തൃശൂർ: ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനം പിന്നിട്ടപ്പോൾ 777 പോയിന്റോടെ ആതിഥേയരായ തൃശൂർ സഹോദയ കിരീടത്തിനായുള്ള പോരാട്ടം സജീവമാക്കി. 683 പോയിന്റോടെ മലബാർ സഹോദയ രണ്ടാം സ്ഥാനത്തും 624 പോയിന്റുള്ള പാലക്കാട് സഹോദയ മൂന്നാംസ്ഥാനത്തും തുടരുന്നു.
എറണാകുളം(623), കോട്ടയം (600) സഹോദയകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. 64 മത്സരങ്ങളിലെ ഫലം വന്നപ്പോഴുള്ള പോയിന്റുനിലയാണിത്. സ്കൂളുകളിൽ 189 പോയിന്റുമായി കോഴിക്കോട് സിൽവർ ഹിൽസ് സിഎംഐ പബ്ലിക് സ്കൂളാണ് ഒന്നാം സ്ഥാനത്ത്. കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ 171 പോയിന്റോടെ രണ്ടാം സ്ഥാനത്തും 155 പോയിന്റുനേടിയ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്തും തുടരുന്നു. ആദ്യമത്സരങ്ങളിലെ ഫലങ്ങൾ വന്നപ്പോൾ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂൾ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ (115) ആണ് അഞ്ചാം സ്ഥാനത്ത്. കലോത്സവം ഇന്നു സമാപിക്കും.
അജിൽ നാരായണൻ
സാംസ്കാരികനഗരി ശിവാനിക്കു ഭാഗ്യനഗരി
തൃശൂർ: സാംസ്കാരിക നഗരിയിലേക്കുള്ള രണ്ടാംവരവിലും ലളിതഗാനത്തിൽ ഒന്നാംസ്ഥാനം നേടി ശിവാനി. രണ്ടുവർഷം മുമ്പ് സംസ്ഥാന സിബിഎസ്ഇ കലോത്സവം ഒന്നാം പതിപ്പ് തൃശൂരിൽ അരങ്ങേറിയപ്പോഴും ലളിതഗാനത്തിൽ ശിവാനിക്കായിരുന്നു ഒന്നാംസ്ഥാനം.
കൊല്ലം കല്ലുവാതുക്കൽ എംജിഎം കരുണ സെൻട്രൽ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയായ ശിവാനി കഴിഞ്ഞവർഷം കൊല്ലം സഹോദയിൽ ജേതാവായിരുന്നെങ്കിലും സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനായിരുന്നില്ല. കഴിഞ്ഞ മൂന്നു വർഷമായി ജില്ലാ കലാതിലകവുമാണ് ഈ മിടുക്കി.
ഇത്തവണ തമിഴ് പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട് എന്നിവയിൽകൂടി വിജയം നേടിയാണ് ജില്ലാതലത്തിൽ കലാതിലകപ്പട്ടം അണിഞ്ഞത്. എന്നാൽ കാറ്റഗറി രണ്ടിൽ ഈ ഇനങ്ങൾക്ക് മത്സരമില്ലാത്തതിനാൽ സംസ്ഥാനതലത്തിൽ പങ്കെടുക്കാനായില്ല. സ്കൂളിലെ സംഗീതാധ്യാപിക നിർമല ചിട്ടപ്പെടുത്തിയ ഏതോ രാക്കിളി പാടി എന്നു തുടങ്ങുന്ന ഗാനമാണ് ശിവാനി ആലപിച്ചത്.
ഡൽഹിയിൽനിന്നു ദൂരെയല്ല കേരളം
തൃശൂർ: ഡൽഹിയിലെ പുകമഞ്ഞ് നമ്മെ പഠിക്കുന്നതെന്ത് എന്നതായിരുന്നു കാറ്റഗറി നാല് മലയാള ഉപന്യാസ മത്സരത്തിലെ വിഷയം. ഡൽഹിയിൽനിന്നു കേരളത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നുവെന്നു തലക്കെട്ടിട്ടെഴുതിയ ആകാശ് തോമസ് ഒന്നാംസ്ഥാനക്കാരനായി. വികസിക്കാത്ത റോഡും വർധിക്കുന്ന വാഹനങ്ങളുമാണ് ഡൽഹിയിലേക്കു കേരളത്തെ അടുപ്പിക്കുന്നതെന്നായിരുന്നു ആകാശിന്റെ വാദം. കല്പറ്റ ഡി പോൾ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് ആകാശ്.
