തിരുവനന്തപുരം: ദേവസ്വം ബോർഡിൽ നിലവിലുള്ള സംവരണത്തിൽ പിന്നോക്കക്കാർക്ക് എതിരായി യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേവസ്വം ബോർഡ് നിയമനങ്ങൾ മുന്നോക്കക്കാരിൽ പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ നടപടിയെ ദുർവ്യാഖ്യാനം ചെയ്തു കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുന്നോക്ക വിഭാഗത്തിന് 68 ശതമാനമാണു നിലവിലുള്ള സംവരണം.
മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കു പിഎസ്സിയിലുള്ള സംവരണം ദേവസ്വംബോർഡിൽ നടപ്പിലാക്കാൻ കഴിയാത്തതിനാൽ അതിന്റെ ഫലവും മുന്നോക്കക്കാർക്കാണു ലഭിക്കുന്നത്. അതിൽ നിന്ന് 10 ശതമാനം മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് നൽകുന്നതിൽ തെറ്റില്ലെന്നാണു സിപിഐയുടെ നിലപാടെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കു പിഎസ്സിയിലുള്ള സംവരണം ദേവസ്വംബോർഡിൽ നടപ്പിലാക്കാൻ കഴിയാത്തതിനാൽ അതിന്റെ ഫലവും മുന്നോക്കക്കാർക്കാണു ലഭിക്കുന്നത്. അതിൽ നിന്ന് 10 ശതമാനം മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് നൽകുന്നതിൽ തെറ്റില്ലെന്നാണു സിപിഐയുടെ നിലപാടെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.