കൊച്ചി: ഗവേഷണ വിദ്യാർഥിനിയെ ട്രെയിനിൽനിന്നു തള്ളിയിട്ടു കൊന്ന കേസിൽ പ്രതിക്കെതിരേ കോടതി കുറ്റം ചുമത്തി. കോഴിക്കോട് എൻഐടിയിലെ അസിസ്റ്റന്റ് പ്രഫസർ സുഭാഷിനെതിരേയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി കൊലപാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയത്. തിരുവനന്തപുരം കുമാരപുരം വൈശാഖിൽ ഇന്ദു (25) ആണ് മരിച്ചത്. പ്രതിക്കെതിരേ പീഡനക്കുറ്റം ആരോപിച്ചിരുന്നെങ്കിലും വിചാരണ നടത്താൻ തക്കതെളിവ് ഇല്ലെന്നു കണ്ടെത്തിയതിനെത്തുടർന്ന് കോടതി കുറ്റം ഒഴിവാക്കി.
2011 ഏപ്രിൽ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയായിരുന്ന ഇന്ദുവിനെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടുതൽ അന്വേഷണത്തിലാണു സുഭാഷ് കൊലപ്പെടുത്തിയതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
2011 ഏപ്രിൽ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയായിരുന്ന ഇന്ദുവിനെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടുതൽ അന്വേഷണത്തിലാണു സുഭാഷ് കൊലപ്പെടുത്തിയതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.