കൊച്ചി: ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള ഫ്രാൻസിസ് മാർ പാപ്പയുടെ ആദ്യ സന്ദർശനത്തിൽ ഇന്ത്യ ഉൾപ്പെടുത്തുന്നതിനു ഭാരത സർക്കാർ താത്പര്യമെടുത്തില്ലെന്നു കെആർഎൽസിസി കുറ്റപ്പെടുത്തി. ഇതുമൂലമാണു ഇന്ത്യാ സന്ദർശനം ഒഴിവായത്. ഇതിൽ ക്രൈസ്തവ സമൂഹത്തിനു ദുഃഖമുണ്ട്.
ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഫ്രാൻസിസ് പാപ്പ ലോകത്തിനാകെ സ്വീകാര്യനാണ്. ദരിദ്രർക്കും അഭയാർഥികൾക്കും വേണ്ടി അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകൾ ലോകം മുഴുവൻ സ്വാഗതം ചെയ്യുന്നു. ഭീകരതയ്ക്കും യുദ്ധക്കൊതിക്കുമെതിരെ അദ്ദേഹം ഉയർത്തിയ ശബ്ദം ലോകജനത സന്തോഷത്തോടെയാണു സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ, അഹിംസാ സിദ്ധാന്തവും ധാർമികതയും ഉയർത്തിപ്പിടിച്ചിട്ടുള്ള ഇന്ത്യയിലെ ഭരണാധികാരികൾ അദ്ദേഹത്തിന്റെ മഹത്വം ഉൾക്കൊള്ളാതെ പോയതു ദൗർഭാഗ്യകരമാണെന്നു കെആർഎൽസിസി വക്താവ് ഷാജി ജോർജ് കുറ്റപ്പെടുത്തി.
ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഫ്രാൻസിസ് പാപ്പ ലോകത്തിനാകെ സ്വീകാര്യനാണ്. ദരിദ്രർക്കും അഭയാർഥികൾക്കും വേണ്ടി അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകൾ ലോകം മുഴുവൻ സ്വാഗതം ചെയ്യുന്നു. ഭീകരതയ്ക്കും യുദ്ധക്കൊതിക്കുമെതിരെ അദ്ദേഹം ഉയർത്തിയ ശബ്ദം ലോകജനത സന്തോഷത്തോടെയാണു സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ, അഹിംസാ സിദ്ധാന്തവും ധാർമികതയും ഉയർത്തിപ്പിടിച്ചിട്ടുള്ള ഇന്ത്യയിലെ ഭരണാധികാരികൾ അദ്ദേഹത്തിന്റെ മഹത്വം ഉൾക്കൊള്ളാതെ പോയതു ദൗർഭാഗ്യകരമാണെന്നു കെആർഎൽസിസി വക്താവ് ഷാജി ജോർജ് കുറ്റപ്പെടുത്തി.