തിരുവനന്തപുരം: വടക്കുകിഴക്കൻ മൺസൂൺ എന്ന തുലാവർഷം പല ജില്ലകളിലും തീരെ കുറവായി. ഒൻപതു ജില്ലകളിൽ ശരാശരിയിലും 20 ശതമാനത്തിലേറെ കുറവു മഴയാണു ലഭിച്ചത്. സംസ്ഥാനത്ത് മൊത്തം 15 ശതമാനം കുറവാണു മഴ.
ഏറ്റവും കുറവ് പാലക്കാട്ടാണ്. 65 ശതമാനം കുറവ്. 38.39 സെന്റിമീറ്റർ പെയ്യേണ്ട സ്ഥാനത്ത് 13.55 സെന്റിമീറ്റർ മാത്രം. 15.57 സെന്റിമീറ്റർ മാത്രം ലഭിച്ച വയനാട്ടിൽ 47 ശതമാനമാണു കുറവ്. 16.57 സെന്റിമീറ്റർ കിട്ടിയ കാസർഗോട്ട് 46 ശതമാനം കുറവായി. കോഴിക്കോട് (31), ആലപ്പുഴ (24), തൃശൂർ (27), മലപ്പുറം (26), ഇടുക്കി (22), കണ്ണൂർ (22) എന്നീ ജില്ലകളിലും മഴ ഗണ്യമായി കുറവാണ്.പത്തനംതിട്ടയിലാണ് മഴ കാര്യമായി കൂടുതൽ ലഭിച്ചത്. 44 ശതമാനം അധികം. കോട്ടയത്ത് 17-ഉം എറണാകുളത്ത് 15-ഉം തിരുവനന്തപുരത്ത് അഞ്ചും കൊല്ലത്ത് രണ്ടും ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്.
ഏറ്റവും കുറവ് പാലക്കാട്ടാണ്. 65 ശതമാനം കുറവ്. 38.39 സെന്റിമീറ്റർ പെയ്യേണ്ട സ്ഥാനത്ത് 13.55 സെന്റിമീറ്റർ മാത്രം. 15.57 സെന്റിമീറ്റർ മാത്രം ലഭിച്ച വയനാട്ടിൽ 47 ശതമാനമാണു കുറവ്. 16.57 സെന്റിമീറ്റർ കിട്ടിയ കാസർഗോട്ട് 46 ശതമാനം കുറവായി. കോഴിക്കോട് (31), ആലപ്പുഴ (24), തൃശൂർ (27), മലപ്പുറം (26), ഇടുക്കി (22), കണ്ണൂർ (22) എന്നീ ജില്ലകളിലും മഴ ഗണ്യമായി കുറവാണ്.പത്തനംതിട്ടയിലാണ് മഴ കാര്യമായി കൂടുതൽ ലഭിച്ചത്. 44 ശതമാനം അധികം. കോട്ടയത്ത് 17-ഉം എറണാകുളത്ത് 15-ഉം തിരുവനന്തപുരത്ത് അഞ്ചും കൊല്ലത്ത് രണ്ടും ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്.