കോട്ടയം: കടൽക്ഷോഭത്തെത്തുടർന്നു മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ ദേവഘട്ട് തീരത്ത് സുരക്ഷാർഥം നങ്കൂരമിട്ട മത്സ്യത്തൊഴിലാളികൾ നാട്ടിലേക്ക് പുറപ്പെട്ടു. കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നിവടങ്ങിളിൽ നിന്നുള്ള 65 ബോട്ടുകളിലായി ദേവഘട്ടിലെത്തിയ 900 മത്സ്യതൊഴിലാളികളാണ് സർക്കാർ അനുമതിയെത്തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് മടങ്ങിയത്.
ഘട്ടംഘട്ടമായി ഇവർ നാട്ടിലെത്തും. ഇവരുടെ സുരക്ഷയ്ക്കായി സർക്കാർ നിയോഗിച്ച മലയാളി മിഷനറി ഫാ. ജോർജ് കാവുകാട്ടിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡും സർക്കാർ പ്രതിനിധികളും മത്സ്യത്തൊഴിലാളികൾക്ക് യാത്രയയപ്പ് നൽകി. തീരത്തെത്തിയ തൊഴിലാളികൾ സദ്യയൊരുക്കി അച്ചന്റെ പ്രത്യേക അനുഗ്രഹം തേടിയ ശേഷമാണ് തിരികെ പോന്നത്. മടക്കയാത്രയിലേക്കുള്ള പാചകവാതകവും ഭക്ഷണസാധനങ്ങളും ഫാ. കാവുക്കാട്ടിന്റെ ഇടപെടലിൽ മഹാരാഷ്ട്ര സർക്കാർ ഇവർക്കു നൽകി. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കടൽ ക്ഷോഭത്തെത്തുടർന്ന് കോസ്റ്റ് ഗാർഡിന്റെ വയർലെസ് സന്ദേശം ലഭിച്ചതനുസരിച്ച് തൊഴിലാളികൾ ദേവഘട്ട് തീരത്ത് നങ്കൂരമിട്ടത്.
ഘട്ടംഘട്ടമായി ഇവർ നാട്ടിലെത്തും. ഇവരുടെ സുരക്ഷയ്ക്കായി സർക്കാർ നിയോഗിച്ച മലയാളി മിഷനറി ഫാ. ജോർജ് കാവുകാട്ടിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡും സർക്കാർ പ്രതിനിധികളും മത്സ്യത്തൊഴിലാളികൾക്ക് യാത്രയയപ്പ് നൽകി. തീരത്തെത്തിയ തൊഴിലാളികൾ സദ്യയൊരുക്കി അച്ചന്റെ പ്രത്യേക അനുഗ്രഹം തേടിയ ശേഷമാണ് തിരികെ പോന്നത്. മടക്കയാത്രയിലേക്കുള്ള പാചകവാതകവും ഭക്ഷണസാധനങ്ങളും ഫാ. കാവുക്കാട്ടിന്റെ ഇടപെടലിൽ മഹാരാഷ്ട്ര സർക്കാർ ഇവർക്കു നൽകി. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കടൽ ക്ഷോഭത്തെത്തുടർന്ന് കോസ്റ്റ് ഗാർഡിന്റെ വയർലെസ് സന്ദേശം ലഭിച്ചതനുസരിച്ച് തൊഴിലാളികൾ ദേവഘട്ട് തീരത്ത് നങ്കൂരമിട്ടത്.