തൃശൂർ: ബുള്ളറ്റ് ബൈക്കിൽ മലപ്പുറത്തുനിന്ന് വിൽപനയ്ക്കായി കൊണ്ടുവന്ന അര കിലോഗ്രാം ഹാഷിഷ് ഓയിൽ സഹിതം രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാലപ്പെട്ടി സ്വദേശികളായ ആലുങ്ങൽ ജാബിർ (28), പുളിക്കൽ നൗഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്.
ചാവക്കാട് 13 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായ പെരുവല്ലൂർ സ്വദേശിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കെണിയിലാക്കിയത്. ഹാഷിഷിന്റെ ആവശ്യക്കാരായി സമീപിച്ച എക്സൈസ് സംഘം പ്രതികളെ കുടുക്കുകയായിരുന്നു. ഹാഷിഷുമായി തൃശൂരിലേക്കു വരാൻ മടിച്ച പ്രതികൾക്കു മോഹവില വാഗ്ദാനം ചെയ്താണു കുടുക്കിയത്.
കഞ്ചാവിനേക്കാൾ ലഹരിയുള്ള ഹാഷിഷ് വിറ്റാൽ പെട്ടെന്നു പണമുണ്ടാക്കാമെന്നു മോഹിച്ചാണ് ഈ ഇടപാടിന് ഇറങ്ങിയതെന്നു പ്രതികൾ പറഞ്ഞു. വിശാഖപട്ടണത്തുനിന്നു രണ്ടുലക്ഷം രൂപയ്ക്കു വാങ്ങിയ ഓയിൽ പത്തു ഗ്രാം വീതമുള്ള ചെറിയ ഡപ്പികളിലാക്കിയാണു വില്പന നടത്തിയിയരുന്നത്. ഒരു ഗ്രാമിനു രണ്ടായിരം രൂപയാണ് പ്രതികൾ വില ഈടാക്കിരുന്നത്.തൃശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.വി. റാഫേലിന്റെ നേതൃത്വത്തിൽ രണ്ടു ടീമുകളായി നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. തൃശൂർ പുഴയ്ക്കൽ ലുലു മാളിനു സമീപത്തുനിന്നാണ് പ്രതികളെ പിടിച്ചത്.
തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജയ്കുമാർ, എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രസാദ്, തൃശൂർ എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ദക്ഷിണാമൂർത്തി, ജോസഫ്, സന്തോഷ് ബാബു, സുധീർകുമാർ, ബിജു, ദേവദാസ്, സണ്ണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഷാജി രാജൻ, തൃശൂർ എക്സൈസ് സിഐ ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
കോളജുകളിൽ "സ്ലീപിംഗ് ഗം’,"ഹാഷ് ടാഗ്’വാട്സാപ് ഗ്രൂപ്പും
തൃശൂർ: കോളജുകളിൽ ഒരുപാട് വിദ്യാർഥികൾ "സ്ലീപിംഗ് ഗം’ എന്ന പേരിൽ അറിയപ്പെടുന്ന ഹാഷിഷ് ഓയിൽ ഉപയോഗിക്കുന്നുണ്ടെന്നു പ്രതികൾ പറഞ്ഞു. ഹാഷിഷ് ഉപയോഗിക്കുന്നവർക്കായി "ഹാഷ് ടാഗ്’ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് വരെ ഉണ്ട്. ഗ്രൂപ്പിലൂടെ ആശയവിനിമയം നടത്താറുമുണ്ട്. ഹാഷിഷ് ഇടപാടുകാരായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് എക്സൈസ് സംഘത്തിന് ഈ വിവരങ്ങൾ ലഭിച്ചത്.
നാലു മണിക്കൂർ വരെ വീര്യം നിൽക്കുന്ന ഹാഷിഷ് പുരട്ടിയ സിഗരറ്റ് സൗജന്യമായി വലിക്കാൻ കൊടുത്താണ് വിദ്യർഥികളെ കെണിയിലാക്കുന്നത്.
ചാവക്കാട് 13 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായ പെരുവല്ലൂർ സ്വദേശിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കെണിയിലാക്കിയത്. ഹാഷിഷിന്റെ ആവശ്യക്കാരായി സമീപിച്ച എക്സൈസ് സംഘം പ്രതികളെ കുടുക്കുകയായിരുന്നു. ഹാഷിഷുമായി തൃശൂരിലേക്കു വരാൻ മടിച്ച പ്രതികൾക്കു മോഹവില വാഗ്ദാനം ചെയ്താണു കുടുക്കിയത്.
കഞ്ചാവിനേക്കാൾ ലഹരിയുള്ള ഹാഷിഷ് വിറ്റാൽ പെട്ടെന്നു പണമുണ്ടാക്കാമെന്നു മോഹിച്ചാണ് ഈ ഇടപാടിന് ഇറങ്ങിയതെന്നു പ്രതികൾ പറഞ്ഞു. വിശാഖപട്ടണത്തുനിന്നു രണ്ടുലക്ഷം രൂപയ്ക്കു വാങ്ങിയ ഓയിൽ പത്തു ഗ്രാം വീതമുള്ള ചെറിയ ഡപ്പികളിലാക്കിയാണു വില്പന നടത്തിയിയരുന്നത്. ഒരു ഗ്രാമിനു രണ്ടായിരം രൂപയാണ് പ്രതികൾ വില ഈടാക്കിരുന്നത്.തൃശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.വി. റാഫേലിന്റെ നേതൃത്വത്തിൽ രണ്ടു ടീമുകളായി നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. തൃശൂർ പുഴയ്ക്കൽ ലുലു മാളിനു സമീപത്തുനിന്നാണ് പ്രതികളെ പിടിച്ചത്.
തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജയ്കുമാർ, എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രസാദ്, തൃശൂർ എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ദക്ഷിണാമൂർത്തി, ജോസഫ്, സന്തോഷ് ബാബു, സുധീർകുമാർ, ബിജു, ദേവദാസ്, സണ്ണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഷാജി രാജൻ, തൃശൂർ എക്സൈസ് സിഐ ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
കോളജുകളിൽ "സ്ലീപിംഗ് ഗം’,"ഹാഷ് ടാഗ്’വാട്സാപ് ഗ്രൂപ്പും
തൃശൂർ: കോളജുകളിൽ ഒരുപാട് വിദ്യാർഥികൾ "സ്ലീപിംഗ് ഗം’ എന്ന പേരിൽ അറിയപ്പെടുന്ന ഹാഷിഷ് ഓയിൽ ഉപയോഗിക്കുന്നുണ്ടെന്നു പ്രതികൾ പറഞ്ഞു. ഹാഷിഷ് ഉപയോഗിക്കുന്നവർക്കായി "ഹാഷ് ടാഗ്’ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് വരെ ഉണ്ട്. ഗ്രൂപ്പിലൂടെ ആശയവിനിമയം നടത്താറുമുണ്ട്. ഹാഷിഷ് ഇടപാടുകാരായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് എക്സൈസ് സംഘത്തിന് ഈ വിവരങ്ങൾ ലഭിച്ചത്.
നാലു മണിക്കൂർ വരെ വീര്യം നിൽക്കുന്ന ഹാഷിഷ് പുരട്ടിയ സിഗരറ്റ് സൗജന്യമായി വലിക്കാൻ കൊടുത്താണ് വിദ്യർഥികളെ കെണിയിലാക്കുന്നത്.