കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കൊടിസുനി ജയിലില്‍ കഴിയവേ കവര്‍ച്ച ആസൂത്രണം ചെയ്ത സംഭവത്തില്‍ തണലായത് പോലീസ്. രാഷ്ട്രീയ -പോലീസ് ഒത്താശയോടെ കവര്‍ച്ച നടത്തിയെന്നാണ് ഡിആര്‍ഐ വൃത്തങ്ങള്‍ നല്കുന്ന സൂചന.
ജൂലൈ 16നാണ് കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം ദേശീയപാതയില്‍ നല്ലളം മേഡേണ്‍ സ്റ്റോപ്പിനു സമീപം കാര്‍ യാത്രക്കാരനെ ആക്രമിച്ച് 85 ലക്ഷത്തോളം വരുന്ന മൂന്നു കിലോഗ്രാം കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ചയ്ക്കു ശേഷം കാക്ക രഞ്ജിത്തിന്റെ ഫോണില്‍നിന്നു കണ്ണൂരിലെ ഉന്നത രാഷ്ട്രീയ നേതാവിനു വിളി പോയതായി പോലീസ് കണ്ടെത്തിയതോടെയാണ് തുടര്‍ അന്വേഷണം ഡിആര്‍ഐയെ ഏല്‍പ്പിക്കാതെ കേസ് അട്ടിമറിച്ചതെന്നു സൂചനയുണ്ട്.
ഫോൺവിളി
ടി.പി.കേസിലെ പ്രതികള്‍ കൊലയ്ക്കു ശേഷം കണ്ണൂരിലെ നേതാക്കളെയടക്കം ഫോണില്‍ വിളിച്ചതായി അന്നു ക്രൈംബ്രാഞ്ച് നടത്തിയ ടവര്‍ഡംപ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ടി.പി.ചന്ദ്രശേഖരന് കൊല്ലപ്പെട്ടതിനുശേഷം പ്രതികള്‍ ഫോണില്‍ ബന്ധപ്പെട്ട അതേ നേതാക്കളില്‍ ഒരാളെയാണ് കാക്ക രഞ്ജിത്തും വിളിച്ചത്. ചൊക്ളി സ്വദേശിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. കാറിലുണ്ടായിരുന്ന പെട്ടിയും അഞ്ചു ലക്ഷം രൂപയും കവര്‍ന്നുവെന്നായിരുന്നു ഇയാള്‍ നല്കിയ മൊഴി. പിന്നീടു നടത്തിയ ചോദ്യംചെയ്യലിലാണു സ്വര്‍ണമാണു കവര്‍ന്നതെന്നു വെളിപ്പെട്ടത്. എന്നാല്‍, കാറിലുണ്ടായിരുന്നതായി സംശയിക്കുന്ന കൂടുതല്‍ സ്വര്‍ണം മാറ്റാന്‍ പോലീസ് തന്നെ ഒത്താശചെയ്തതായി ഡിആര്‍ഐ സംശയിക്കുന്നു.
ആസൂത്രണം കൊടി സുനി
കവര്‍ച്ച ചെയ്യാനും സ്വര്‍ണം മറിച്ചുവില്‍ക്കാനും ഫോണ്‍ മുഖാന്തരം കൊടിസുനി നിര്‍ദേശം നല്‍കുകയും തുടര്‍ നടപടി ആസൂത്രണം ചെയ്യുകയുമായിരുന്നു. ചൊക്ലി സ്വദേശിയാണു കവര്‍ച്ചയ്ക്കിരയായത്. ജയിലില്‍ കൊടി സുനി ചൊക്ലി സ്വദേശിയായ സുഹൃത്തിന്റെ സിം കാര്‍ഡാണ് ഉപയോഗിച്ചത് . ഒട്ടേറെ പിടിച്ചുപറിക്കേസുകളില്‍ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി കാക്ക രഞ്ജിത്ത്, കൊല്ലത്തെ സ്വകാര്യ പണമിടപാടു സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേര്‍ന്നാണ് സുനി പദ്ധതി നടപ്പിലാക്കിയത്. ഈ കേസില്‍ കാക്ക രഞ്ജിത്തിന്റെ കുറ്റസമ്മതമൊഴിയിലും കൊടിസുനിയുടെ ബന്ധം വെളിപ്പെടുന്നു.
സുനിയെ ചോദ്യം ചെയ്യും
സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തായതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ പോലീസ് വിയ്യൂര്‍ ജയിലില്‍ എത്തി സുനിയെ ചോദ്യം ചെയ്യും. കവര്‍ച്ചക്കേസ് അന്വേഷിച്ചസംഘം ഓഗസ്റ്റ് 29ന് കാക്ക രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതി രാജേഷ് ഖന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി കണ്ടതിന്റെ തെളിവും പോലീസിനു ലഭിച്ചു. ഈ കേസില്‍ കാക്ക രഞ്ജിത്ത് ഉള്‍പ്പെടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.
കാറിൽ അറ
ഫോറന്‍സിക് വിദഗ്ധരും ബോംബ് സ്ക്വാഡുമടക്കം കാര്‍ വിശദമായി പരിശോധിച്ചെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നുമായിരുന്നു എസ്ഐ ഡിആര്ഐയോടു പറഞ്ഞത്.
പിന്നീടു കാര്‍ ഫറോക്കിലെ വര്‍ക്ക് ഷോപ്പിലുണ്ടെന്നറിഞ്ഞ് ഡിആര്‍ഐ അധികൃതര്‍ നടത്തിയ പരിശോധനയിലാണു കാറിന്റെ പ്ലാറ്റ്ഫോമിനടിയിലായി വലിയ വ്യാസമുള്ള രഹസ്യ അറ കണ്ടെത്തിയത്.
