തിരുവനന്തപുരം: പാലക്കാട് കരുണ മെഡിക്കൽ കോളജിൽ 2017-18 അധ്യയന വർഷത്തേക്ക് എംബിബിഎസ് കോഴ്സിന്റെ ട്യൂഷൻ ഫീസ് 4,68,000 രൂപയായി നിശ്ചയിച്ച് ജസ്റ്റീസ് ആർ. രാജേന്ദ്രബാബു ചെയർമാനായ ഫീ റഗുലേറ്ററി കമ്മിറ്റി ഉത്തരവായി. നേരത്തെ താൽക്കാലികമായി അഞ്ചു ലക്ഷം രൂപ ഫീസ് ഈടാക്കാൻ അനുമതി നൽകിയിരുന്നു.
അന്തിമതീരുമാനത്തിനു വിധേയമായി ഫീസ് പിരിക്കാനായിരുന്നു അനുമതി. അധികമായി പിരിച്ച തുക വിദ്യാർഥികൾക്കു മടക്കിനൽകുകയോ വരുംവർഷങ്ങളിലെ ഫീസിൽ ഇളവു നൽകി കൊടുക്കുകയോ ചെയ്യണമെന്നും കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
ഇതോടൊപ്പം 2016-17 വർഷത്തെ ഫീസും കമ്മിറ്റി നിശ്ചയിച്ചു. 4,05,000 രൂപയായാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. സർക്കാരുമായി കരാർ ഒപ്പിടാതെ കരുണ മെഡിക്കൽ കോളജ് 2016-17 ൽ പ്രവേശനനടപടികളുമായി മുന്നോട്ടു പോകുകയും മുഴുവൻ സീറ്റിലും സ്വന്തം നിലയിൽ പ്രവേശനം നടത്തുകയും ചെയ്തിരുന്നു. 7,45,000 രൂപയായിരുന്നു അവർ ഫീസ് ആയി നിശ്ചയിച്ചിരുന്നത്.
ഈ ഫീസ് റെഗുലേറ്ററി കമ്മിറ്റി അംഗീകരിക്കാത്തതിനെ തുടർന്ന് മാനേജ്മെന്റ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നൽകി. ഇതിനൊടുവിലാണു കമ്മിറ്റി മുമ്പാകെ മുഴുവൻ രേഖകളും സമർപ്പിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഫീസ് നിശ്ചയിക്കാൻ കോടതി ഉത്തരവായത്. ഇതേത്തുടർന്നാണ് ഫീസ് നിശ്ചയിച്ചത്.
2016-17 ൽ പ്രവേശനം നടത്തിയ വിദ്യാർഥികൾ വരുംവർഷങ്ങളിലും ഇതേ ഫീസ് തന്നെ നൽകിയാൽ മതിയെന്ന് കമ്മിറ്റി ഉത്തരവിൽ പറയുന്നു. അധികമായി ഈടാക്കിയ ഫീസ് വിദ്യാർഥികൾക്കു മടക്കി നൽകുകയോ വരുംവർഷങ്ങളിലെ ഫീസിൽ നിന്ന് കുറച്ചു നൽകുകയോ ചെയ്യണമെന്നും കമ്മിറ്റി നിർദേശിച്ചു.
കോളജിന്റെ വരവ്- ചെലവ് കണക്കുകൾ പരിശോധിച്ചാണ് കമ്മിറ്റി ഫീസ് നിർണയിച്ചത്.
അന്തിമതീരുമാനത്തിനു വിധേയമായി ഫീസ് പിരിക്കാനായിരുന്നു അനുമതി. അധികമായി പിരിച്ച തുക വിദ്യാർഥികൾക്കു മടക്കിനൽകുകയോ വരുംവർഷങ്ങളിലെ ഫീസിൽ ഇളവു നൽകി കൊടുക്കുകയോ ചെയ്യണമെന്നും കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
ഇതോടൊപ്പം 2016-17 വർഷത്തെ ഫീസും കമ്മിറ്റി നിശ്ചയിച്ചു. 4,05,000 രൂപയായാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. സർക്കാരുമായി കരാർ ഒപ്പിടാതെ കരുണ മെഡിക്കൽ കോളജ് 2016-17 ൽ പ്രവേശനനടപടികളുമായി മുന്നോട്ടു പോകുകയും മുഴുവൻ സീറ്റിലും സ്വന്തം നിലയിൽ പ്രവേശനം നടത്തുകയും ചെയ്തിരുന്നു. 7,45,000 രൂപയായിരുന്നു അവർ ഫീസ് ആയി നിശ്ചയിച്ചിരുന്നത്.
ഈ ഫീസ് റെഗുലേറ്ററി കമ്മിറ്റി അംഗീകരിക്കാത്തതിനെ തുടർന്ന് മാനേജ്മെന്റ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നൽകി. ഇതിനൊടുവിലാണു കമ്മിറ്റി മുമ്പാകെ മുഴുവൻ രേഖകളും സമർപ്പിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഫീസ് നിശ്ചയിക്കാൻ കോടതി ഉത്തരവായത്. ഇതേത്തുടർന്നാണ് ഫീസ് നിശ്ചയിച്ചത്.
2016-17 ൽ പ്രവേശനം നടത്തിയ വിദ്യാർഥികൾ വരുംവർഷങ്ങളിലും ഇതേ ഫീസ് തന്നെ നൽകിയാൽ മതിയെന്ന് കമ്മിറ്റി ഉത്തരവിൽ പറയുന്നു. അധികമായി ഈടാക്കിയ ഫീസ് വിദ്യാർഥികൾക്കു മടക്കി നൽകുകയോ വരുംവർഷങ്ങളിലെ ഫീസിൽ നിന്ന് കുറച്ചു നൽകുകയോ ചെയ്യണമെന്നും കമ്മിറ്റി നിർദേശിച്ചു.
കോളജിന്റെ വരവ്- ചെലവ് കണക്കുകൾ പരിശോധിച്ചാണ് കമ്മിറ്റി ഫീസ് നിർണയിച്ചത്.