ക്രിസ്മസ് വിളക്ക്- 7 / ഫാ. സാബു ജോൺ പനച്ചിക്കൽ (ഉപ്പുതറ)
ക്രിസ്മസ് ചെറുതാകലിന്റെ ആഘോഷമാണ്. പ്രപഞ്ച സ്രഷ്ടാവും നാഥനുമായ ദൈവം മനുഷ്യരൂപമാർന്നു സൃഷ്ടിയുടെ ഭാഗമാവുകയും മനുഷ്യരോടു താദാത്മ്യം പ്രാപിക്കുകയും ചെയ്ത മഹാസംഭവമാണു ക്രിസ്മസ്.
കൊട്ടാരങ്ങളും പ്രഭുമന്ദിരങ്ങളും അവയുടെ ഭൗതികസൗകര്യങ്ങളും ഉപേക്ഷിച്ച്, ദൈവികതയെ മുറുകെപ്പിടിക്കേണ്ട കാര്യമായി പരിഗണിക്കാത്തവൻ പിറക്കാനായി ലാളിത്യത്തിന്റെ പ്രതീകമായ കാലിത്തൊഴുത്ത് തെരഞ്ഞെടുത്തു. ലോകം ആ ലാളിത്യത്തിന്റെ നിത്യസ്മാരകമായി പുൽക്കൂടിനെയും ആഘോഷിക്കുന്നു.
ക്രിസ്മസിന്റെ ആധ്യാത്മികതയിലും ആഘോഷങ്ങളിലും പുൽക്കൂട് വലിയ പ്രാധാന്യം നേടിയിരിക്കുന്നു. ഡിസംബർ മാസത്തിന്റെ ആരംഭം മുതൽ നക്ഷത്രങ്ങൾക്കൊപ്പം ഭവനങ്ങളിൽ പുൽക്കൂടൊരുക്കാനും വിശ്വാസികളും അല്ലാത്തവരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പുൽക്കൂട് ഇത്രയധികം ലളിതമായത് അതിനെ ആദ്യമായി വിഭാവനം ചെയ്തയാളുടെ- വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ- ജീവിതദർശനവും ശൈലിയുമാണ്. ആ വിശുദ്ധാത്മാവിന്റെ ദൈവ-മനുഷ്യ-പ്രപഞ്ച വീക്ഷണങ്ങൾ പുൽക്കൂടിനെ അതിലളിതവും അതേസമയം വളരെ മനോഹരവുമാക്കിയിരിക്കുന്നു.
ലാളിത്യത്തിന്റെ പ്രതിരൂപവും ചൈതന്യവുമായ പുൽക്കൂട്. അതിന്റെയുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരു വലിയ പ്രപഞ്ചരഹസ്യമാണ്. പുൽക്കൂടിനുള്ളിൽ ദൈവവും മനുഷ്യരും സ്വർഗീയവൃന്ദങ്ങളും ജീവജാലങ്ങളും വൃക്ഷലതാദികളും ഇരുളും വെളിച്ചവും കാറ്റും തണുപ്പും എല്ലാം ഒന്നായി നിൽക്കുന്നു. അങ്ങനെ പുൽക്കൂട് പ്രപഞ്ചമെന്ന യാഥാർഥ്യത്തിന്റെ ഒരു പരിച്ഛേദമായി മാറിയിരിക്കുന്നു.
ഇപ്രകാരം സ്രഷ്ടാവും സൃഷ്ടികളും ഒന്നായി നിൽക്കുന്ന പ്രപഞ്ചരഹസ്യത്തെയാണ് പുൽക്കൂടിലൂടെ വിശുദ്ധ ഫ്രാൻസിസ് അസീസി അവതരിപ്പിക്കുന്നത്.ദരിദ്രരും ധനാഢ്യരും വിജ്ഞാനികളും സാധാരണക്കാരും അതിന്റെ ഭാഗമാണ്. മറ്റു ജീവജാലങ്ങളും സസ്യലതാദികളും ഈ പ്രപഞ്ചപരിച്ഛേദനത്തിൽ ദൈവവും മനുഷ്യരുമായി ഒരേ ഇടം തുല്യമായി പങ്കിടുന്നു. ഇത് ഉദാത്തമായ പ്രപഞ്ചവീക്ഷണമാണ്. സ്രഷ്ടവസ്തുക്കളെയും ബഹുമാനിക്കാനും പരിസ്ഥിതി സൗഹൃദപരമായി ജീവിക്കാനും ഈ ദർശനം നമുക്കു പ്രചോദനമാകും. ക്രിസ്മസ് ആഘോഷത്തിൽ നാമൊരുക്കുന്ന പുൽക്കൂടുകൾക്ക് ഈ ലാളിത്യത്തിലൂന്നിയ പ്രപഞ്ചദർശനത്തെ സംവേദിക്കാൻ കഴിയണം. അത് നാം ഉറപ്പുവരുത്തണം. ക്രിസ്മസ് ആഘോഷത്തിൽ എല്ലാവർക്കുമിടം ലഭിക്കണം. കാരണം, ക്രിസ്മസ് പ്രപഞ്ചത്തിന്റെ മുഴുവൻ ആഘോഷമാണ്.