ജൂലൈ 16നാണ് കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം ദേശീയപാതയില്‍ നല്ലളം മേഡേണ്‍ സ്റ്റോപ്പിനു സമീപം കാര്‍ യാത്രക്കാരനെ ആക്രമിച്ച് 85 ലക്ഷത്തോളം വരുന്ന മൂന്നു കിലോഗ്രാം കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ചയ്ക്കു ശേഷം കാക്ക രഞ്ജിത്തിന്റെ ഫോണില്‍നിന്നു കണ്ണൂരിലെ ഉന്നത രാഷ്ട്രീയ നേതാവിനു വിളി പോയതായി പോലീസ് കണ്ടെത്തിയതോടെയാണ് തുടര്‍ അന്വേഷണം ഡിആര്‍ഐയെ ഏല്‍പ്പിക്കാതെ കേസ് അട്ടിമറിച്ചതെന്നു സൂചനയുണ്ട്.
ഫോൺവിളി
ടി.പി.കേസിലെ പ്രതികള്‍ കൊലയ്ക്കു ശേഷം കണ്ണൂരിലെ നേതാക്കളെയടക്കം ഫോണില്‍ വിളിച്ചതായി അന്നു ക്രൈംബ്രാഞ്ച് നടത്തിയ ടവര്‍ഡംപ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ടി.പി.ചന്ദ്രശേഖരന് കൊല്ലപ്പെട്ടതിനുശേഷം പ്രതികള്‍ ഫോണില്‍ ബന്ധപ്പെട്ട അതേ നേതാക്കളില്‍ ഒരാളെയാണ് കാക്ക രഞ്ജിത്തും വിളിച്ചത്. ചൊക്ളി സ്വദേശിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. കാറിലുണ്ടായിരുന്ന പെട്ടിയും അഞ്ചു ലക്ഷം രൂപയും കവര്‍ന്നുവെന്നായിരുന്നു ഇയാള്‍ നല്കിയ മൊഴി. പിന്നീടു നടത്തിയ ചോദ്യംചെയ്യലിലാണു സ്വര്‍ണമാണു കവര്‍ന്നതെന്നു വെളിപ്പെട്ടത്. എന്നാല്‍, കാറിലുണ്ടായിരുന്നതായി സംശയിക്കുന്ന കൂടുതല്‍ സ്വര്‍ണം മാറ്റാന്‍ പോലീസ് തന്നെ ഒത്താശചെയ്തതായി ഡിആര്‍ഐ സംശയിക്കുന്നു.
ആസൂത്രണം കൊടി സുനി
കവര്‍ച്ച ചെയ്യാനും സ്വര്‍ണം മറിച്ചുവില്‍ക്കാനും ഫോണ്‍ മുഖാന്തരം കൊടിസുനി നിര്‍ദേശം നല്‍കുകയും തുടര്‍ നടപടി ആസൂത്രണം ചെയ്യുകയുമായിരുന്നു. ചൊക്ലി സ്വദേശിയാണു കവര്‍ച്ചയ്ക്കിരയായത്. ജയിലില്‍ കൊടി സുനി ചൊക്ലി സ്വദേശിയായ സുഹൃത്തിന്റെ സിം കാര്‍ഡാണ് ഉപയോഗിച്ചത് . ഒട്ടേറെ പിടിച്ചുപറിക്കേസുകളില്‍ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി കാക്ക രഞ്ജിത്ത്, കൊല്ലത്തെ സ്വകാര്യ പണമിടപാടു സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേര്‍ന്നാണ് സുനി പദ്ധതി നടപ്പിലാക്കിയത്. ഈ കേസില്‍ കാക്ക രഞ്ജിത്തിന്റെ കുറ്റസമ്മതമൊഴിയിലും കൊടിസുനിയുടെ ബന്ധം വെളിപ്പെടുന്നു.
സുനിയെ ചോദ്യം ചെയ്യും
സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തായതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ പോലീസ് വിയ്യൂര്‍ ജയിലില്‍ എത്തി സുനിയെ ചോദ്യം ചെയ്യും. കവര്‍ച്ചക്കേസ് അന്വേഷിച്ചസംഘം ഓഗസ്റ്റ് 29ന് കാക്ക രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതി രാജേഷ് ഖന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി കണ്ടതിന്റെ തെളിവും പോലീസിനു ലഭിച്ചു. ഈ കേസില്‍ കാക്ക രഞ്ജിത്ത് ഉള്‍പ്പെടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.
കാറിൽ അറ
ഫോറന്‍സിക് വിദഗ്ധരും ബോംബ് സ്ക്വാഡുമടക്കം കാര്‍ വിശദമായി പരിശോധിച്ചെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നുമായിരുന്നു എസ്ഐ ഡിആര്ഐയോടു പറഞ്ഞത്.
പിന്നീടു കാര്‍ ഫറോക്കിലെ വര്‍ക്ക് ഷോപ്പിലുണ്ടെന്നറിഞ്ഞ് ഡിആര്‍ഐ അധികൃതര്‍ നടത്തിയ പരിശോധനയിലാണു കാറിന്റെ പ്ലാറ്റ്ഫോമിനടിയിലായി വലിയ വ്യാസമുള്ള രഹസ്യ അറ കണ്ടെത്തിയത്.