തിരുവനന്തപുരം : സിപിഐയുടെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ നീണ്ടകാലം അതിശക്തനായിരുന്ന മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിൽ ഇതാദ്യമായാണ് ഒരു പാർട്ടി വേദിയിൽ ഇത്രത്തോളം വിമർശിക്കപ്പെടുന്നത്. ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ ഒരംഗം പോലും അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഉണ്ടായില്ല.
സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച തീരുമാനം എക്സിക്യൂട്ടീവിൽ റിപ്പോർട്ട് ചെയ്ത പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രൂക്ഷമായാണ് ഇസ്മയിലിനെ വിമർശിച്ചത്. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം സഖാവിന്റെ കൂടി തീരുമാനമാണെന്നു മനസിലാകാതിരിക്കാനുള്ള എന്തു മാനസികാവസ്ഥയിലാണു ഇപ്പോൾ താങ്കൾ എന്നായിരുന്നു കാനത്തിന്റെ ചോദ്യം. കേരളത്തിലെ ജനങ്ങൾ ആകെ സിപിഐയുടെ നിലപാടിനെ പ്രശംസിച്ചപ്പോൾ മുതിർന്ന നേതാവെന്ന നിലയിൽ താങ്കൾ നടത്തിയ പരാമർശം സിപിഎമ്മിനെ സുഖിപ്പിക്കുന്നതിനു വേണ്ടിയായിരുന്നുവെന്നു പറഞ്ഞ കാനം ആ പാർട്ടിയുടെ ഭാഷയാണ് ഈ അവസരത്തിൽ ഇസ്മയിലിനു യോജിക്കുന്നതെന്നും പറഞ്ഞു.
തുടർന്ന് സംസാരിച്ച കെ. പ്രകാശ് ബാബുവും എം. ചന്ദ്രനും കെ.പി. രാജേന്ദ്രനുമെല്ലാം പാർട്ടി സെക്രട്ടറിയുടെ ചുവടുപിടിച്ചാണ് ഇസ്മയിലിനെ വിമർശിച്ചത്. ഒരു വേള വിമർശനം അതിരുവിട്ടു. നിങ്ങളെന്ന പരാമർശം പോലും ഇസ്മയിലിനു കേൾക്കേണ്ടി വന്നു. കാനം ഇടപെട്ടു നേതാക്കളെ തടഞ്ഞില്ലായിരുന്നുവെങ്കിൽ ഇസ്മയിലിനു യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകേണ്ട അവസ്ഥ വരുമായിരുന്നു.
സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച തീരുമാനം എക്സിക്യൂട്ടീവിൽ റിപ്പോർട്ട് ചെയ്ത പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രൂക്ഷമായാണ് ഇസ്മയിലിനെ വിമർശിച്ചത്. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം സഖാവിന്റെ കൂടി തീരുമാനമാണെന്നു മനസിലാകാതിരിക്കാനുള്ള എന്തു മാനസികാവസ്ഥയിലാണു ഇപ്പോൾ താങ്കൾ എന്നായിരുന്നു കാനത്തിന്റെ ചോദ്യം. കേരളത്തിലെ ജനങ്ങൾ ആകെ സിപിഐയുടെ നിലപാടിനെ പ്രശംസിച്ചപ്പോൾ മുതിർന്ന നേതാവെന്ന നിലയിൽ താങ്കൾ നടത്തിയ പരാമർശം സിപിഎമ്മിനെ സുഖിപ്പിക്കുന്നതിനു വേണ്ടിയായിരുന്നുവെന്നു പറഞ്ഞ കാനം ആ പാർട്ടിയുടെ ഭാഷയാണ് ഈ അവസരത്തിൽ ഇസ്മയിലിനു യോജിക്കുന്നതെന്നും പറഞ്ഞു.
തുടർന്ന് സംസാരിച്ച കെ. പ്രകാശ് ബാബുവും എം. ചന്ദ്രനും കെ.പി. രാജേന്ദ്രനുമെല്ലാം പാർട്ടി സെക്രട്ടറിയുടെ ചുവടുപിടിച്ചാണ് ഇസ്മയിലിനെ വിമർശിച്ചത്. ഒരു വേള വിമർശനം അതിരുവിട്ടു. നിങ്ങളെന്ന പരാമർശം പോലും ഇസ്മയിലിനു കേൾക്കേണ്ടി വന്നു. കാനം ഇടപെട്ടു നേതാക്കളെ തടഞ്ഞില്ലായിരുന്നുവെങ്കിൽ ഇസ്മയിലിനു യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകേണ്ട അവസ്ഥ വരുമായിരുന്നു.