തിരുവനന്തപുരം: മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ വാണിജ്യതാത്പര്യാർഥം സ്വകാര്യ ടെലിവിഷൻ ചാനൽ ഫോണ്‍കെണിയിൽ മനഃപൂർവം കുടുക്കിയതാണെന്ന് ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട്.
സ്വകാര്യചാനലിന്റെ ലൈസൻസ് റദ്ദാക്കണമെന്നും ഗുരുതരമായ ക്രിമിനൽ ഗൂഢാലോചന നടത്തിയ ചാനൽ സിഇഒയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിട്ടയേഡ് ജില്ലാ ജഡ്ജി പി.എസ്. ആന്റണി കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്തു. ഇതുവഴി പൊതുഖജനാവിനുണ്ടായ നഷ്ടം ചാനലിൽനിന്നുതന്നെ ഈടാക്കണമെന്നും കമ്മീഷൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
എ.കെ. ശശീന്ദ്രനെതിരേയും കമ്മീഷൻ റിപ്പോർട്ടിൽ ചില പരാമർശങ്ങളുണ്ട്. മന്ത്രിയെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും ഉയർത്തിപ്പിടിക്കേണ്ട ധാർമികത ശശീന്ദ്രൻ പാലിച്ചില്ല. മന്ത്രിയുടെ ഔദ്യോഗിക ഫോണിലേക്കു വരുന്ന വിളികളിൽ പോലും ധാർമികത കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായില്ല. മന്ത്രിപദവിയുടെ ധാർമികത പാലിക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഇതൊഴികെയുള്ള കടുത്ത പരാമർശങ്ങൾ ശശീന്ദ്രനെതിരേ കമ്മീഷൻ റിപ്പോർട്ടിൽ ഇല്ലെന്നാണു സൂചന.
ഇന്നലെ രാവിലെ 9.30 -നാണ് രണ്ടു ഭാഗങ്ങളിലായി 405 പേജുള്ള റിപ്പോർട്ട് കമ്മീഷൻ അധ്യക്ഷൻ പി.എസ്. ആന്റണി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സമർപ്പിച്ചത്. ഈ സമയത്തു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം മാധ്യമങ്ങളെ സെക്രട്ടേറിയറ്റ് പരിസരത്തുനിന്ന് അകറ്റിനിർത്തിയതു വിവാദങ്ങൾക്കിടയാക്കി.
ചാനലിന്റെ ഉദ്ഘാടനദിവസം തന്നെ ഒളികാമറ വിവാദം എന്നു പ്രഖ്യാപിച്ചുകൊണ്ട് ചീഫ് എക്സിക്യൂട്ടീഫ് ഓഫീസർ നേരിട്ട് വാർത്ത അവതരിപ്പിക്കുകയായിരുന്നുവെന്നു കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ഇതിന്റെ പൂർണ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്. ചാനൽ നടത്തിയതു സംപ്രേഷണനിയമത്തിന്റെ ലംഘനമാണ്. പൊതുഖജനാവിന് ഇതുവഴി കോടികളുടെ നഷ്ടമുണ്ടായി. അതിനാൽ ചാനലിൽനിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
അന്വേഷണഘട്ടത്തിൽ 22 സാക്ഷികളിൽ 17 പേർ കമ്മീഷനിൽ ഹാജരായി മൊഴി നൽകിയെന്നു റിപ്പോർട്ട് സമർപ്പിച്ചശേഷം പി.എസ്. ആന്റണി മാധ്യമപ്രവർത്തകരോടു പറഞ്ഞു. കൂടാതെ ഫോണ്‍വിളി രേഖകളും പരിശോധിച്ചു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട പരാതിക്കാരി കമ്മീഷനു മുന്നിൽ ഹാജരായില്ല. ഇതിനായി നിരവധി തവണ സമൻസ് അയച്ചെങ്കിലും അവർ എത്തിയില്ല. വിവാദവുമായി ബന്ധപ്പെട്ട ശബ്ദരേഖ കമ്മീഷനു മുന്നിലെത്തിക്കാൻ സംഭവം പുറത്തുവിട്ട ചാനലിനും കഴിഞ്ഞില്ല. ഏതു സാഹചര്യത്തിലാണു സംഭാഷണം നടന്നതെന്നു വ്യക്തമാക്കുന്ന ശബ്ദരേഖയാണു കമ്മീഷൻ ആവശ്യപ്പെട്ടിരുന്നത്.
