കൊച്ചി: എസ്. ദുർഗ എന്ന ചലച്ചിത്രത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഗോവയിൽ പ്രദർശിപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഗോവയിലെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽനിന്ന് ഈ ചിത്രം ഒഴിവാക്കിയതിനെതിരേ സംവിധായകൻ സനൽകുമാർ ശശിധരൻ നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
ഗോവൻ ചലച്ചിത്രോത്സവത്തിൽ ഈ സിനിമ പ്രദർശിപ്പിക്കാൻ ജൂറി അനുമതി നൽകിയിരുന്നെങ്കിലും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇടപെട്ട് പിന്നീട് ഒഴിവാക്കുകയായിരുന്നു. ഇതിനെതിരേയാണു സനൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്. സിനിമയുടെ ഭാഷ മലയാളമാണെന്ന കാരണത്താൽ ഇത്തരമൊരു ഹർജി പരിഗണിക്കാൻ കേരള ഹൈക്കോടതിക്കു കഴിയില്ലെന്നു കേന്ദ്രസർക്കാരിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടി.
ഈ ചിത്രത്തിന്റെ ആദ്യപേര് സെക്സി ദുർഗ എന്നായിരുന്നു. ഇത് ഹിന്ദുദേവതയെ അവഹേളിക്കുന്നതാണെന്നു പരാതിയുയർന്നെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണെന്നും കേന്ദ്ര സർക്കാർ ഹർജിയിൽ വാദിച്ചു. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരാണ് അന്തിമതീരുമാനം എടുക്കേണ്ടതെന്നും വാദമുണ്ടായി. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല.
സെൻസർ ബോർഡിന്റെ തിരുവനന്തപുരത്തെ റീജണൽ ഓഫീസിലാണു ചിത്രം സർട്ടിഫൈ ചെയ്തത്. ഇങ്ങനെ സാക്ഷ്യപ്പെടുത്തിയ ചിത്രം ഇന്ത്യയിലെവിടെയും പ്രദർശിപ്പിക്കാമെന്നിരിക്കെ ഗോവ ചലച്ചിത്ര മേളയിൽനിന്ന് ഒഴിവാക്കി എന്നാണു ഹർജിക്കാരന്റെ വാദമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബർ 10 നാണു ചിത്രത്തിനു സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയത്. മേളയിലേക്കു പ്രദർശിപ്പിക്കാൻ ചിത്രം സമർപ്പിച്ചത് ഇതിനു മുന്പാണ്.
ഇന്ത്യൻ പനോരമയിൽ ചിത്രം ഉൾപ്പെടുത്തണമെങ്കിൽ സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തിയ പകർപ്പായിരിക്കണം. അല്ലെങ്കിൽ കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇളവ് നേടിയിരിക്കണം. ഇവയില്ലാതെയാണ് ചിത്രം നൽകിയതെന്നു കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഹർജിക്കാരൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രദർശിപ്പിക്കാനാണ് അനുമതി തേടുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി.
സെൻസർ ബോർഡിന്റെ നിർദേശങ്ങളനുസരിച്ച് മാറ്റം വരുത്തിയതിനെത്തുടർന്നു സർട്ടിഫിക്കറ്റ് നൽകിയ ചിത്രം പ്രദർശിപ്പിക്കുന്നതിന് തടസമില്ല. ചിത്രത്തിന്റെ സാക്ഷ്യപ്പെടുത്താത്ത പകർപ്പ് പ്രദർശനയോഗ്യമാണെന്നു ജൂറി വിലയിരുത്തിയ സാഹചര്യത്തിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രദർശിപ്പിക്കുന്നതിനും എതിർപ്പുണ്ടാവില്ല. ഹർജിയിൽ കേന്ദ്രസർക്കാർ ചിത്രം സർട്ടിഫൈ ചെയ്തിട്ടില്ലെന്നു വാദിക്കുന്നില്ല. സർട്ടിഫിക്കറ്റിനെതിരേ എതിർപ്പ് ഉന്നയിക്കാത്ത സാഹചര്യത്തിൽ ചിത്രം പ്രദർശിപ്പിക്കണമെന്നു വിധിയിൽ പറയുന്നു.
