തിരുവനന്തപുരം: ശാസ്ത്ര മേഖലയിൽ നിന്നുള്ള കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരത്തു സംസ്ഥാനതല എമർജൻസി ഓപ്പറേഷൻ സെന്റർ തുറക്കാനും മേഖലാ എമർജൻസി ഓപ്പറേഷൻ സെന്റർ എറണാകുളത്ത് സ്ഥാപിക്കാനും തീരുമാനിച്ചു. ജില്ലാതലത്തിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിച്ച് ഫിഷറീസ്, പോലീസ്, ഫയർ, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും കേന്ദ്ര സേനകളായ കോസ്റ്റ്ഗാർഡ്, വ്യോമ, നാവിക സേനകളുടെ സേവനം ലഭ്യമാക്കാനും നടപടി സ്വീകരിക്കും.
ദുരന്തങ്ങൾ നേരിടാനുള്ള മാർഗരേഖ തയാറാക്കാൻ പ്രത്യേക സമിതി
തിരുവനന്തപുരം: ചുഴലിക്കാറ്റുപോലെ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള മാർഗരേഖ തയാറാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും.
മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകനും മുൻ ഡിജിപിയുമായ രമണ് ശ്രീവാസ്തവ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി, ദുരന്തനിവാരണ അഥോറിറ്റി മെന്പർ സെക്രട്ടറി എന്നിവരാണു സമിതി അംഗങ്ങൾ. കൊച്ചി സർവകലാശാല കാലാവസ്ഥ നിരീക്ഷണ വകുപ്പ് അസിസ്റ്റന്റ് പ്രഫസർ ഡോ. അഭിലാഷും സമിതിയിലുണ്ടാകും.
ദുരന്തത്തിൽപ്പെട്ടു കാണാതാകുന്നവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കാനും പ്രത്യേക സമിതിക്കു രൂപം നൽകി. റവന്യൂ, ആഭ്യന്തരം, ഫിഷറീസ് വകുപ്പുകളിലെ അഡീഷണൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറിമാരടങ്ങിയ സമിതിയാണു രൂപീകരിച്ചത്. കാണാതായി ഏഴുവർഷം കഴിഞ്ഞാൽ മാത്രമേ കാണാതായി എന്നു സ്ഥിരീകരിച്ച് ആശ്രിതർക്ക് നഷ്ടപരിഹാരം നല്കാനാകുമായിരുന്നുള്ളു. ഇപ്പോഴതു മൂന്നുവർഷമായി കുറച്ചു. ഇതിൽ ഇളവ് അനുവദിച്ചാൽ മാത്രമേ ഇപ്പോഴത്തെ ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം ലഭ്യമാക്കാനാകു. കേന്ദ്രചട്ടങ്ങളിൽ ഇളവ് ആവശ്യമെങ്കിൽ നിയമവിദഗ്ധരുമായി ആലോചിച്ചു നടപടി സ്വീകരിക്കാനാണു തീരുമാനം.
ദുരന്തത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്കുള്ള ആനുകൂല്യം പരിഷ്കരിക്കുന്നതിനുള്ള ശിപാർശ സമർപ്പിക്കാനും റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരന്തങ്ങൾ നേരിടാനുള്ള മാർഗരേഖ തയാറാക്കാൻ പ്രത്യേക സമിതി
തിരുവനന്തപുരം: ചുഴലിക്കാറ്റുപോലെ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള മാർഗരേഖ തയാറാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും.
മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകനും മുൻ ഡിജിപിയുമായ രമണ് ശ്രീവാസ്തവ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി, ദുരന്തനിവാരണ അഥോറിറ്റി മെന്പർ സെക്രട്ടറി എന്നിവരാണു സമിതി അംഗങ്ങൾ. കൊച്ചി സർവകലാശാല കാലാവസ്ഥ നിരീക്ഷണ വകുപ്പ് അസിസ്റ്റന്റ് പ്രഫസർ ഡോ. അഭിലാഷും സമിതിയിലുണ്ടാകും.
ദുരന്തത്തിൽപ്പെട്ടു കാണാതാകുന്നവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കാനും പ്രത്യേക സമിതിക്കു രൂപം നൽകി. റവന്യൂ, ആഭ്യന്തരം, ഫിഷറീസ് വകുപ്പുകളിലെ അഡീഷണൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറിമാരടങ്ങിയ സമിതിയാണു രൂപീകരിച്ചത്. കാണാതായി ഏഴുവർഷം കഴിഞ്ഞാൽ മാത്രമേ കാണാതായി എന്നു സ്ഥിരീകരിച്ച് ആശ്രിതർക്ക് നഷ്ടപരിഹാരം നല്കാനാകുമായിരുന്നുള്ളു. ഇപ്പോഴതു മൂന്നുവർഷമായി കുറച്ചു. ഇതിൽ ഇളവ് അനുവദിച്ചാൽ മാത്രമേ ഇപ്പോഴത്തെ ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം ലഭ്യമാക്കാനാകു. കേന്ദ്രചട്ടങ്ങളിൽ ഇളവ് ആവശ്യമെങ്കിൽ നിയമവിദഗ്ധരുമായി ആലോചിച്ചു നടപടി സ്വീകരിക്കാനാണു തീരുമാനം.
ദുരന്തത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്കുള്ള ആനുകൂല്യം പരിഷ്കരിക്കുന്നതിനുള്ള ശിപാർശ സമർപ്പിക്കാനും റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.