റിപ്പോർട്ട് തയാറാക്കാൻ മതിയായ സമയം ലഭിച്ചു. കാലാവധിക്കു മുമ്പുതന്നെ റിപ്പോർട്ട് തൃപ്തികരമായി പൂർത്തിയാക്കി. ടേംസ് ഓഫ് റഫറൻസിന്റെ ഉള്ളിൽനിന്നുതന്നെയായിരുന്നു അന്വേഷണം. ഉന്നത തലത്തിൽനിന്ന് ഒരുവിധത്തിലുള്ള സമ്മർദവും ഉണ്ടായിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനു സംവിധാനം വേണമെന്നു ശിപാർശ ചെയ്തതായും കമ്മീഷൻ വ്യക്തമാക്കി. ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാൻ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ മാതൃകയിലുള്ള സംവിധാനം വേണം. ബ്രിട്ടനിലെ നിയന്ത്രണ മാതൃക ഇവിടെയും സ്വീകരിക്കാവുന്നതാണ്. മാധ്യമങ്ങൾക്കു സ്വയം നിയന്ത്രണവും നവീകരണവും ആവശ്യമുണ്ട്. എല്ലാ മാധ്യമങ്ങളെക്കുറിച്ചും തനിക്കു മോശം അഭിപ്രായമില്ല. എന്നാൽ, ചിലതു പരിധി ലംഘിക്കുന്നുണ്ട്. റിപ്പോർട്ടിന്റെ പകർപ്പ് പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യക്കും കേന്ദ്ര സർക്കാരിനും കൈമാറാൻ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
റിപ്പോർട്ട് ഇന്നു മന്ത്രിസഭയിൽ
തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടമാക്കിയ ഫോണ്‍കെണി കേസിനെക്കുറിച്ചുള്ള ജുഡീഷൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയേക്കും. എജിയുടേത് അടക്കമുള്ള നിയമോപദേശം തേടിയ ശേഷം റിപ്പോർട്ടിലെ കണ്ടെത്തലുകളിലും ശിപാർശകളിലും തുടർനടപടികൾ സ്വീകരിക്കും.
തുടരന്വേഷണം അടക്കമുള്ള കാര്യങ്ങളും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച ശേഷമുള്ള ആദ്യ കാബിനറ്റാണ് ഇന്നു ചേരുന്നത്.
സ്വകാര്യചാനലിന്റെ ലൈസൻസ് റദ്ദാക്കണമെന്നും ഗുരുതരമായ ക്രിമിനൽ ഗൂഢാലോചന നടത്തിയ ചാനൽ സിഇഒയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിട്ടയേഡ് ജില്ലാ ജഡ്ജി പി.എസ്. ആന്റണി കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്തു. ഇതുവഴി പൊതുഖജനാവിനുണ്ടായ നഷ്ടം ചാനലിൽനിന്നുതന്നെ ഈടാക്കണമെന്നും കമ്മീഷൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
എ.കെ. ശശീന്ദ്രനെതിരേയും കമ്മീഷൻ റിപ്പോർട്ടിൽ ചില പരാമർശങ്ങളുണ്ട്. മന്ത്രിയെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും ഉയർത്തിപ്പിടിക്കേണ്ട ധാർമികത ശശീന്ദ്രൻ പാലിച്ചില്ല. മന്ത്രിയുടെ ഔദ്യോഗിക ഫോണിലേക്കു വരുന്ന വിളികളിൽ പോലും ധാർമികത കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായില്ല. മന്ത്രിപദവിയുടെ ധാർമികത പാലിക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഇതൊഴികെയുള്ള കടുത്ത പരാമർശങ്ങൾ ശശീന്ദ്രനെതിരേ കമ്മീഷൻ റിപ്പോർട്ടിൽ ഇല്ലെന്നാണു സൂചന.
ഇന്നലെ രാവിലെ 9.30 -നാണ് രണ്ടു ഭാഗങ്ങളിലായി 405 പേജുള്ള റിപ്പോർട്ട് കമ്മീഷൻ അധ്യക്ഷൻ പി.എസ്. ആന്റണി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സമർപ്പിച്ചത്. ഈ സമയത്തു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം മാധ്യമങ്ങളെ സെക്രട്ടേറിയറ്റ് പരിസരത്തുനിന്ന് അകറ്റിനിർത്തിയതു വിവാദങ്ങൾക്കിടയാക്കി.
