തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കാൻ താത്പര്യം കാട്ടിയിട്ടും കേന്ദ്രത്തിലെ ബിജെപി സർക്കാർ ക്ഷണിക്കാൻ തയാറാവാത്തതിനാൽ മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം മുടങ്ങിയതു ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ മാസം 27 മുതൽ ഡിസംബർ രണ്ടു വരെ മാർപാപ്പ ആദ്യമായി നടത്തുന്ന ദക്ഷിണേഷ്യൻ യാത്രയിൽ പ്രധാന സന്ദർശന രാജ്യമായി കണ്ടിരുന്നത് ഇന്ത്യയെയാണ്.
സംഘപരിവാർ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് മാർപാപ്പയെ ക്ഷണിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ നൂറ്റാണ്ടുകളായി പിൻതുടരുന്ന മതേതര സങ്കല്പങ്ങൾക്കും സമഭാവനയ്ക്കും കടക വിരുദ്ധമാണു നടപടി.
ജോണ് പോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യ സന്ദർശിച്ചപ്പോൾ സംഘപരിവാർ എതിർത്തിരുന്നു. അതിന്റെ തുടർച്ചയാണിപ്പോഴും സംഭവിച്ചത്. ലോകം ആദരവോടെ കാണുന്ന വ്യക്തിത്വമാണ് ഫ്രാൻസിസ് മാർപാപ്പയുടേത്. സങ്കുചിതമായ താത്പര്യങ്ങളുടെ പേരിൽ അദ്ദേഹത്തിന് ഇന്ത്യ സന്ദർശിക്കാനുള്ള അവസരം നിഷേധിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. കേന്ദ്ര സർക്കാർ ഇനിയെങ്കിലും തെറ്റു തിരുത്താൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘപരിവാർ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് മാർപാപ്പയെ ക്ഷണിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ നൂറ്റാണ്ടുകളായി പിൻതുടരുന്ന മതേതര സങ്കല്പങ്ങൾക്കും സമഭാവനയ്ക്കും കടക വിരുദ്ധമാണു നടപടി.
ജോണ് പോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യ സന്ദർശിച്ചപ്പോൾ സംഘപരിവാർ എതിർത്തിരുന്നു. അതിന്റെ തുടർച്ചയാണിപ്പോഴും സംഭവിച്ചത്. ലോകം ആദരവോടെ കാണുന്ന വ്യക്തിത്വമാണ് ഫ്രാൻസിസ് മാർപാപ്പയുടേത്. സങ്കുചിതമായ താത്പര്യങ്ങളുടെ പേരിൽ അദ്ദേഹത്തിന് ഇന്ത്യ സന്ദർശിക്കാനുള്ള അവസരം നിഷേധിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. കേന്ദ്ര സർക്കാർ ഇനിയെങ്കിലും തെറ്റു തിരുത്താൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.