കൊച്ചി: ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യകളുടെയും നേട്ടങ്ങൾ താഴെതട്ടിലുള്ള മത്സ്യത്തൊഴിലാളികളിലേക്കും കർഷകരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാൻ സാധിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. പതിനൊന്നാമത് ഇന്ത്യൻ ഫിഷറീസ് ആൻഡ് അക്വാകൾചർ ഫോറം കൊച്ചിയിലെ ലെ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഠനങ്ങളിൽനിന്നും ഗവേഷണങ്ങളിൽനിന്നു ലഭിക്കുന്ന അറിവുകൾ സാധാരണക്കാരിലേക്ക് എത്തണം. അവരുമായി നിരന്തരം സന്പർക്കം പുലർത്താനും ആശയവിനിമയം നടത്താനും സാധിക്കണം. വൈവിധ്യവത്കരണത്തിലൂടെ മത്സ്യകർഷരുടെ വരുമാനം വർധിപ്പിക്കുന്നതിനും അവർക്കു സാന്പത്തിക സുസ്ഥിതി ഉണ്ടാകുന്നതിനുമുള്ള നടപടികൾ വേണം.
ആധുനികസാങ്കേതികവിദ്യകളിലൂടെ മത്സ്യലഭ്യത ഉറപ്പാക്കണമെന്നും ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നു മത്സ്യകർഷകരെ രക്ഷിക്കാനാകണമെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
കടലിലെ മത്സ്യബന്ധനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവഗണിക്കപ്പെട്ടു കിടക്കുന്ന മത്സ്യ സ്രോതസുകൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. ഉത്തരവാദിത്വ മത്സ്യബന്ധനം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കുന്പോൾ തന്നെ വ്യവസ്ഥാപിതവും സുതാര്യവുമായ മത്സ്യബന്ധന അന്തരീക്ഷം ഉറപ്പാക്കണം.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ശുദ്ധജല മത്സ്യകൃഷി ആറു മുതൽ ഏഴ് ശതമാനം വരെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ മേഖലയിൽ ശാസ്ത്രജ്ഞർ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഗവേഷണ പ്രബന്ധങ്ങളുടെ സമാഹാരവും സുവനീറും ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ഗവർണർ പി. സദാശിവം അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ.ടി. ജലീൽ, കെ.വി. തോമസ് എംപി, ഏഷ്യൻ ഫിഷറീസ് സൊസൈറ്റി ഇന്ത്യൻ ബ്രാഞ്ച് (എഎഫ്എസ്ഐബി) ചെയർമാൻ ഡോ. ജെ.കെ. ജെന, കേന്ദ്ര കൃഷി ഗവേഷണ, വിദ്യാഭ്യാസ സെക്രട്ടറി ഡോ. ടി. മഹാപാത്ര, സിഫ്റ്റ് ഡയറക്ടർ ഡോ. സി.എൻ. രവിശങ്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കൊച്ചിയിൽ ഊഷ്മള സ്വീകരണം
കൊച്ചി: ഉപരാഷ്ട്രപതിയായശേഷം ആദ്യ കേരള സന്ദർശനത്തിനെത്തിയ എം. വെങ്കയ്യ നായിഡുവിന് ഊഷ്മള സ്വീകരണം. ഇന്നലെ ഉച്ചയ്ക്കു 12.05നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹത്തെ നാവിക വിമാനത്താവളമായ ഐഎൻഎസ് ഗരുഡയിൽ ഗവർണർ പി. സദാശിവം, മന്ത്രി കെ.ടി. ജലീൽ എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു.
കെ.വി. തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.ആർ. കാർവെ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ. ഹഖ് എന്നിവരും ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. ബിജെപി നേതാക്കളായ എൻ.കെ. മോഹൻദാസ്, സി.ജി. രാജഗോപാൽ, കെ.എസ്. ഷൈജു എന്നിവർ പൂച്ചെണ്ടുകൾ സമ്മാനിച്ചു.
പഠനങ്ങളിൽനിന്നും ഗവേഷണങ്ങളിൽനിന്നു ലഭിക്കുന്ന അറിവുകൾ സാധാരണക്കാരിലേക്ക് എത്തണം. അവരുമായി നിരന്തരം സന്പർക്കം പുലർത്താനും ആശയവിനിമയം നടത്താനും സാധിക്കണം. വൈവിധ്യവത്കരണത്തിലൂടെ മത്സ്യകർഷരുടെ വരുമാനം വർധിപ്പിക്കുന്നതിനും അവർക്കു സാന്പത്തിക സുസ്ഥിതി ഉണ്ടാകുന്നതിനുമുള്ള നടപടികൾ വേണം.
ആധുനികസാങ്കേതികവിദ്യകളിലൂടെ മത്സ്യലഭ്യത ഉറപ്പാക്കണമെന്നും ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നു മത്സ്യകർഷകരെ രക്ഷിക്കാനാകണമെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
കടലിലെ മത്സ്യബന്ധനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവഗണിക്കപ്പെട്ടു കിടക്കുന്ന മത്സ്യ സ്രോതസുകൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. ഉത്തരവാദിത്വ മത്സ്യബന്ധനം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കുന്പോൾ തന്നെ വ്യവസ്ഥാപിതവും സുതാര്യവുമായ മത്സ്യബന്ധന അന്തരീക്ഷം ഉറപ്പാക്കണം.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ശുദ്ധജല മത്സ്യകൃഷി ആറു മുതൽ ഏഴ് ശതമാനം വരെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ മേഖലയിൽ ശാസ്ത്രജ്ഞർ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഗവേഷണ പ്രബന്ധങ്ങളുടെ സമാഹാരവും സുവനീറും ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ഗവർണർ പി. സദാശിവം അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ.ടി. ജലീൽ, കെ.വി. തോമസ് എംപി, ഏഷ്യൻ ഫിഷറീസ് സൊസൈറ്റി ഇന്ത്യൻ ബ്രാഞ്ച് (എഎഫ്എസ്ഐബി) ചെയർമാൻ ഡോ. ജെ.കെ. ജെന, കേന്ദ്ര കൃഷി ഗവേഷണ, വിദ്യാഭ്യാസ സെക്രട്ടറി ഡോ. ടി. മഹാപാത്ര, സിഫ്റ്റ് ഡയറക്ടർ ഡോ. സി.എൻ. രവിശങ്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കൊച്ചിയിൽ ഊഷ്മള സ്വീകരണം
കൊച്ചി: ഉപരാഷ്ട്രപതിയായശേഷം ആദ്യ കേരള സന്ദർശനത്തിനെത്തിയ എം. വെങ്കയ്യ നായിഡുവിന് ഊഷ്മള സ്വീകരണം. ഇന്നലെ ഉച്ചയ്ക്കു 12.05നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹത്തെ നാവിക വിമാനത്താവളമായ ഐഎൻഎസ് ഗരുഡയിൽ ഗവർണർ പി. സദാശിവം, മന്ത്രി കെ.ടി. ജലീൽ എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു.
കെ.വി. തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.ആർ. കാർവെ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ. ഹഖ് എന്നിവരും ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. ബിജെപി നേതാക്കളായ എൻ.കെ. മോഹൻദാസ്, സി.ജി. രാജഗോപാൽ, കെ.എസ്. ഷൈജു എന്നിവർ പൂച്ചെണ്ടുകൾ സമ്മാനിച്ചു.