ചാനലിന്റെ ഉദ്ഘാടനദിവസം തന്നെ ഒളികാമറ വിവാദം എന്നു പ്രഖ്യാപിച്ചുകൊണ്ട് ചീഫ് എക്സിക്യൂട്ടീഫ് ഓഫീസർ നേരിട്ട് വാർത്ത അവതരിപ്പിക്കുകയായിരുന്നുവെന്നു കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ഇതിന്റെ പൂർണ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്. ചാനൽ നടത്തിയതു സംപ്രേഷണനിയമത്തിന്റെ ലംഘനമാണ്. പൊതുഖജനാവിന് ഇതുവഴി കോടികളുടെ നഷ്ടമുണ്ടായി. അതിനാൽ ചാനലിൽനിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
അന്വേഷണഘട്ടത്തിൽ 22 സാക്ഷികളിൽ 17 പേർ കമ്മീഷനിൽ ഹാജരായി മൊഴി നൽകിയെന്നു റിപ്പോർട്ട് സമർപ്പിച്ചശേഷം പി.എസ്. ആന്റണി മാധ്യമപ്രവർത്തകരോടു പറഞ്ഞു. കൂടാതെ ഫോണ്‍വിളി രേഖകളും പരിശോധിച്ചു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട പരാതിക്കാരി കമ്മീഷനു മുന്നിൽ ഹാജരായില്ല. ഇതിനായി നിരവധി തവണ സമൻസ് അയച്ചെങ്കിലും അവർ എത്തിയില്ല. വിവാദവുമായി ബന്ധപ്പെട്ട ശബ്ദരേഖ കമ്മീഷനു മുന്നിലെത്തിക്കാൻ സംഭവം പുറത്തുവിട്ട ചാനലിനും കഴിഞ്ഞില്ല. ഏതു സാഹചര്യത്തിലാണു സംഭാഷണം നടന്നതെന്നു വ്യക്തമാക്കുന്ന ശബ്ദരേഖയാണു കമ്മീഷൻ ആവശ്യപ്പെട്ടിരുന്നത്.
റിപ്പോർട്ട് തയാറാക്കാൻ മതിയായ സമയം ലഭിച്ചു. കാലാവധിക്കു മുമ്പുതന്നെ റിപ്പോർട്ട് തൃപ്തികരമായി പൂർത്തിയാക്കി. ടേംസ് ഓഫ് റഫറൻസിന്റെ ഉള്ളിൽനിന്നുതന്നെയായിരുന്നു അന്വേഷണം. ഉന്നത തലത്തിൽനിന്ന് ഒരുവിധത്തിലുള്ള സമ്മർദവും ഉണ്ടായിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനു സംവിധാനം വേണമെന്നു ശിപാർശ ചെയ്തതായും കമ്മീഷൻ വ്യക്തമാക്കി. ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാൻ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ മാതൃകയിലുള്ള സംവിധാനം വേണം. ബ്രിട്ടനിലെ നിയന്ത്രണ മാതൃക ഇവിടെയും സ്വീകരിക്കാവുന്നതാണ്. മാധ്യമങ്ങൾക്കു സ്വയം നിയന്ത്രണവും നവീകരണവും ആവശ്യമുണ്ട്. എല്ലാ മാധ്യമങ്ങളെക്കുറിച്ചും തനിക്കു മോശം അഭിപ്രായമില്ല. എന്നാൽ, ചിലതു പരിധി ലംഘിക്കുന്നുണ്ട്. റിപ്പോർട്ടിന്റെ പകർപ്പ് പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യക്കും കേന്ദ്ര സർക്കാരിനും കൈമാറാൻ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
റിപ്പോർട്ട് ഇന്നു മന്ത്രിസഭയിൽ
തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടമാക്കിയ ഫോണ്‍കെണി കേസിനെക്കുറിച്ചുള്ള ജുഡീഷൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയേക്കും. എജിയുടേത് അടക്കമുള്ള നിയമോപദേശം തേടിയ ശേഷം റിപ്പോർട്ടിലെ കണ്ടെത്തലുകളിലും ശിപാർശകളിലും തുടർനടപടികൾ സ്വീകരിക്കും.
തുടരന്വേഷണം അടക്കമുള്ള കാര്യങ്ങളും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച ശേഷമുള്ള ആദ്യ കാബിനറ്റാണ് ഇന്നു ചേരുന്നത്.