ഗോവൻ ചലച്ചിത്രോത്സവത്തിൽ ഈ സിനിമ പ്രദർശിപ്പിക്കാൻ ജൂറി അനുമതി നൽകിയിരുന്നെങ്കിലും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇടപെട്ട് പിന്നീട് ഒഴിവാക്കുകയായിരുന്നു. ഇതിനെതിരേയാണു സനൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്. സിനിമയുടെ ഭാഷ മലയാളമാണെന്ന കാരണത്താൽ ഇത്തരമൊരു ഹർജി പരിഗണിക്കാൻ കേരള ഹൈക്കോടതിക്കു കഴിയില്ലെന്നു കേന്ദ്രസർക്കാരിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടി.
ഈ ചിത്രത്തിന്റെ ആദ്യപേര് സെക്സി ദുർഗ എന്നായിരുന്നു. ഇത് ഹിന്ദുദേവതയെ അവഹേളിക്കുന്നതാണെന്നു പരാതിയുയർന്നെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണെന്നും കേന്ദ്ര സർക്കാർ ഹർജിയിൽ വാദിച്ചു. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരാണ് അന്തിമതീരുമാനം എടുക്കേണ്ടതെന്നും വാദമുണ്ടായി. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല.
സെൻസർ ബോർഡിന്റെ തിരുവനന്തപുരത്തെ റീജണൽ ഓഫീസിലാണു ചിത്രം സർട്ടിഫൈ ചെയ്തത്. ഇങ്ങനെ സാക്ഷ്യപ്പെടുത്തിയ ചിത്രം ഇന്ത്യയിലെവിടെയും പ്രദർശിപ്പിക്കാമെന്നിരിക്കെ ഗോവ ചലച്ചിത്ര മേളയിൽനിന്ന് ഒഴിവാക്കി എന്നാണു ഹർജിക്കാരന്റെ വാദമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബർ 10 നാണു ചിത്രത്തിനു സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയത്. മേളയിലേക്കു പ്രദർശിപ്പിക്കാൻ ചിത്രം സമർപ്പിച്ചത് ഇതിനു മുന്പാണ്.
ഇന്ത്യൻ പനോരമയിൽ ചിത്രം ഉൾപ്പെടുത്തണമെങ്കിൽ സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തിയ പകർപ്പായിരിക്കണം. അല്ലെങ്കിൽ കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇളവ് നേടിയിരിക്കണം. ഇവയില്ലാതെയാണ് ചിത്രം നൽകിയതെന്നു കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഹർജിക്കാരൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രദർശിപ്പിക്കാനാണ് അനുമതി തേടുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി.
സെൻസർ ബോർഡിന്റെ നിർദേശങ്ങളനുസരിച്ച് മാറ്റം വരുത്തിയതിനെത്തുടർന്നു സർട്ടിഫിക്കറ്റ് നൽകിയ ചിത്രം പ്രദർശിപ്പിക്കുന്നതിന് തടസമില്ല. ചിത്രത്തിന്റെ സാക്ഷ്യപ്പെടുത്താത്ത പകർപ്പ് പ്രദർശനയോഗ്യമാണെന്നു ജൂറി വിലയിരുത്തിയ സാഹചര്യത്തിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രദർശിപ്പിക്കുന്നതിനും എതിർപ്പുണ്ടാവില്ല. ഹർജിയിൽ കേന്ദ്രസർക്കാർ ചിത്രം സർട്ടിഫൈ ചെയ്തിട്ടില്ലെന്നു വാദിക്കുന്നില്ല. സർട്ടിഫിക്കറ്റിനെതിരേ എതിർപ്പ് ഉന്നയിക്കാത്ത സാഹചര്യത്തിൽ ചിത്രം പ്രദർശിപ്പിക്കണമെന്നു വിധിയിൽ പറയുന്നു.