തിരുവനന്തപുരം: കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം അംഗീകരിച്ച റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പിഎച്ച്. കുര്യന്റെ നിലപാടിനെ തള്ളി റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പരസ്യമായി രംഗത്തെത്തി.
അതിർത്തി പുനർനിർണയം കഴിഞ്ഞാൽ കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയുമെന്ന പി.എച്ച്. കുര്യന്റെ നിർദേശം മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നും അഭിപ്രായം പറയാൻ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി തുറന്നടിച്ചു. ഇരുവരും തമ്മിൽ ഏറെനാളായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ് ഇതിലൂടെ മറനീക്കിയത്.
ജോയ്സ് ജോർജ് എംപി കൈയേറിയെന്ന് ആരോപിക്കപ്പെടുന്ന ഭൂമി ഉൾപ്പെടെ 3200 ഹെക്ടർ ഭൂമിയാണു കുറിഞ്ഞി ഉദ്യാനത്തിനായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ളത്. അതിർത്തി പുനർനിർണയിക്കുമ്പോൾ കുറിഞ്ഞി സങ്കേതത്തിൽ 2000 ഹെക്ടർ മാത്രമേ അവശേഷിക്കൂ എന്നാണു മുഖ്യമന്ത്രി കഴിഞ്ഞദിവസം വിളിച്ചുചേർത്ത ഉന്നത തല യോഗത്തിൽ പി.എച്ച്. കുര്യൻ അറിയിച്ചത്. ഈ അഭിപ്രായത്തെ മന്ത്രി ചന്ദ്രശേഖരൻ തള്ളി. അത്തരത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അതു കുര്യന്റെ മാത്രം അഭിപ്രായമാണെന്നും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മുൻവിധികളോടെയല്ല സർക്കാർ ഇതിനെ സമീപിക്കുന്നത്. അളന്നു തിരിച്ചല്ല 3200 ഹെക്ടർ വിജ്ഞാപനം ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യഥാർഥ വിസ്തൃതി കണ്ടെത്താനാണ് ഇനിയുളള ശ്രമം. പ്രദേശത്തെ കൃഷി സ്ഥലത്തിനും താമസ സ്ഥലത്തിനും കൃത്യമായ രേഖയുണ്ടെങ്കിൽ സംരക്ഷിക്കും. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാൻ ഉദ്ദേശ്യമില്ലെന്നു വ്യക്തമാക്കിയ മന്ത്രി ഇതിനു പിന്നിൽ ഹിഡൻ അജൻഡയില്ലെന്നും പറഞ്ഞു.
കൈയേറിയവരുണ്ടോ എന്നറിയാനാണു പുനർ നിർണയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.പല ഭൂപ്രശ്നങ്ങളിലും റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി, മന്ത്രിയുടെയും സിപിഐയുടെയും അഭിപ്രായത്തെ പിന്തുണയ്ക്കുന്നില്ലെന്നു പരാതി ഉയർന്നിരുന്നു. റവന്യൂ വകുപ്പിൽ നിന്നു കുര്യനെ മാറ്റണമെന്ന സിപിഐയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കാത്തതിലും മന്ത്രിക്ക് അതൃപ്തിയുണ്ട്.
ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കുര്യൻ പറഞ്ഞപ്പോൾ അത് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നു മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിൽ കുര്യന്റെ അഭിപ്രായം മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. ജനങ്ങളുടെ പരാതി കേൾക്കുന്നതിനു മൂന്നാറിലേക്കു പോകാൻ മൂന്നംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചുവെന്ന വാർത്ത മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും ഓഫീസ് നിഷേധിച്ചു. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കേണ്ടതു മന്ത്രിസഭയാണ്. റവന്യു- വനം മന്ത്രിമാർ അവിടെ പോയി ജനങ്ങളുമായി ചർച്ച ചെയ്യാനാണ് ഉന്നത തല യോഗത്തിന്റെ തീരുമാനം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ എം.എം.മണിയും മറ്റു ജനപ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.
അതേസമയം, ഭൂമാഫിയയ്ക്കെതിരേയുള്ള റവന്യു നടപടി അട്ടിമറിക്കാൻ ചരടു വലിച്ചത് വനംവകുപ്പാണെന്ന ആക്ഷേപം ശക്തമാണ്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ തയാറാക്കിയ റിപ്പോർട്ടാണ് കുറിഞ്ഞി ഉദ്യാനം പുനർ നിർണയിക്കാനുള്ള സർക്കാർ തീരുമാനത്തിനു പിന്നിൽ.
