തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിൽ കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി പങ്കെടുക്കും.
ഡിസംബർ ഒന്നിനു വൈകുന്നേരം അഞ്ചിനു ശംഖുമുഖം കടപ്പുറത്തു നടക്കുന്ന ചടങ്ങിൽ ഒരു ലക്ഷം യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അറിയിച്ചു. എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും. വൈകുന്നേരം നാലിനു രാഹുൽ ഗാന്ധി തിരുവനന്തപുരത്തെത്തും.
രണ്ടിനു രാവിലെ ഒൻപതിന് ഇന്ദിരാഭവനിൽ രാഹുൽ പങ്കെടുക്കുന്ന കോണ്ഗ്രസ് നേതൃസംഗമം നടക്കും. 11ന് ആർഎസ്പി നേതാവും മുൻ മന്ത്രിയുമായ ബേബിജോണിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത ശേഷം 1.30നു രാഹുൽ ഡൽഹിക്കു മടങ്ങും.
ഇന്നു പത്തനംതിട്ട ജില്ലയിലാണു പടയൊരുക്കം പര്യടനം. 27നും 28നും കൊല്ലം ജില്ലയിൽ പൂർത്തിയാക്കിയ ശേഷം 29നു രാവിലെ പത്തിനു വർക്കലയിൽ നിന്നു തിരുവനന്തപുരം ജില്ലയിലെ പര്യടനം തുടങ്ങും. രാത്രി നെടുമങ്ങാടു സമാപിക്കും. 30നു രാവിലെ അരുവിക്കരയിൽ നിന്നു തുടങ്ങുന്ന പര്യടനം രാത്രി വെള്ളറടയിൽ സമാപിക്കും. പിണറായി വിജയൻ സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരായ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധമാണ് പടയൊരുക്കത്തിന് ലഭിക്കുന്ന ആവേശപൂർണമായ വിജയത്തിനു കാര ണമെന്ന് എം.എം. ഹസൻ പറഞ്ഞു.
ഡിസംബർ ഒന്നിനു വൈകുന്നേരം അഞ്ചിനു ശംഖുമുഖം കടപ്പുറത്തു നടക്കുന്ന ചടങ്ങിൽ ഒരു ലക്ഷം യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അറിയിച്ചു. എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും. വൈകുന്നേരം നാലിനു രാഹുൽ ഗാന്ധി തിരുവനന്തപുരത്തെത്തും.
രണ്ടിനു രാവിലെ ഒൻപതിന് ഇന്ദിരാഭവനിൽ രാഹുൽ പങ്കെടുക്കുന്ന കോണ്ഗ്രസ് നേതൃസംഗമം നടക്കും. 11ന് ആർഎസ്പി നേതാവും മുൻ മന്ത്രിയുമായ ബേബിജോണിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത ശേഷം 1.30നു രാഹുൽ ഡൽഹിക്കു മടങ്ങും.
ഇന്നു പത്തനംതിട്ട ജില്ലയിലാണു പടയൊരുക്കം പര്യടനം. 27നും 28നും കൊല്ലം ജില്ലയിൽ പൂർത്തിയാക്കിയ ശേഷം 29നു രാവിലെ പത്തിനു വർക്കലയിൽ നിന്നു തിരുവനന്തപുരം ജില്ലയിലെ പര്യടനം തുടങ്ങും. രാത്രി നെടുമങ്ങാടു സമാപിക്കും. 30നു രാവിലെ അരുവിക്കരയിൽ നിന്നു തുടങ്ങുന്ന പര്യടനം രാത്രി വെള്ളറടയിൽ സമാപിക്കും. പിണറായി വിജയൻ സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരായ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധമാണ് പടയൊരുക്കത്തിന് ലഭിക്കുന്ന ആവേശപൂർണമായ വിജയത്തിനു കാര ണമെന്ന് എം.എം. ഹസൻ പറഞ്ഞു.