കൊച്ചി: സമയത്തെയും ദൂരത്തെയും തോൽപിച്ചു മറ്റൊരു കുരുന്നിനു കൂടി പുതുജീവൻ. താനൂർ സ്വദേശികളായ ദന്പതികളുടെ 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണു ഹൃദയശസ്ത്രക്രിയയ്ക്കായി മൂന്നു മണിക്കൂർകൊണ്ടു കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ചത്.
സർക്കാരിന്റെ ഹൃദ്യം പദ്ധതി വഴിയാണു കുട്ടിക്കു സൗജന്യ ഹൃദയശസ്ത്രക്രിയയ്ക്കുള്ള വഴി തെളിഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ 30 ദിവസം മുന്പായിരുന്നു കുഞ്ഞിന്റെ ജനനം. ദിവസങ്ങൾക്കു ശേഷം കുഞ്ഞിനു കടുത്ത ശ്വാസതടസം നേരിടുകയും ശരീരത്തിൽ നീലനിറം വ്യാപിക്കുകയുമായിരുന്നു. തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വിശദമായ പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയത്തിൽ ശുദ്ധരക്തവും അശുദ്ധരക്തവും വഹിക്കുന്ന കുഴലുകളുടെ സ്ഥാനം പരസ്പരം മാറിയിരിക്കുന്നതായി കണ്ടെത്തിയ ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചു. കുട്ടികളിൽ ജന്മനായുണ്ടാകുന്ന ഹൃദ്രോഗങ്ങളിൽ ഏറ്റവും ഗുരുതരമായ ഒന്നാണിത്. പത്തു ദിവസം തുടർന്ന വെന്റിലേറ്ററിന്റെ സഹായവും കടുത്ത ന്യുമോണിയയും കുഞ്ഞിനുണ്ടാക്കി.
കുഞ്ഞിന്റെ കുടുംബത്തിന്റെ സാന്പത്തികാവസ്ഥ കണക്കിലെടുത്തു ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാന നോഡൽ ഓഫീസർ കുഞ്ഞിനെ ശസ്ത്രക്രിയയ്ക്കായി ലിസി ആശുപത്രിയിലെത്തിക്കാനും നിർദേശിച്ചു. തിരക്കേറിയ സമയത്തു മൂന്നു മണിക്കൂർ കൊണ്ടു കുഞ്ഞുമായി ആംബുലൻസ് കോഴിക്കോട് നിന്നു കൊച്ചിയിലെത്തി. കുഞ്ഞിനെ ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ നടത്തും.
സർക്കാരിന്റെ ഹൃദ്യം പദ്ധതി വഴിയാണു കുട്ടിക്കു സൗജന്യ ഹൃദയശസ്ത്രക്രിയയ്ക്കുള്ള വഴി തെളിഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ 30 ദിവസം മുന്പായിരുന്നു കുഞ്ഞിന്റെ ജനനം. ദിവസങ്ങൾക്കു ശേഷം കുഞ്ഞിനു കടുത്ത ശ്വാസതടസം നേരിടുകയും ശരീരത്തിൽ നീലനിറം വ്യാപിക്കുകയുമായിരുന്നു. തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വിശദമായ പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയത്തിൽ ശുദ്ധരക്തവും അശുദ്ധരക്തവും വഹിക്കുന്ന കുഴലുകളുടെ സ്ഥാനം പരസ്പരം മാറിയിരിക്കുന്നതായി കണ്ടെത്തിയ ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചു. കുട്ടികളിൽ ജന്മനായുണ്ടാകുന്ന ഹൃദ്രോഗങ്ങളിൽ ഏറ്റവും ഗുരുതരമായ ഒന്നാണിത്. പത്തു ദിവസം തുടർന്ന വെന്റിലേറ്ററിന്റെ സഹായവും കടുത്ത ന്യുമോണിയയും കുഞ്ഞിനുണ്ടാക്കി.
കുഞ്ഞിന്റെ കുടുംബത്തിന്റെ സാന്പത്തികാവസ്ഥ കണക്കിലെടുത്തു ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാന നോഡൽ ഓഫീസർ കുഞ്ഞിനെ ശസ്ത്രക്രിയയ്ക്കായി ലിസി ആശുപത്രിയിലെത്തിക്കാനും നിർദേശിച്ചു. തിരക്കേറിയ സമയത്തു മൂന്നു മണിക്കൂർ കൊണ്ടു കുഞ്ഞുമായി ആംബുലൻസ് കോഴിക്കോട് നിന്നു കൊച്ചിയിലെത്തി. കുഞ്ഞിനെ ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ നടത്തും.