കൈയേറ്റക്കാർക്കെതിരേ മുഖം നോക്കാതെ നടപടിയെന്നു പറയുന്ന സിപിഐ തന്നെയാണ് മറുവശത്തു കൈയേറ്റകാർക്കു സൗകര്യങ്ങൾ ഒരുക്കി നൽകുന്നതെന്നാണ് ആക്ഷേപം. കെ. രാജുവിന്റെ കീഴിലുള്ള വനംവകുപ്പിന്റെ നടപടി ഇ.ചന്ദ്രശേഖരന്റെ റവന്യുവകുപ്പ് അംഗീകരിക്കുമോ എന്ന പ്രശ്നവും കാത്തിരുന്നു കാണേണ്ടി വരും. സിപിഐ മന്ത്രിമാർക്കിടയിലെ ഭിന്നതയും പുറത്തു വരാം.
അതിർത്തിനിർണയ പുനർവിജ്ഞാപനത്തിനും ഒട്ടേറെ തടസങ്ങൾ
തിരുവനന്തപുരം: കുറിഞ്ഞി സങ്കേതത്തിൽപ്പെട്ട ഭൂമി പുനർവിജ്ഞാപനം ചെയ്തു വിട്ടുകൊടുക്കുന്നതിനു നിയമപരമായി ഒട്ടേറെ തടസങ്ങൾ. അതിനായി അഡീഷണൽ ചീഫ് സെക്രട്ടറിയെ ഉന്നതതല യോഗം ചുമതലപ്പെടുത്തിയെങ്കിലും നടപടിയിലേക്കു കടക്കാൻ നിയമപരമായ തടസങ്ങളുണ്ടെന്നാണു സർക്കാർ കേന്ദ്രങ്ങൾ നൽകുന്ന സൂചന. കേന്ദ്ര- സംസ്ഥാന വൈൽഡ് ലൈഫ് ബോർഡുകളുടെ അനുവാദം വാങ്ങി സെറ്റിൽമെന്റ് ഓഫീസറാണ് അതിർത്തി പുനർ നിർണയിക്കേണ്ടത്. മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെന്ന തീരുമാനം ഇല്ലെന്നു സർക്കാർ പറയുന്നതും ഇതുമായി ബന്ധപ്പെട്ടാണ്.
അതിർത്തി പുനർനിർണയം കഴിഞ്ഞാൽ കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയുമെന്ന പി.എച്ച്. കുര്യന്റെ നിർദേശം മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നും അഭിപ്രായം പറയാൻ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി തുറന്നടിച്ചു. ഇരുവരും തമ്മിൽ ഏറെനാളായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ് ഇതിലൂടെ മറനീക്കിയത്.
ജോയ്സ് ജോർജ് എംപി കൈയേറിയെന്ന് ആരോപിക്കപ്പെടുന്ന ഭൂമി ഉൾപ്പെടെ 3200 ഹെക്ടർ ഭൂമിയാണു കുറിഞ്ഞി ഉദ്യാനത്തിനായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ളത്. അതിർത്തി പുനർനിർണയിക്കുമ്പോൾ കുറിഞ്ഞി സങ്കേതത്തിൽ 2000 ഹെക്ടർ മാത്രമേ അവശേഷിക്കൂ എന്നാണു മുഖ്യമന്ത്രി കഴിഞ്ഞദിവസം വിളിച്ചുചേർത്ത ഉന്നത തല യോഗത്തിൽ പി.എച്ച്. കുര്യൻ അറിയിച്ചത്. ഈ അഭിപ്രായത്തെ മന്ത്രി ചന്ദ്രശേഖരൻ തള്ളി. അത്തരത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അതു കുര്യന്റെ മാത്രം അഭിപ്രായമാണെന്നും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മുൻവിധികളോടെയല്ല സർക്കാർ ഇതിനെ സമീപിക്കുന്നത്. അളന്നു തിരിച്ചല്ല 3200 ഹെക്ടർ വിജ്ഞാപനം ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യഥാർഥ വിസ്തൃതി കണ്ടെത്താനാണ് ഇനിയുളള ശ്രമം. പ്രദേശത്തെ കൃഷി സ്ഥലത്തിനും താമസ സ്ഥലത്തിനും കൃത്യമായ രേഖയുണ്ടെങ്കിൽ സംരക്ഷിക്കും. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാൻ ഉദ്ദേശ്യമില്ലെന്നു വ്യക്തമാക്കിയ മന്ത്രി ഇതിനു പിന്നിൽ ഹിഡൻ അജൻഡയില്ലെന്നും പറഞ്ഞു.
