തലശേരി: തലശേരി ജനറല്‍ ആശുപത്രിയിൽ ഡോക്ടറെ മർദിച്ചവർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അസ്ഥിരോഗ വിദഗ്ധന്‍ ഡോ. രാജീവ് രാഘവനെയാണു രോഗിയുടെ ബന്ധുക്കള്‍ ഓപ്പറേഷൻ തിയറ്ററിനകത്തു കയറി മർദിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു സംഭവം. അക്രമവുമായി ബന്ധപ്പെട്ടു സർജിക്കൽ വാർഡിൽ ഡോ. രാജീവിന്റെ ചികിത്സയിൽ കഴിയുന്ന കതിരൂർ അഞ്ചാംമൈൽ തരുവണത്തെരുവിലെ ചേമ്പത്തി നാരായണി(78)യുടെ മകൻ രമേഷ് ബാബു(35), നാരായണിയുടെ മകളുടെ മകൻ രജീഷ്(24) എന്നിവരെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു സംഭവം. അക്രമവുമായി ബന്ധപ്പെട്ടു സർജിക്കൽ വാർഡിൽ ഡോ. രാജീവിന്റെ ചികിത്സയിൽ കഴിയുന്ന കതിരൂർ അഞ്ചാംമൈൽ തരുവണത്തെരുവിലെ ചേമ്പത്തി നാരായണി(78)യുടെ മകൻ രമേഷ് ബാബു(35), നാരായണിയുടെ മകളുടെ മകൻ രജീഷ്(24) എന്നിവരെ അറസ്റ്റ് ചെയ്തു.