കോട്ടയം: തിരുനൽവേലിക്കു പെട്രോളുമായി പോയ ട്രെയിൻ വാഗണിൽ വൻചോർച്ച. റെയിൽവേ ഗാർഡിന്റെ അവസരോചിതമായ ഇടപെടലിനെത്തുടർന്ന് ഒഴിവായത് വൻദുന്തം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു ചോർച്ച കണ്ടെത്തിയത്. കൊച്ചി ഇരുന്പനത്തുനിന്നു തിരുനൽവേലിയിലേക്കു കൊണ്ടുപോകുകയായിരുന്ന പെട്രോളാണു ചരക്കു ട്രെയിനിന്റെ ഒരു വാഗണിൽനിന്നു ചോർന്നത്.
ക്രോസിംഗിനായി കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം പിടിച്ചിട്ടപ്പോഴാണു ഒരു വാഗണിൽനിന്നു പെട്രോൾ പുറത്തേക്കൊഴുകുന്നതായി ഗാർഡിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം അധികൃതരെ അറിയിക്കുകയും ഈ വാഗണ്‍ വേർപ്പെടുത്തുകയുമായിരുന്നു. മറ്റു വാഗണുമായി ട്രെയിൻ യാത്ര തുടർന്നു. അന്‍പതു വാഗണുള്ള ട്രെയിനിന്റെ പിന്നിൽനിന്നുള്ള ആറാം ബോഗിയിലാണു ചോർച്ച കണ്ടെത്തിയത്.
വളരെ കുറഞ്ഞ അളവിൽ മാത്രമായിരുന്നു ചോർച്ചയെങ്കിലും യഥാസമയം കണ്ടെത്താതെ യാത്ര തുടർന്നിരുന്നുവെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നു. റെയിൽവേ ട്രാക്കിനു സമീപം തീയിടുന്നതും ട്രാക്കിലുരഞ്ഞു തീയുണ്ടാകുന്നതുമൊക്കെ പതിവായ സാഹചര്യത്തിൽ വൻ ദുരന്തത്തിനു കാരണമാകാൻ ഈ ചോർച്ച ഇടയാക്കുമായിരുന്നു.
വാഗണിന്റെ മുകൾ ഭാഗത്തുള്ള വാൽവ് സുരക്ഷിതമായി അടയ്ക്കാത്തതാണു പ്രശ്നത്തിനു കാരണമായതെന്നു കരുതുന്നതായി അധികൃതർ പറഞ്ഞു. ഇത്തരത്തിൽ ഇന്ധന ചോർച്ച കണ്ടെത്തിയാൽ വാഗണ്‍ സുരക്ഷിതമായി ട്രെയിനിൽനിന്നു വേർപ്പെടുത്തി മാറ്റി സൂക്ഷിക്കുകയാണു പോംവഴി. ഇതേത്തുടർന്നു വിവരമറിഞ്ഞയുടൻ റെയിൽവേ അധികൃതർ വാഗണ്‍ വേർപ്പെടുത്തി പോലീസ് കാവലിൽ മാറ്റി സൂക്ഷിച്ചു. രാത്രിയോടെ ഇരുന്പനത്തെ ഐഒസി പ്ലാന്റിൽനിന്നു വിദഗ്ധരെത്തി ചോർച്ച പരിഹരിച്ച് അപകട സാധ്യത ഒഴിവാക്കി. ഇന്നു മറ്റൊരു എൻജിന്റെ സഹായത്തോടെ വാഗണ്‍ നീക്കംചെയ്യും.
ക്രോസിംഗിനായി കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം പിടിച്ചിട്ടപ്പോഴാണു ഒരു വാഗണിൽനിന്നു പെട്രോൾ പുറത്തേക്കൊഴുകുന്നതായി ഗാർഡിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം അധികൃതരെ അറിയിക്കുകയും ഈ വാഗണ്‍ വേർപ്പെടുത്തുകയുമായിരുന്നു. മറ്റു വാഗണുമായി ട്രെയിൻ യാത്ര തുടർന്നു. അന്‍പതു വാഗണുള്ള ട്രെയിനിന്റെ പിന്നിൽനിന്നുള്ള ആറാം ബോഗിയിലാണു ചോർച്ച കണ്ടെത്തിയത്.
വളരെ കുറഞ്ഞ അളവിൽ മാത്രമായിരുന്നു ചോർച്ചയെങ്കിലും യഥാസമയം കണ്ടെത്താതെ യാത്ര തുടർന്നിരുന്നുവെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നു. റെയിൽവേ ട്രാക്കിനു സമീപം തീയിടുന്നതും ട്രാക്കിലുരഞ്ഞു തീയുണ്ടാകുന്നതുമൊക്കെ പതിവായ സാഹചര്യത്തിൽ വൻ ദുരന്തത്തിനു കാരണമാകാൻ ഈ ചോർച്ച ഇടയാക്കുമായിരുന്നു.
വാഗണിന്റെ മുകൾ ഭാഗത്തുള്ള വാൽവ് സുരക്ഷിതമായി അടയ്ക്കാത്തതാണു പ്രശ്നത്തിനു കാരണമായതെന്നു കരുതുന്നതായി അധികൃതർ പറഞ്ഞു. ഇത്തരത്തിൽ ഇന്ധന ചോർച്ച കണ്ടെത്തിയാൽ വാഗണ്‍ സുരക്ഷിതമായി ട്രെയിനിൽനിന്നു വേർപ്പെടുത്തി മാറ്റി സൂക്ഷിക്കുകയാണു പോംവഴി. ഇതേത്തുടർന്നു വിവരമറിഞ്ഞയുടൻ റെയിൽവേ അധികൃതർ വാഗണ്‍ വേർപ്പെടുത്തി പോലീസ് കാവലിൽ മാറ്റി സൂക്ഷിച്ചു. രാത്രിയോടെ ഇരുന്പനത്തെ ഐഒസി പ്ലാന്റിൽനിന്നു വിദഗ്ധരെത്തി ചോർച്ച പരിഹരിച്ച് അപകട സാധ്യത ഒഴിവാക്കി. ഇന്നു മറ്റൊരു എൻജിന്റെ സഹായത്തോടെ വാഗണ്‍ നീക്കംചെയ്യും.