കൊച്ചി: നിരീക്ഷണപ്പറക്കലിനിടെ നാവികസേനയുടെ ഇസ്രയേൽ നിർമിത ആളില്ലാ വിമാനം ’സെർച്ചർ’ സ്വകാര്യ ഇന്ധന ടാങ്ക് ടെർമിനലിലേക്കു തകർന്നുവീണ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നാവികസേന അധികൃതർക്കൊപ്പം പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണം നടക്കുന്നുണ്ട്. ഉദ്യോഗസ്ഥതലത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ അട്ടിമറി സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പോലീസ് അന്വേഷിക്കുന്നത്. കൊച്ചി റേഞ്ച് ഐജി പി. വിജയൻ നേതൃത്വംവഹിക്കും.
അപകടങ്ങൾ അന്വേഷിക്കുന്ന സ്ഥിരംസമിതിയുടെ നേതൃത്വത്തിലാണു നാവിക സേനയുടെ ഭാഗത്തുനിന്നുള്ള അന്വേഷണം. തകർന്നു വീണ വീമാനം അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കാൻ സാധിക്കുമോയെന്നും നാവികസേന പരിശോധിക്കുന്നുണ്ട്. വിദഗ്ധ പരിശോധനകൾക്കു ശേഷമേ ഇതു സംബന്ധിച്ചു വ്യക്തതയുണ്ടാകൂവെന്ന് അധികൃതർ പറഞ്ഞു.
അപകടം നടന്ന സ്ഥലം പോലീസ് പരിശോധിച്ചു. തകർന്ന വിമാനം പരിശോധിക്കുന്നതിനുള്ള അനുമതിക്കായി നേവിയെ സമീപിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐജി പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണു നാവിക ആസ്ഥാനത്തുനിന്നു പറന്നുയർന്ന വിമാനം വെല്ലിംഗ്ടണ്‍ ഐലൻഡിൽ പ്രവർത്തിക്കുന്ന എച്ച്എച്ച്എ ടാങ്ക് ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്കു തകർന്നുവീണത്.
അപകടങ്ങൾ അന്വേഷിക്കുന്ന സ്ഥിരംസമിതിയുടെ നേതൃത്വത്തിലാണു നാവിക സേനയുടെ ഭാഗത്തുനിന്നുള്ള അന്വേഷണം. തകർന്നു വീണ വീമാനം അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കാൻ സാധിക്കുമോയെന്നും നാവികസേന പരിശോധിക്കുന്നുണ്ട്. വിദഗ്ധ പരിശോധനകൾക്കു ശേഷമേ ഇതു സംബന്ധിച്ചു വ്യക്തതയുണ്ടാകൂവെന്ന് അധികൃതർ പറഞ്ഞു.
അപകടം നടന്ന സ്ഥലം പോലീസ് പരിശോധിച്ചു. തകർന്ന വിമാനം പരിശോധിക്കുന്നതിനുള്ള അനുമതിക്കായി നേവിയെ സമീപിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐജി പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണു നാവിക ആസ്ഥാനത്തുനിന്നു പറന്നുയർന്ന വിമാനം വെല്ലിംഗ്ടണ്‍ ഐലൻഡിൽ പ്രവർത്തിക്കുന്ന എച്ച്എച്ച്എ ടാങ്ക് ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്കു തകർന്നുവീണത്.