കൊച്ചി: നടി ആക്രമണത്തിനിരയായ സംഭവത്തിൽ കൃത്യത്തിനു ശേഷം നടിയെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ പരിശ്രമിച്ച ദിലീപ് കൃത്യം മറയ്ക്കാനും ശ്രമങ്ങൾ നടത്തി. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് അന്വേഷണ സംഘം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
നടിയെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രമം നടത്തിയ ദിലീപ് ഇതിനായി സമൂഹമാധ്യമങ്ങളെ വരെ ഉപയോഗപ്പെടുത്തി. തന്റെ സ്വാധീനമുപയോഗിച്ചു സിനിമാമേഖലയിലെ ചിലരെയാണ് ഇതിനായി താരം നിയോഗിച്ചതെന്നും കുറ്റപത്രം പറയുന്നു. അന്വേഷണം തന്നിലേക്ക് വരുന്നു എന്ന ഘട്ടത്തിൽ സിനിമയിലെ സ്വാധീനമുപയോഗിച്ചു താൻ നിരപരാധിയാണെന്നും നടി ജാഗ്രത പാലിക്കണമായിരുന്നെന്നും പ്രമുഖരെക്കൊണ്ടു പറയിപ്പിച്ചു. ഇങ്ങനെ നടിക്കു മനോവിഷമമുണ്ടാക്കുന്ന പ്രവൃത്തികൾ ദിലീപ് ചെയ്തെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ 2013 ലെ താരനിശയിലുണ്ടായ വാക്കേറ്റത്തിനുശേഷമാണു നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്കു ക്വട്ടേഷൻ നൽകിയത്. വിവിധ കാരണങ്ങളാൽ നാലു വർഷത്തോളം നീണ്ടുപോയി. കേരളത്തിനു പുറത്തുവച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും വിജയിച്ചില്ല. ആക്രമണത്തിന് ഇരയായ നടിക്കൊപ്പം ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഉൾപ്പെടെ പിതാവ് ഉണ്ടാകുമെന്നതും സംഘം പിന്നോട്ടുപോകാൻ കാരണമായി. കൂടാതെ 2013ലും 2014ലും മറ്റ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതോടെ പൾസർ സുനിയും ഒളിവിൽ പോയി. ഇക്കാരണങ്ങളെല്ലാം കൃത്യം വൈകാൻ കാരണമായി.
2015 ജൂലൈ 20ന് കോലഞ്ചേരി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ സുനി സെപ്റ്റംബറിൽ പുറത്തിറങ്ങിയശേഷമാണ് നടിയെ ആക്രമിക്കാൻ വീണ്ടും പദ്ധതിയിട്ടത്. സുനി പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കകം നടിയുടെ അച്ഛനും മരണപ്പെട്ടു. ഇതിനുശേഷമാണ് ക്വട്ടേഷൻ നടപ്പാക്കാൻ സുനി തീവ്രശ്രമം തുടങ്ങിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ആക്രമണത്തിനുശേഷം പ്രധാന പ്രതിയായ പൾസർ സുനിയും മറ്റൊരു പ്രതിയായ വിജേഷും കാവ്യ മാധവന്റെ കാക്കനാട്ടെ ഓണ്ലൈൻ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ എത്തിയത് കാവ്യയുടെ സഹോദര ഭാര്യ അറിഞ്ഞെങ്കിലും മറച്ചുവച്ചു. സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇക്കാര്യം സഹോദര ഭാര്യയെ അറിയിച്ചിരുന്നത്. എന്നാലിതു മറച്ചുവയ്ക്കാനായിരുന്നു ഇവർ നൽകിയ നിർദേശമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
നടിയെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രമം നടത്തിയ ദിലീപ് ഇതിനായി സമൂഹമാധ്യമങ്ങളെ വരെ ഉപയോഗപ്പെടുത്തി. തന്റെ സ്വാധീനമുപയോഗിച്ചു സിനിമാമേഖലയിലെ ചിലരെയാണ് ഇതിനായി താരം നിയോഗിച്ചതെന്നും കുറ്റപത്രം പറയുന്നു. അന്വേഷണം തന്നിലേക്ക് വരുന്നു എന്ന ഘട്ടത്തിൽ സിനിമയിലെ സ്വാധീനമുപയോഗിച്ചു താൻ നിരപരാധിയാണെന്നും നടി ജാഗ്രത പാലിക്കണമായിരുന്നെന്നും പ്രമുഖരെക്കൊണ്ടു പറയിപ്പിച്ചു. ഇങ്ങനെ നടിക്കു മനോവിഷമമുണ്ടാക്കുന്ന പ്രവൃത്തികൾ ദിലീപ് ചെയ്തെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ 2013 ലെ താരനിശയിലുണ്ടായ വാക്കേറ്റത്തിനുശേഷമാണു നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്കു ക്വട്ടേഷൻ നൽകിയത്. വിവിധ കാരണങ്ങളാൽ നാലു വർഷത്തോളം നീണ്ടുപോയി. കേരളത്തിനു പുറത്തുവച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും വിജയിച്ചില്ല. ആക്രമണത്തിന് ഇരയായ നടിക്കൊപ്പം ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഉൾപ്പെടെ പിതാവ് ഉണ്ടാകുമെന്നതും സംഘം പിന്നോട്ടുപോകാൻ കാരണമായി. കൂടാതെ 2013ലും 2014ലും മറ്റ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതോടെ പൾസർ സുനിയും ഒളിവിൽ പോയി. ഇക്കാരണങ്ങളെല്ലാം കൃത്യം വൈകാൻ കാരണമായി.
2015 ജൂലൈ 20ന് കോലഞ്ചേരി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ സുനി സെപ്റ്റംബറിൽ പുറത്തിറങ്ങിയശേഷമാണ് നടിയെ ആക്രമിക്കാൻ വീണ്ടും പദ്ധതിയിട്ടത്. സുനി പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കകം നടിയുടെ അച്ഛനും മരണപ്പെട്ടു. ഇതിനുശേഷമാണ് ക്വട്ടേഷൻ നടപ്പാക്കാൻ സുനി തീവ്രശ്രമം തുടങ്ങിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ആക്രമണത്തിനുശേഷം പ്രധാന പ്രതിയായ പൾസർ സുനിയും മറ്റൊരു പ്രതിയായ വിജേഷും കാവ്യ മാധവന്റെ കാക്കനാട്ടെ ഓണ്ലൈൻ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ എത്തിയത് കാവ്യയുടെ സഹോദര ഭാര്യ അറിഞ്ഞെങ്കിലും മറച്ചുവച്ചു. സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇക്കാര്യം സഹോദര ഭാര്യയെ അറിയിച്ചിരുന്നത്. എന്നാലിതു മറച്ചുവയ്ക്കാനായിരുന്നു ഇവർ നൽകിയ നിർദേശമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.