കൈയേറിയവരുണ്ടോ എന്നറിയാനാണു പുനർ നിർണയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.പല ഭൂപ്രശ്നങ്ങളിലും റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി, മന്ത്രിയുടെയും സിപിഐയുടെയും അഭിപ്രായത്തെ പിന്തുണയ്ക്കുന്നില്ലെന്നു പരാതി ഉയർന്നിരുന്നു. റവന്യൂ വകുപ്പിൽ നിന്നു കുര്യനെ മാറ്റണമെന്ന സിപിഐയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കാത്തതിലും മന്ത്രിക്ക് അതൃപ്തിയുണ്ട്.
ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കുര്യൻ പറഞ്ഞപ്പോൾ അത് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നു മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിൽ കുര്യന്റെ അഭിപ്രായം മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. ജനങ്ങളുടെ പരാതി കേൾക്കുന്നതിനു മൂന്നാറിലേക്കു പോകാൻ മൂന്നംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചുവെന്ന വാർത്ത മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും ഓഫീസ് നിഷേധിച്ചു. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കേണ്ടതു മന്ത്രിസഭയാണ്. റവന്യു- വനം മന്ത്രിമാർ അവിടെ പോയി ജനങ്ങളുമായി ചർച്ച ചെയ്യാനാണ് ഉന്നത തല യോഗത്തിന്റെ തീരുമാനം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ എം.എം.മണിയും മറ്റു ജനപ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.
അതേസമയം, ഭൂമാഫിയയ്ക്കെതിരേയുള്ള റവന്യു നടപടി അട്ടിമറിക്കാൻ ചരടു വലിച്ചത് വനംവകുപ്പാണെന്ന ആക്ഷേപം ശക്തമാണ്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ തയാറാക്കിയ റിപ്പോർട്ടാണ് കുറിഞ്ഞി ഉദ്യാനം പുനർ നിർണയിക്കാനുള്ള സർക്കാർ തീരുമാനത്തിനു പിന്നിൽ.
കൈയേറ്റക്കാർക്കെതിരേ മുഖം നോക്കാതെ നടപടിയെന്നു പറയുന്ന സിപിഐ തന്നെയാണ് മറുവശത്തു കൈയേറ്റകാർക്കു സൗകര്യങ്ങൾ ഒരുക്കി നൽകുന്നതെന്നാണ് ആക്ഷേപം. കെ. രാജുവിന്റെ കീഴിലുള്ള വനംവകുപ്പിന്റെ നടപടി ഇ.ചന്ദ്രശേഖരന്റെ റവന്യുവകുപ്പ് അംഗീകരിക്കുമോ എന്ന പ്രശ്നവും കാത്തിരുന്നു കാണേണ്ടി വരും. സിപിഐ മന്ത്രിമാർക്കിടയിലെ ഭിന്നതയും പുറത്തു വരാം.
അതിർത്തിനിർണയ പുനർവിജ്ഞാപനത്തിനും ഒട്ടേറെ തടസങ്ങൾ
തിരുവനന്തപുരം: കുറിഞ്ഞി സങ്കേതത്തിൽപ്പെട്ട ഭൂമി പുനർവിജ്ഞാപനം ചെയ്തു വിട്ടുകൊടുക്കുന്നതിനു നിയമപരമായി ഒട്ടേറെ തടസങ്ങൾ. അതിനായി അഡീഷണൽ ചീഫ് സെക്രട്ടറിയെ ഉന്നതതല യോഗം ചുമതലപ്പെടുത്തിയെങ്കിലും നടപടിയിലേക്കു കടക്കാൻ നിയമപരമായ തടസങ്ങളുണ്ടെന്നാണു സർക്കാർ കേന്ദ്രങ്ങൾ നൽകുന്ന സൂചന. കേന്ദ്ര- സംസ്ഥാന വൈൽഡ് ലൈഫ് ബോർഡുകളുടെ അനുവാദം വാങ്ങി സെറ്റിൽമെന്റ് ഓഫീസറാണ് അതിർത്തി പുനർ നിർണയിക്കേണ്ടത്. മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെന്ന തീരുമാനം ഇല്ലെന്നു സർക്കാർ പറയുന്നതും ഇതുമായി ബന്ധപ്പെട്ടാണ്.