കൊച്ചി: രാജ്യത്തിന്റെ വ്യവസായ, സാന്പത്തിക പുരോഗതിക്കു പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തവും സഹകരണവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ 160-ാം വാർഷികം കൊച്ചി താജ് ഗേറ്റ് വേയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. രാജ്യത്തു വളർന്നുവരുന്ന നിക്ഷേപസൗഹൃദാന്തരീക്ഷം കൂടുതലായി പ്രയോജനപ്പെടുത്തണം. നോട്ടുനിരോധനവും ജിഎസ്ടിയും ദൂരവ്യാപകമായ നല്ല ഫലങ്ങൾ രാജ്യത്തുണ്ടാക്കും. പലരും ഒളിപ്പിച്ചുവച്ചിരുന്ന പണം ഇപ്പോൾ ബാങ്കുകളിലെത്തിയിട്ടുണ്ട്.
കോർപറേറ്റ് സ്ഥാപനങ്ങൾ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള സംരംഭങ്ങൾക്കായി മുന്നോട്ടുവരണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളും തദ്ദേശസ്ഥാപനങ്ങളും വികസനത്തിനായി കൈകോർത്തു പ്രവർത്തിക്കേണ്ടതുണ്ട്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും വികസനകാഴ്ചപ്പാടുകൾ നമുക്കു മാതൃകയാണ്. ഒരു മതവും തീവ്രവാദവും വിദ്വേഷവും പഠിപ്പിക്കുന്നില്ല. സമൂഹത്തിന്റെ ശത്രുവാണു തീവ്രവാദം. ഭാരതീയ സംസ്കാരം ഇതിനെ തെല്ലും അംഗീകരിക്കുന്നില്ല.
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം സ്ത്രീകളുടെ സാക്ഷരത, അടിസ്ഥാന സൗകര്യവികസനം, ഉന്നതവിദ്യാഭ്യാസ നിലവാരം, വ്യവസായ സൗഹൃദ സമീപനങ്ങൾ എന്നിവയിലെല്ലാം ഏറെ മുന്നേറിയിട്ടുണ്ടെന്നത് അഭിമാനകരമാണ്. സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിനെ ശ്രദ്ധേയമാക്കിയിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഗവർണർ ജസ്റ്റീസ് പി. സദാശിവം, മന്ത്രി ഡോ. കെ.ടി. ജലീൽ, കൊച്ചിൻ ചേംബർ പ്രസിഡന്റ് ഷാജി വർഗീസ്, വൈസ് പ്രസിഡന്റ് വി. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. മുൻ പ്രസിഡന്റ് വേണുഗോപാൽ സി. ഗോവിന്ദ് ഉപരാഷ്ട്രപതിക്ക് ഉപഹാരം കൈമാറി. കെ.വി. തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, മേയർ സൗമിനി ജെയിൻ എന്നിവരും പങ്കെടുത്തു. രാജ്യത്തെ ആദ്യത്തെ വാണിജ്യ സംഘടനകളിലൊന്നായ കൊച്ചിൻ ചേംബർ, ഡൽഹിയിലെ അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ (അസോചം) പ്രമോട്ടർ ചേംബറാണ്.
കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ 160-ാം വാർഷികം കൊച്ചി താജ് ഗേറ്റ് വേയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. രാജ്യത്തു വളർന്നുവരുന്ന നിക്ഷേപസൗഹൃദാന്തരീക്ഷം കൂടുതലായി പ്രയോജനപ്പെടുത്തണം. നോട്ടുനിരോധനവും ജിഎസ്ടിയും ദൂരവ്യാപകമായ നല്ല ഫലങ്ങൾ രാജ്യത്തുണ്ടാക്കും. പലരും ഒളിപ്പിച്ചുവച്ചിരുന്ന പണം ഇപ്പോൾ ബാങ്കുകളിലെത്തിയിട്ടുണ്ട്.
കോർപറേറ്റ് സ്ഥാപനങ്ങൾ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള സംരംഭങ്ങൾക്കായി മുന്നോട്ടുവരണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളും തദ്ദേശസ്ഥാപനങ്ങളും വികസനത്തിനായി കൈകോർത്തു പ്രവർത്തിക്കേണ്ടതുണ്ട്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും വികസനകാഴ്ചപ്പാടുകൾ നമുക്കു മാതൃകയാണ്. ഒരു മതവും തീവ്രവാദവും വിദ്വേഷവും പഠിപ്പിക്കുന്നില്ല. സമൂഹത്തിന്റെ ശത്രുവാണു തീവ്രവാദം. ഭാരതീയ സംസ്കാരം ഇതിനെ തെല്ലും അംഗീകരിക്കുന്നില്ല.
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം സ്ത്രീകളുടെ സാക്ഷരത, അടിസ്ഥാന സൗകര്യവികസനം, ഉന്നതവിദ്യാഭ്യാസ നിലവാരം, വ്യവസായ സൗഹൃദ സമീപനങ്ങൾ എന്നിവയിലെല്ലാം ഏറെ മുന്നേറിയിട്ടുണ്ടെന്നത് അഭിമാനകരമാണ്. സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിനെ ശ്രദ്ധേയമാക്കിയിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഗവർണർ ജസ്റ്റീസ് പി. സദാശിവം, മന്ത്രി ഡോ. കെ.ടി. ജലീൽ, കൊച്ചിൻ ചേംബർ പ്രസിഡന്റ് ഷാജി വർഗീസ്, വൈസ് പ്രസിഡന്റ് വി. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. മുൻ പ്രസിഡന്റ് വേണുഗോപാൽ സി. ഗോവിന്ദ് ഉപരാഷ്ട്രപതിക്ക് ഉപഹാരം കൈമാറി. കെ.വി. തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, മേയർ സൗമിനി ജെയിൻ എന്നിവരും പങ്കെടുത്തു. രാജ്യത്തെ ആദ്യത്തെ വാണിജ്യ സംഘടനകളിലൊന്നായ കൊച്ചിൻ ചേംബർ, ഡൽഹിയിലെ അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ (അസോചം) പ്രമോട്ടർ ചേംബറാണ്.