വൈകിയോടി കലോത്സവം എക്സ്പ്രസ്
തൃശൂർ: സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിലെ ആദ്യദിനത്തിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ സമയം മൂന്നര. പുലർച്ചെയും നീണ്ട നാടോടിനൃത്ത മത്സരത്തിനിടെ മത്സരാർഥി കുഴഞ്ഞുവീഴുകയും ചെയ്തു.
കൃത്യമായ ആസൂത്രണമില്ലായ്മയും മത്സരാർഥികളുടെ ആധിക്യവുമാണ് മത്സരങ്ങൾ നീളാൻ കാരണമാവുന്നത്. 26 സഹോദയയിൽനിന്നായി ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയെത്തുന്നവരാണ് ഓരോ ഇനത്തിലും മത്സരിക്കുന്നത്. അന്പതിലധികം വരും ഓരോ ഇനത്തിലും മത്സരാർഥികളുടെ എണ്ണം. കൃത്യസമയത്തുതന്നെ മത്സരം തുടങ്ങാനായാലും പലപ്പോഴും അവസാനിക്കുന്നതു വൈകുന്നു. ഇന്നലെയും രാത്രി വൈകി മത്സരങ്ങൾ അവസാനിച്ചിരുന്നില്ല.
നാലു ദിവസങ്ങളിലായി നടത്താറുള്ള സിബിഎസ്ഇ കലോത്സവം മൂന്നു ദിവസത്തിലേക്കു ചുരുക്കിയതും മത്സരക്രമത്തെ കാര്യമായി ബാധിച്ചു. ദിവസം ചുരുക്കിയെങ്കിലും മത്സരങ്ങളുടെ എണ്ണത്തിൽ കുറവില്ല. മാത്രമല്ല വേദികളുടെ എണ്ണം വർധിപ്പിച്ചിട്ടുമില്ല. മുൻവർഷത്തെ കലോത്സവങ്ങളിൽ ആദ്യ ദിവസം സ്റ്റേജിതര മത്സരങ്ങളാണ് നടത്താറുള്ളത്. ഇത്തവണ എല്ലാ ദിവസങ്ങളിലും സ്റ്റേജിതര മത്സരങ്ങളുണ്ട്.
എറണാകുളം(623), കോട്ടയം (600) സഹോദയകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. 64 മത്സരങ്ങളിലെ ഫലം വന്നപ്പോഴുള്ള പോയിന്റുനിലയാണിത്. സ്കൂളുകളിൽ 189 പോയിന്റുമായി കോഴിക്കോട് സിൽവർ ഹിൽസ് സിഎംഐ പബ്ലിക് സ്കൂളാണ് ഒന്നാം സ്ഥാനത്ത്. കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ 171 പോയിന്റോടെ രണ്ടാം സ്ഥാനത്തും 155 പോയിന്റുനേടിയ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്തും തുടരുന്നു. ആദ്യമത്സരങ്ങളിലെ ഫലങ്ങൾ വന്നപ്പോൾ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂൾ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ (115) ആണ് അഞ്ചാം സ്ഥാനത്ത്. കലോത്സവം ഇന്നു സമാപിക്കും.
അജിൽ നാരായണൻ
സാംസ്കാരികനഗരി ശിവാനിക്കു ഭാഗ്യനഗരി
തൃശൂർ: സാംസ്കാരിക നഗരിയിലേക്കുള്ള രണ്ടാംവരവിലും ലളിതഗാനത്തിൽ ഒന്നാംസ്ഥാനം നേടി ശിവാനി. രണ്ടുവർഷം മുമ്പ് സംസ്ഥാന സിബിഎസ്ഇ കലോത്സവം ഒന്നാം പതിപ്പ് തൃശൂരിൽ അരങ്ങേറിയപ്പോഴും ലളിതഗാനത്തിൽ ശിവാനിക്കായിരുന്നു ഒന്നാംസ്ഥാനം.
