ഒരുക്കി നവീകരിക്കും. വിഴിഞ്ഞം, നീണ്ടകര, കൊച്ചി, പൊന്നാനി, അഴീക്കൽ തുറമുഖങ്ങളോട് ചേർന്നു പ്രത്യേക പോലീസ് സംവിധാനം ആരംഭിക്കും.
ഭാവിയിൽ മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന മുഴുവൻ മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം. ബോട്ടുകളിൽ ജിപിഎസ് സംവിധാനവും മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോണുകളും സാറ്റലൈറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് കാലാവസ്ഥ സംബന്ധിച്ച സന്ദേശം നൽകാനുമുള്ള ക്രമീകരണം ഒരുക്കും. ഐഎസ്ആർഒ, കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയണ്മെന്റ് സെന്റർ, എൻഐസി, ദുരന്ത നിവാരണ അഥോറിറ്റി, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയവയുടെ സാങ്കേതി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ഇതിനുള്ള അഞ്ഞൂറ് ഉപകരണങ്ങൾ അടുത്ത വർഷം തന്നെ മത്സ്യത്തൊഴിലാളികൾക്കു നല്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവിന് നടത്തിപ്പു ചുതമല നൽകി.
ചുഴലിക്കാറ്റിൽപ്പെട്ടു മറ്റു സംസ്ഥാനങ്ങളിൽ എത്തിയവരെ തിരിച്ചെത്തിക്കാൻ സഹായം നൽകും. ലക്ഷദ്വീപിൽ മെഡിക്കൽ സംഘത്തെ അയയ്ക്കും. മത്സ്യത്തൊഴിലാളികളെ തിരികെക്കൊണ്ടുവന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഉദ്യോഗസ്ഥരെ നിയോഗിക്കും. തെരച്ചിൽ തുടരാൻ തീരസംരക്ഷണ സേനയോടും നാവിക, വ്യോമ സേനകളോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെടും. മത്സ്യത്തൊഴിലാളികളും തെരച്ചിൽ സംഘത്തിൽ ഉണ്ടാകണമെന്ന് കേന്ദ്ര സേനകളോട് ആവശ്യപ്പെടും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഫിഷറീസ്, റവന്യു-ഡിസാസ്റ്റർ മാനേജ്മെന്റ്, ആഭ്യന്തര വകുപ്പുകളെ ചുമതലപ്പെടുത്തി. ദേശീയ ദുരന്തമായി കണക്കാക്കി ദീർഘകാല പുനർനിർമാണ പദ്ധതിക്കാവശ്യമായ ഫണ്ട് (സ്പെഷൽ പാക്കേജ്) ലഭ്യമാക്കാൻ ആവശ്യപ്പെടും.
ഭാവിയിൽ മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന മുഴുവൻ മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം. ബോട്ടുകളിൽ ജിപിഎസ് സംവിധാനവും മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോണുകളും സാറ്റലൈറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് കാലാവസ്ഥ സംബന്ധിച്ച സന്ദേശം നൽകാനുമുള്ള ക്രമീകരണം ഒരുക്കും. ഐഎസ്ആർഒ, കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയണ്മെന്റ് സെന്റർ, എൻഐസി, ദുരന്ത നിവാരണ അഥോറിറ്റി, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയവയുടെ സാങ്കേതി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ഇതിനുള്ള അഞ്ഞൂറ് ഉപകരണങ്ങൾ അടുത്ത വർഷം തന്നെ മത്സ്യത്തൊഴിലാളികൾക്കു നല്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവിന് നടത്തിപ്പു ചുതമല നൽകി.
ചുഴലിക്കാറ്റിൽപ്പെട്ടു മറ്റു സംസ്ഥാനങ്ങളിൽ എത്തിയവരെ തിരിച്ചെത്തിക്കാൻ സഹായം നൽകും. ലക്ഷദ്വീപിൽ മെഡിക്കൽ സംഘത്തെ അയയ്ക്കും. മത്സ്യത്തൊഴിലാളികളെ തിരികെക്കൊണ്ടുവന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഉദ്യോഗസ്ഥരെ നിയോഗിക്കും. തെരച്ചിൽ തുടരാൻ തീരസംരക്ഷണ സേനയോടും നാവിക, വ്യോമ സേനകളോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെടും. മത്സ്യത്തൊഴിലാളികളും തെരച്ചിൽ സംഘത്തിൽ ഉണ്ടാകണമെന്ന് കേന്ദ്ര സേനകളോട് ആവശ്യപ്പെടും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഫിഷറീസ്, റവന്യു-ഡിസാസ്റ്റർ മാനേജ്മെന്റ്, ആഭ്യന്തര വകുപ്പുകളെ ചുമതലപ്പെടുത്തി. ദേശീയ ദുരന്തമായി കണക്കാക്കി ദീർഘകാല പുനർനിർമാണ പദ്ധതിക്കാവശ്യമായ ഫണ്ട് (സ്പെഷൽ പാക്കേജ്) ലഭ്യമാക്കാൻ ആവശ്യപ്പെടും.