ക്രിസ്മസ് ചെറുതാകലിന്റെ ആഘോഷമാണ്. പ്രപഞ്ച സ്രഷ്ടാവും നാഥനുമായ ദൈവം മനുഷ്യരൂപമാർന്നു സൃഷ്ടിയുടെ ഭാഗമാവുകയും മനുഷ്യരോടു താദാത്മ്യം പ്രാപിക്കുകയും ചെയ്ത മഹാസംഭവമാണു ക്രിസ്മസ്.
കൊട്ടാരങ്ങളും പ്രഭുമന്ദിരങ്ങളും അവയുടെ ഭൗതികസൗകര്യങ്ങളും ഉപേക്ഷിച്ച്, ദൈവികതയെ മുറുകെപ്പിടിക്കേണ്ട കാര്യമായി പരിഗണിക്കാത്തവൻ പിറക്കാനായി ലാളിത്യത്തിന്റെ പ്രതീകമായ കാലിത്തൊഴുത്ത് തെരഞ്ഞെടുത്തു. ലോകം ആ ലാളിത്യത്തിന്റെ നിത്യസ്മാരകമായി പുൽക്കൂടിനെയും ആഘോഷിക്കുന്നു.
ക്രിസ്മസിന്റെ ആധ്യാത്മികതയിലും ആഘോഷങ്ങളിലും പുൽക്കൂട് വലിയ പ്രാധാന്യം നേടിയിരിക്കുന്നു. ഡിസംബർ മാസത്തിന്റെ ആരംഭം മുതൽ നക്ഷത്രങ്ങൾക്കൊപ്പം ഭവനങ്ങളിൽ പുൽക്കൂടൊരുക്കാനും വിശ്വാസികളും അല്ലാത്തവരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പുൽക്കൂട് ഇത്രയധികം ലളിതമായത് അതിനെ ആദ്യമായി വിഭാവനം ചെയ്തയാളുടെ- വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ- ജീവിതദർശനവും ശൈലിയുമാണ്. ആ വിശുദ്ധാത്മാവിന്റെ ദൈവ-മനുഷ്യ-പ്രപഞ്ച വീക്ഷണങ്ങൾ പുൽക്കൂടിനെ അതിലളിതവും അതേസമയം വളരെ മനോഹരവുമാക്കിയിരിക്കുന്നു.
ലാളിത്യത്തിന്റെ പ്രതിരൂപവും ചൈതന്യവുമായ പുൽക്കൂട്. അതിന്റെയുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരു വലിയ പ്രപഞ്ചരഹസ്യമാണ്. പുൽക്കൂടിനുള്ളിൽ ദൈവവും മനുഷ്യരും സ്വർഗീയവൃന്ദങ്ങളും ജീവജാലങ്ങളും വൃക്ഷലതാദികളും ഇരുളും വെളിച്ചവും കാറ്റും തണുപ്പും എല്ലാം ഒന്നായി നിൽക്കുന്നു. അങ്ങനെ പുൽക്കൂട് പ്രപഞ്ചമെന്ന യാഥാർഥ്യത്തിന്റെ ഒരു പരിച്ഛേദമായി മാറിയിരിക്കുന്നു.
ഇപ്രകാരം സ്രഷ്ടാവും സൃഷ്ടികളും ഒന്നായി നിൽക്കുന്ന പ്രപഞ്ചരഹസ്യത്തെയാണ് പുൽക്കൂടിലൂടെ വിശുദ്ധ ഫ്രാൻസിസ് അസീസി അവതരിപ്പിക്കുന്നത്.ദരിദ്രരും ധനാഢ്യരും വിജ്ഞാനികളും സാധാരണക്കാരും അതിന്റെ ഭാഗമാണ്. മറ്റു ജീവജാലങ്ങളും സസ്യലതാദികളും ഈ പ്രപഞ്ചപരിച്ഛേദനത്തിൽ ദൈവവും മനുഷ്യരുമായി ഒരേ ഇടം തുല്യമായി പങ്കിടുന്നു. ഇത് ഉദാത്തമായ പ്രപഞ്ചവീക്ഷണമാണ്. സ്രഷ്ടവസ്തുക്കളെയും ബഹുമാനിക്കാനും പരിസ്ഥിതി സൗഹൃദപരമായി ജീവിക്കാനും ഈ ദർശനം നമുക്കു പ്രചോദനമാകും. ക്രിസ്മസ് ആഘോഷത്തിൽ നാമൊരുക്കുന്ന പുൽക്കൂടുകൾക്ക് ഈ ലാളിത്യത്തിലൂന്നിയ പ്രപഞ്ചദർശനത്തെ സംവേദിക്കാൻ കഴിയണം. അത് നാം ഉറപ്പുവരുത്തണം. ക്രിസ്മസ് ആഘോഷത്തിൽ എല്ലാവർക്കുമിടം ലഭിക്കണം. കാരണം, ക്രിസ്മസ് പ്രപഞ്ചത്തിന്റെ മുഴുവൻ ആഘോഷമാണ്.