കൊല്ലം കല്ലുവാതുക്കൽ എംജിഎം കരുണ സെൻട്രൽ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയായ ശിവാനി കഴിഞ്ഞവർഷം കൊല്ലം സഹോദയിൽ ജേതാവായിരുന്നെങ്കിലും സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനായിരുന്നില്ല. കഴിഞ്ഞ മൂന്നു വർഷമായി ജില്ലാ കലാതിലകവുമാണ് ഈ മിടുക്കി.
ഇത്തവണ തമിഴ് പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട് എന്നിവയിൽകൂടി വിജയം നേടിയാണ് ജില്ലാതലത്തിൽ കലാതിലകപ്പട്ടം അണിഞ്ഞത്. എന്നാൽ കാറ്റഗറി രണ്ടിൽ ഈ ഇനങ്ങൾക്ക് മത്സരമില്ലാത്തതിനാൽ സംസ്ഥാനതലത്തിൽ പങ്കെടുക്കാനായില്ല. സ്കൂളിലെ സംഗീതാധ്യാപിക നിർമല ചിട്ടപ്പെടുത്തിയ ഏതോ രാക്കിളി പാടി എന്നു തുടങ്ങുന്ന ഗാനമാണ് ശിവാനി ആലപിച്ചത്.
ഡൽഹിയിൽനിന്നു ദൂരെയല്ല കേരളം
തൃശൂർ: ഡൽഹിയിലെ പുകമഞ്ഞ് നമ്മെ പഠിക്കുന്നതെന്ത് എന്നതായിരുന്നു കാറ്റഗറി നാല് മലയാള ഉപന്യാസ മത്സരത്തിലെ വിഷയം. ഡൽഹിയിൽനിന്നു കേരളത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നുവെന്നു തലക്കെട്ടിട്ടെഴുതിയ ആകാശ് തോമസ് ഒന്നാംസ്ഥാനക്കാരനായി. വികസിക്കാത്ത റോഡും വർധിക്കുന്ന വാഹനങ്ങളുമാണ് ഡൽഹിയിലേക്കു കേരളത്തെ അടുപ്പിക്കുന്നതെന്നായിരുന്നു ആകാശിന്റെ വാദം. കല്പറ്റ ഡി പോൾ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് ആകാശ്.
വൈകിയോടി കലോത്സവം എക്സ്പ്രസ്
തൃശൂർ: സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിലെ ആദ്യദിനത്തിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ സമയം മൂന്നര. പുലർച്ചെയും നീണ്ട നാടോടിനൃത്ത മത്സരത്തിനിടെ മത്സരാർഥി കുഴഞ്ഞുവീഴുകയും ചെയ്തു.
കൃത്യമായ ആസൂത്രണമില്ലായ്മയും മത്സരാർഥികളുടെ ആധിക്യവുമാണ് മത്സരങ്ങൾ നീളാൻ കാരണമാവുന്നത്. 26 സഹോദയയിൽനിന്നായി ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയെത്തുന്നവരാണ് ഓരോ ഇനത്തിലും മത്സരിക്കുന്നത്. അന്പതിലധികം വരും ഓരോ ഇനത്തിലും മത്സരാർഥികളുടെ എണ്ണം. കൃത്യസമയത്തുതന്നെ മത്സരം തുടങ്ങാനായാലും പലപ്പോഴും അവസാനിക്കുന്നതു വൈകുന്നു. ഇന്നലെയും രാത്രി വൈകി മത്സരങ്ങൾ അവസാനിച്ചിരുന്നില്ല.
നാലു ദിവസങ്ങളിലായി നടത്താറുള്ള സിബിഎസ്ഇ കലോത്സവം മൂന്നു ദിവസത്തിലേക്കു ചുരുക്കിയതും മത്സരക്രമത്തെ കാര്യമായി ബാധിച്ചു. ദിവസം ചുരുക്കിയെങ്കിലും മത്സരങ്ങളുടെ എണ്ണത്തിൽ കുറവില്ല. മാത്രമല്ല വേദികളുടെ എണ്ണം വർധിപ്പിച്ചിട്ടുമില്ല. മുൻവർഷത്തെ കലോത്സവങ്ങളിൽ ആദ്യ ദിവസം സ്റ്റേജിതര മത്സരങ്ങളാണ് നടത്താറുള്ളത്. ഇത്തവണ എല്ലാ ദിവസങ്ങളിലും സ്റ്റേജിതര മത്സരങ്ങളുണ്ട്.