അടൂര്‍: കടന്പനാട് മോതിരച്ചുള്ളിമലയിൽ മണ്ണെടുക്കുന്നതിനിടയില്‍ കുന്ന് അടർന്നു വീടിനു മുകളിലേക്കു പതിച്ചു. കടമ്പനാട് വടക്ക് സോമരാജഭവനത്തില് രാജേന്ദ്രന്റെ വീട് മണ്ണും കല്ലും പതിച്ചു തകർന്നു. വീടിന്റെ പിൻഭാഗത്ത് ബലക്ഷയവുമുണ്ടായിട്ടുണ്ട്.ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം. മുകൾ ഭാഗത്തുള്ള പുരയിടത്തിൽനിന്നു മണ്ണെടുക്കുന്പോഴാണ് സംഭവം.
സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല.കഴിഞ്ഞ സെപ്റ്റംബറിൽ രാജേന്ദ്രന്റെ അയൽവീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണിരുന്നു. ഇതു നീക്കം ചെയ്യാൻ ജിയോളജിക്കല്‍ വകുപ്പ് അനുവദിച്ച പാസിന്റെ മറവിൽ മണ്ണുമാഫിയ നിരവധി ലോഡ് മണ്ണു കടത്തിയതായി നാട്ടുകാർ ആരോപിക്കുന്നു. മണ്ണിടിച്ചിലുണ്ടായ ഭാഗം റവന്യു അധികൃതർ സന്ദർശിച്ചു .
പ്രവർത്തനം നിർത്തിവയ്പിച്ചു.
സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല.കഴിഞ്ഞ സെപ്റ്റംബറിൽ രാജേന്ദ്രന്റെ അയൽവീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണിരുന്നു. ഇതു നീക്കം ചെയ്യാൻ ജിയോളജിക്കല്‍ വകുപ്പ് അനുവദിച്ച പാസിന്റെ മറവിൽ മണ്ണുമാഫിയ നിരവധി ലോഡ് മണ്ണു കടത്തിയതായി നാട്ടുകാർ ആരോപിക്കുന്നു. മണ്ണിടിച്ചിലുണ്ടായ ഭാഗം റവന്യു അധികൃതർ സന്ദർശിച്ചു .
പ്രവർത്തനം നിർത്തിവയ്പിച്ചു.