കൊച്ചി: മതങ്ങളുടെയും സംസ്കാരങ്ങളുടെയും പൈതൃകശേഷിപ്പുകൾ സംരക്ഷിക്കേണ്ടതും വരും തലമുറയ്ക്കു പകർന്നു നൽകേണ്ടതും പൊതുസമൂഹം ഉത്തരവാദിത്തമായി കാണണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (എൽആർസി) 54-ാമതു സെമിനാറിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ചരിത്രവും കലയും മതങ്ങളോടു ചേർന്നു നിൽക്കുന്നതാണ്. മതത്തിന്റെ ധന്യത ചരിത്രപരമായ പശ്ചാത്തലവുമായി ഇഴചേർന്നുകിടക്കുന്നു. സഭയുടെ സാംസ്കാരിക പൈതൃകങ്ങളും പാരന്പര്യങ്ങളും സംരക്ഷിക്കപ്പെടണം. നമ്മുടെ നാട്ടിലെത്തുന്ന വിദേശികൾക്ക് ഇവിടുത്തെ പൈതൃകവും ചരിത്രവും പരിചയപ്പെടുത്തണം- കർദിനാൾ പറഞ്ഞു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ച സെമിനാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, എൽആർസി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. പീറ്റർ കണ്ണന്പുഴ എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ ഡോ. എൻ. ജെ. ഫ്രാൻസിസ്, പ്രഫ. ജോർജ് മേനാച്ചേരി, ഫാ. ആന്റണി നങ്ങേലിമാലിൽ, ഫാ. റോയി തോട്ടം, ഫാ. ജേക്കബ് കൂരോത്ത്, ഫാ. ജോർജ് കുരിശുംമൂട്ടിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇന്നു കെ. കെ. മുഹമ്മദ്, ഡോ. സുനിൽ എഡ്വാർഡ്, ഡോ. സുമം പഞ്ഞിക്കാരൻ, ദർശന പഴവൂർ, ജോർജ് കണ്ടത്തിൽ, ഫാ. ജോസഫ് ചെറുവത്തൂർ എന്നിവർ ക്ലാസുകൾ നയിക്കും.
കേരളത്തിലെ പുരാതന ദേവാലയനിർമിതി, കലാരൂപങ്ങൾ, പൈതൃകസംരക്ഷണം, ക്രൈസ്തവപാരന്പര്യ സംസ്കൃതി, ദേവാലയങ്ങളിലെ പുരാതനകലകൾ, ഛായാചിത്രങ്ങൾ, വാസ്തുശില്പങ്ങൾ, ഐക്കണുകൾ എന്നീ വിഷയങ്ങൾ സെമിനാറിൽ പഠനവിധേയമാക്കുന്നുണ്ട്. സെമിനാർ നാളെ സമാപിക്കും.
ചരിത്രവും കലയും മതങ്ങളോടു ചേർന്നു നിൽക്കുന്നതാണ്. മതത്തിന്റെ ധന്യത ചരിത്രപരമായ പശ്ചാത്തലവുമായി ഇഴചേർന്നുകിടക്കുന്നു. സഭയുടെ സാംസ്കാരിക പൈതൃകങ്ങളും പാരന്പര്യങ്ങളും സംരക്ഷിക്കപ്പെടണം. നമ്മുടെ നാട്ടിലെത്തുന്ന വിദേശികൾക്ക് ഇവിടുത്തെ പൈതൃകവും ചരിത്രവും പരിചയപ്പെടുത്തണം- കർദിനാൾ പറഞ്ഞു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ച സെമിനാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, എൽആർസി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. പീറ്റർ കണ്ണന്പുഴ എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ ഡോ. എൻ. ജെ. ഫ്രാൻസിസ്, പ്രഫ. ജോർജ് മേനാച്ചേരി, ഫാ. ആന്റണി നങ്ങേലിമാലിൽ, ഫാ. റോയി തോട്ടം, ഫാ. ജേക്കബ് കൂരോത്ത്, ഫാ. ജോർജ് കുരിശുംമൂട്ടിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇന്നു കെ. കെ. മുഹമ്മദ്, ഡോ. സുനിൽ എഡ്വാർഡ്, ഡോ. സുമം പഞ്ഞിക്കാരൻ, ദർശന പഴവൂർ, ജോർജ് കണ്ടത്തിൽ, ഫാ. ജോസഫ് ചെറുവത്തൂർ എന്നിവർ ക്ലാസുകൾ നയിക്കും.
കേരളത്തിലെ പുരാതന ദേവാലയനിർമിതി, കലാരൂപങ്ങൾ, പൈതൃകസംരക്ഷണം, ക്രൈസ്തവപാരന്പര്യ സംസ്കൃതി, ദേവാലയങ്ങളിലെ പുരാതനകലകൾ, ഛായാചിത്രങ്ങൾ, വാസ്തുശില്പങ്ങൾ, ഐക്കണുകൾ എന്നീ വിഷയങ്ങൾ സെമിനാറിൽ പഠനവിധേയമാക്കുന്നുണ്ട്. സെമിനാർ നാളെ സമാപിക്കും.