കൊച്ചി: സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ്. ദുർഗ എന്ന ചിത്രം ഗോവ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരേ കേന്ദ്രസർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ഫെസ്റ്റിവൽ തുടങ്ങിക്കഴിഞ്ഞ സ്ഥിതിക്ക് ഒരു ചിത്രം പ്രദർശിപ്പിക്കാൻ നിർദേശിക്കുന്നത് എല്ലാ ക്രമീകരണങ്ങളെയും തകിടം മറിക്കുമെന്ന് അപ്പീലിൽ പറയുന്നു.
ചലച്ചിത്രമേളയിലേക്കു ജൂറി തെരഞ്ഞെടുത്ത ചിത്രം കേന്ദ്രസർക്കാർ ഇടപെട്ട് ഒഴിവാക്കിയതു നിയമവിരുദ്ധമാണെന്നാരോപിച്ചു ചിത്രത്തിന്റെ സംവിധായകൻ സനൽകുമാർ ശശിധരൻ നൽകിയ ഹർജിയിലാണു ചിത്രം പ്രദർശിപ്പിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ചിത്രത്തിന്റെ സെൻസർബോർഡ് സാക്ഷ്യപ്പെടുത്താത്ത പകർപ്പാണ് ജൂറിക്ക് സമർപ്പിച്ചതെന്നും സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഇളവ് നേടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ആരോപിച്ചാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അപ്പീൽ നൽകിയത്.
ഗോവൻ ചലച്ചിത്രോത്സവത്തിൽ തന്റെ സിനിമ പ്രദർശിപ്പിക്കണമെന്ന സനൽ കുമാർ ശശിധരന്റെ ഹർജി കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരില്ല. കേന്ദ്രസർക്കാരിന്റെ ഈ വാദത്തിനു തൃപ്തികരമായ മറുപടി ഹർജിക്കാരൻ നൽകിയില്ലെങ്കിലും തിരുവനന്തപുരം റീജണൽ സെൻസർ ബോർഡ് ഓഫീസാണു സിനിമ സാക്ഷ്യപ്പെടുത്തിയതെന്നു വ്യക്തമാക്കിയാണു സിംഗിൾബെഞ്ച് വിധി പറഞ്ഞത്. അപ്പീൽ ഇന്നു പരിഗണിച്ചേക്കും.
ചലച്ചിത്രമേളയിലേക്കു ജൂറി തെരഞ്ഞെടുത്ത ചിത്രം കേന്ദ്രസർക്കാർ ഇടപെട്ട് ഒഴിവാക്കിയതു നിയമവിരുദ്ധമാണെന്നാരോപിച്ചു ചിത്രത്തിന്റെ സംവിധായകൻ സനൽകുമാർ ശശിധരൻ നൽകിയ ഹർജിയിലാണു ചിത്രം പ്രദർശിപ്പിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ചിത്രത്തിന്റെ സെൻസർബോർഡ് സാക്ഷ്യപ്പെടുത്താത്ത പകർപ്പാണ് ജൂറിക്ക് സമർപ്പിച്ചതെന്നും സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഇളവ് നേടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ആരോപിച്ചാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അപ്പീൽ നൽകിയത്.
ഗോവൻ ചലച്ചിത്രോത്സവത്തിൽ തന്റെ സിനിമ പ്രദർശിപ്പിക്കണമെന്ന സനൽ കുമാർ ശശിധരന്റെ ഹർജി കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരില്ല. കേന്ദ്രസർക്കാരിന്റെ ഈ വാദത്തിനു തൃപ്തികരമായ മറുപടി ഹർജിക്കാരൻ നൽകിയില്ലെങ്കിലും തിരുവനന്തപുരം റീജണൽ സെൻസർ ബോർഡ് ഓഫീസാണു സിനിമ സാക്ഷ്യപ്പെടുത്തിയതെന്നു വ്യക്തമാക്കിയാണു സിംഗിൾബെഞ്ച് വിധി പറഞ്ഞത്. അപ്പീൽ ഇന്നു പരിഗണിച്ചേക്കും.