തിരുവനന്തപുരം: മുൻമന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ടുള്ള ഫോണ്കെണി വിവാദത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിക്കുന്ന സമയത്തു മാധ്യമപ്രവർത്തകരെ സെക്രട്ടേറിയറ്റ് പരിസരത്തേക്കു പോലും അടുപ്പിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഇന്നലെ മാധ്യമവിലക്ക് ഏർപ്പെടുത്തിയത്.
സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്ന സമയത്തു മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നു. ഭരണത്തിൽ സുതാര്യത പാലിക്കുമെന്ന് അവകാശപ്പെടുന്ന എൽഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പാണു സെക്രട്ടേറിയറ്റിലെ മാധ്യമവിലക്കിലൂടെ പുറത്തു വന്നത്.
മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തി മുഖ്യമന്ത്രിക്കു ഭീഷണി സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തെന്ന് അവകാശപ്പെട്ടാണു മാധ്യമ പ്രവർത്തകരെ കയറ്റാതിരുന്നത്. എന്നാൽ, ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചതായി ഇന്റലിജൻസ് സ്ഥിരീകരിച്ചില്ല.
പിണറായി വിജയൻ സഞ്ചരിക്കുന്ന വഴികളിലും ഇതിന്റെ പേരിൽ വാഹനം തടഞ്ഞുനിർത്തി പോലീസ് പൊതുജനങ്ങൾക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. സാധാരണയായി മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ വാഹനം തടയാറില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ കടന്നു പോകുമ്പോഴാണു മറ്റു വാഹനങ്ങൾ തടഞ്ഞിടുന്നത്.
അക്രഡിറ്റേഷനും പിആർഡി വകുപ്പിന്റെ പ്രത്യേക പാസും ഉള്ള മാധ്യമപ്രവർത്തകർക്ക് സെക്രട്ടേറിയറ്റ് പരിസരത്തു പ്രവേശിക്കാൻ അനുമതിയുണ്ട്. കാർഡ് പരിശോധിച്ചാണു സാധാരണ കയറ്റിവിടുന്നത്. ഇത് അട്ടിമറിച്ചാണു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി.
ഇന്നലെ മാധ്യമപ്രവർത്തകരെ കന്റോണ്മെന്റ് ഗേറ്റിനു സമീപത്തെ റോഡിൽ തടഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശാനുസരണമാണു തടഞ്ഞതെന്നു സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ഈസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും പ്രസ് സെക്രട്ടറിയും അടക്കമുള്ളവരെ ഫോണിൽ ബന്ധപ്പെടാൻ മാധ്യമ പ്രവർത്തകർ ശ്രമിച്ചെങ്കിലും ഇവരാരും ഫോണ് എടുത്തില്ല.
മാധ്യമപ്രവർത്തകരെ തടഞ്ഞതിന്റെ കാരണം മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വാട്സ് ആപ് ഗ്രൂപ്പു വഴി ചോദിച്ചെങ്കിലും ആരും മറുപടി നൽകിയില്ല.
പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കാണുന്നതു നിർത്തലാക്കിയിരുന്നു. സർക്കാർ പ്രതിസന്ധി നേരിടുന്ന ചില ഘട്ടങ്ങളിൽ മാത്രമാണു പിണറായി വിജയൻ മാധ്യമപ്രവർത്തരെ കാണാറുള്ളത്. മുൻ മുഖ്യമന്ത്രിക്ക് എതിരായ സോളാർ റിപ്പോർട്ടുമായി ബന്ധപ്പെട്ട തുടർതീരുമാനങ്ങൾ അറിയിക്കാൻ മാധ്യമപ്രവർത്തകരെ കണ്ടിരുന്നു.
സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്ന സമയത്തു മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നു. ഭരണത്തിൽ സുതാര്യത പാലിക്കുമെന്ന് അവകാശപ്പെടുന്ന എൽഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പാണു സെക്രട്ടേറിയറ്റിലെ മാധ്യമവിലക്കിലൂടെ പുറത്തു വന്നത്.
മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തി മുഖ്യമന്ത്രിക്കു ഭീഷണി സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തെന്ന് അവകാശപ്പെട്ടാണു മാധ്യമ പ്രവർത്തകരെ കയറ്റാതിരുന്നത്. എന്നാൽ, ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചതായി ഇന്റലിജൻസ് സ്ഥിരീകരിച്ചില്ല.
പിണറായി വിജയൻ സഞ്ചരിക്കുന്ന വഴികളിലും ഇതിന്റെ പേരിൽ വാഹനം തടഞ്ഞുനിർത്തി പോലീസ് പൊതുജനങ്ങൾക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. സാധാരണയായി മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ വാഹനം തടയാറില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ കടന്നു പോകുമ്പോഴാണു മറ്റു വാഹനങ്ങൾ തടഞ്ഞിടുന്നത്.
അക്രഡിറ്റേഷനും പിആർഡി വകുപ്പിന്റെ പ്രത്യേക പാസും ഉള്ള മാധ്യമപ്രവർത്തകർക്ക് സെക്രട്ടേറിയറ്റ് പരിസരത്തു പ്രവേശിക്കാൻ അനുമതിയുണ്ട്. കാർഡ് പരിശോധിച്ചാണു സാധാരണ കയറ്റിവിടുന്നത്. ഇത് അട്ടിമറിച്ചാണു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി.
ഇന്നലെ മാധ്യമപ്രവർത്തകരെ കന്റോണ്മെന്റ് ഗേറ്റിനു സമീപത്തെ റോഡിൽ തടഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശാനുസരണമാണു തടഞ്ഞതെന്നു സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ഈസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും പ്രസ് സെക്രട്ടറിയും അടക്കമുള്ളവരെ ഫോണിൽ ബന്ധപ്പെടാൻ മാധ്യമ പ്രവർത്തകർ ശ്രമിച്ചെങ്കിലും ഇവരാരും ഫോണ് എടുത്തില്ല.
മാധ്യമപ്രവർത്തകരെ തടഞ്ഞതിന്റെ കാരണം മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വാട്സ് ആപ് ഗ്രൂപ്പു വഴി ചോദിച്ചെങ്കിലും ആരും മറുപടി നൽകിയില്ല.
പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കാണുന്നതു നിർത്തലാക്കിയിരുന്നു. സർക്കാർ പ്രതിസന്ധി നേരിടുന്ന ചില ഘട്ടങ്ങളിൽ മാത്രമാണു പിണറായി വിജയൻ മാധ്യമപ്രവർത്തരെ കാണാറുള്ളത്. മുൻ മുഖ്യമന്ത്രിക്ക് എതിരായ സോളാർ റിപ്പോർട്ടുമായി ബന്ധപ്പെട്ട തുടർതീരുമാനങ്ങൾ അറിയിക്കാൻ മാധ്യമപ്രവർത്തകരെ കണ്ടിരുന്നു.