തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ മത്സ്യത്തൊഴിലാളികൾക്കായി നടത്തിയ തെരച്ചിലിൽ ഇന്നലെ മലയാളികളായ മത്സ്യത്തൊഴിലാളികളെ ആരേയും കണ്ടെത്താൻ സാധിച്ചില്ല. വിഴിഞ്ഞം, കൊച്ചി എന്നിവിടങ്ങളിൽ നിന്നും നേവിയുടേയും തീരദേശ സേനയുടേയും കപ്പലുകളിലാണ് ഇന്നലെ തിരച്ചിൽ നടത്തിയത്.
32 മത്സ്യത്തൊഴിലാളികളുമായി വിഴിഞ്ഞത്തു നിന്നു തീര സംരക്ഷണ സേനയുടെ വൈഭവ്, ആര്യമാൻ എന്നീ കപ്പലുകൾ ഇന്നലെ തെരച്ചിൽ ആരംഭിച്ചു. 200 നോട്ടിക്കൽ മൈൽ വരെ ദൂരെ തെരച്ചിൽ നടത്തും. നാളെയേ ഇവർ മടങ്ങിയെത്തുകയുള്ളൂ.
കൊച്ചിയിൽ നാവിക സേന നടത്തിയ തെരച്ചിലിൽ തമിഴനാട് സ്വദേശികളായ 23 മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. കൊല്ലത്ത് ഇന്ത്യൻ നേവിയുടെ കപ്പലായ കാബ്റയും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഇനിയും തിരിച്ചെത്താനുള്ള മത്സ്യത്തൊഴിലാളികളുടെ എണ്ണം സംബന്ധിച്ചുള്ള അവ്യക്തത തുടരുകയാണ്. 97 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ, ബോട്ടുകളിൽ പോയവർ ഉൾപ്പെടെ 210 മത്സ്യത്തൊഴിലാളികളാണ് തിരിച്ചെത്താനുള്ളതെന്നു ലത്തീൻ അതിരൂപത വ്യക്തമാക്കിയിരുന്നു. വള്ളങ്ങളിൽ പോയവരുടെ കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു.
32 മത്സ്യത്തൊഴിലാളികളുമായി വിഴിഞ്ഞത്തു നിന്നു തീര സംരക്ഷണ സേനയുടെ വൈഭവ്, ആര്യമാൻ എന്നീ കപ്പലുകൾ ഇന്നലെ തെരച്ചിൽ ആരംഭിച്ചു. 200 നോട്ടിക്കൽ മൈൽ വരെ ദൂരെ തെരച്ചിൽ നടത്തും. നാളെയേ ഇവർ മടങ്ങിയെത്തുകയുള്ളൂ.
കൊച്ചിയിൽ നാവിക സേന നടത്തിയ തെരച്ചിലിൽ തമിഴനാട് സ്വദേശികളായ 23 മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. കൊല്ലത്ത് ഇന്ത്യൻ നേവിയുടെ കപ്പലായ കാബ്റയും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഇനിയും തിരിച്ചെത്താനുള്ള മത്സ്യത്തൊഴിലാളികളുടെ എണ്ണം സംബന്ധിച്ചുള്ള അവ്യക്തത തുടരുകയാണ്. 97 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ, ബോട്ടുകളിൽ പോയവർ ഉൾപ്പെടെ 210 മത്സ്യത്തൊഴിലാളികളാണ് തിരിച്ചെത്താനുള്ളതെന്നു ലത്തീൻ അതിരൂപത വ്യക്തമാക്കിയിരുന്നു. വള്ളങ്ങളിൽ പോയവരുടെ കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു.