തൊടുപുഴ: ഫോണ് കെണി വിവാദത്തിൽപെട്ടു രാജിവച്ച എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിസ്ഥാനത്ത് എത്തിക്കാനുള്ള ഇടതുമുന്നണി നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊടുപുഴയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാൻ ശ്രമിക്കുന്നവർ ധാർമികതയെക്കുറിച്ച് ഇനി പുരപ്പുറത്തു കയറിനിന്നു കൂവരുത്. സംസ്ഥാനം ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയെ നേരിടുന്പോൾ സോഫ്റ്റ്വെയർ തകരാറിലാണെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്.
മാധ്യമങ്ങളെ സെക്രട്ടറിയേറ്റ് പരിസരത്ത് പോലും പ്രവേശിപ്പിക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അതിരപ്പിള്ളി പദ്ധതി കേരളത്തിനു ആവശ്യമില്ല. പിണറായി വിജയൻ കൈയേറ്റക്കാരുടെ സംരക്ഷകനാണ്. ജോയ്സ് ജോർജ്, അൻവർ, തോമസ് ചാണ്ടി എന്നിവരെ സംരക്ഷിച്ചതും മൂന്നാറിൽ സിപിഎം നേതാക്കളുടെ കൈയേറ്റത്തെ സംരക്ഷിക്കുന്നതും പിണറായി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്രസമ്മേളനത്തിൽ ജോണി നെല്ലൂർ, എൻ.കെ.പ്രേമചന്ദ്രൻ, സി.പി.ജോണ്, സി.പി.മാത്യു, ഇബ്രാഹിംകുട്ടി കല്ലാർ, റോയ് കെ പൗലോസ്, എസ്. അശോകൻ തുടങ്ങിയവരും പങ്കെടുത്തു.
ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാൻ ശ്രമിക്കുന്നവർ ധാർമികതയെക്കുറിച്ച് ഇനി പുരപ്പുറത്തു കയറിനിന്നു കൂവരുത്. സംസ്ഥാനം ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയെ നേരിടുന്പോൾ സോഫ്റ്റ്വെയർ തകരാറിലാണെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്.
മാധ്യമങ്ങളെ സെക്രട്ടറിയേറ്റ് പരിസരത്ത് പോലും പ്രവേശിപ്പിക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അതിരപ്പിള്ളി പദ്ധതി കേരളത്തിനു ആവശ്യമില്ല. പിണറായി വിജയൻ കൈയേറ്റക്കാരുടെ സംരക്ഷകനാണ്. ജോയ്സ് ജോർജ്, അൻവർ, തോമസ് ചാണ്ടി എന്നിവരെ സംരക്ഷിച്ചതും മൂന്നാറിൽ സിപിഎം നേതാക്കളുടെ കൈയേറ്റത്തെ സംരക്ഷിക്കുന്നതും പിണറായി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്രസമ്മേളനത്തിൽ ജോണി നെല്ലൂർ, എൻ.കെ.പ്രേമചന്ദ്രൻ, സി.പി.ജോണ്, സി.പി.മാത്യു, ഇബ്രാഹിംകുട്ടി കല്ലാർ, റോയ് കെ പൗലോസ്, എസ്. അശോകൻ തുടങ്ങിയവരും പങ്കെടുത്തു.