തിരുവനന്തപുരം: റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു പി.എച്ച്. കുര്യനെ മാറ്റണമെന്ന റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെയും സിപിഐയുടെയും ആവശ്യം മുഖ്യമന്ത്രി തള്ളി.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ 12 ഐഎഎസ് ഉദ്യോഗസ്ഥർക്കു മാറ്റവും പുതിയ ഒൻപതു പേർക്കു നിയമനവും നൽകിയെങ്കിലും സിപിഐ മന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചില്ല.
റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനു നിലവിലുള്ള ചുമതലകൾക്കു പുറമേ പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല കൂടി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ജെയിംസ് വർഗീസ് വിരമിക്കുന്ന ഒഴിവിലാണു കുര്യനു പരിസ്ഥിതി വകുപ്പിന്റെ ചുമതല നൽകുന്നത്.
റവന്യു മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു റവന്യു സെക്രട്ടറിയെ മാറ്റണമെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ രണ്ടു തവണ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സിപിഐ നേതൃത്വവും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതായാണു സൂചന.
എന്നാൽ, കുര്യനെ മാറ്റാൻ മുഖ്യമന്ത്രി തയാറായില്ല. ഈ നില തുടർന്നാൽ, എൽഡിഎഫിൽ ഇക്കാര്യം ആവശ്യപ്പെടേണ്ടി വരുമെന്നാണ് സിപിഐ നേതൃത്വം നൽകുന്ന സൂചന.
സാധാരണയായി മന്ത്രിമാരുമായി അഭിപ്രായ വ്യത്യാസമുണ്ടായാൽ സെക്രട്ടറിമാരെ മാറ്റിനൽകുകയാണു പതിവ്. ഭരണപരമായ കാര്യങ്ങളുമായി മുന്നോട്ടു പോകുന്നതിനും ഇതാണു നല്ലതെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.
കായൽ കൈയേറ്റം അടക്കമുള്ള നിയമ ലംഘന ആരോപണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയും സിപിഐ നേതൃത്വവും ഇടഞ്ഞിരുന്നു. പാർട്ടി നിർദേശാനുസരണം പാർട്ടിയുടെ നാലു മന്ത്രിമാരും കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽനിന്നു വിട്ടുനിന്നിരുന്നു. ഇതിനു ശേഷം ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു സിപിഐയുടെ ആവശ്യം തള്ളി ഐഎഎസുകാരുടെ സ്ഥലംമാറ്റ പട്ടിക അംഗീകരിച്ചത്.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ 12 ഐഎഎസ് ഉദ്യോഗസ്ഥർക്കു മാറ്റവും പുതിയ ഒൻപതു പേർക്കു നിയമനവും നൽകിയെങ്കിലും സിപിഐ മന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചില്ല.
റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനു നിലവിലുള്ള ചുമതലകൾക്കു പുറമേ പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല കൂടി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ജെയിംസ് വർഗീസ് വിരമിക്കുന്ന ഒഴിവിലാണു കുര്യനു പരിസ്ഥിതി വകുപ്പിന്റെ ചുമതല നൽകുന്നത്.
റവന്യു മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു റവന്യു സെക്രട്ടറിയെ മാറ്റണമെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ രണ്ടു തവണ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സിപിഐ നേതൃത്വവും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതായാണു സൂചന.
എന്നാൽ, കുര്യനെ മാറ്റാൻ മുഖ്യമന്ത്രി തയാറായില്ല. ഈ നില തുടർന്നാൽ, എൽഡിഎഫിൽ ഇക്കാര്യം ആവശ്യപ്പെടേണ്ടി വരുമെന്നാണ് സിപിഐ നേതൃത്വം നൽകുന്ന സൂചന.
സാധാരണയായി മന്ത്രിമാരുമായി അഭിപ്രായ വ്യത്യാസമുണ്ടായാൽ സെക്രട്ടറിമാരെ മാറ്റിനൽകുകയാണു പതിവ്. ഭരണപരമായ കാര്യങ്ങളുമായി മുന്നോട്ടു പോകുന്നതിനും ഇതാണു നല്ലതെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.
കായൽ കൈയേറ്റം അടക്കമുള്ള നിയമ ലംഘന ആരോപണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയും സിപിഐ നേതൃത്വവും ഇടഞ്ഞിരുന്നു. പാർട്ടി നിർദേശാനുസരണം പാർട്ടിയുടെ നാലു മന്ത്രിമാരും കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽനിന്നു വിട്ടുനിന്നിരുന്നു. ഇതിനു ശേഷം ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു സിപിഐയുടെ ആവശ്യം തള്ളി ഐഎഎസുകാരുടെ സ്ഥലംമാറ്റ പട്ടിക അംഗീകരിച്ചത്.