കൊച്ചി: നിരീക്ഷണങ്ങൾക്കായി ആളില്ലാവിമാനം ഉപയോഗിക്കുന്നത് രാജ്യത്ത് മൂന്നു നാവികസേനാ വിമാനത്താവളങ്ങളിൽ മാത്രം. കൊച്ചിക്കു പുറമേ ഗുജറാത്തിലെ പോർബന്തറിലും തമിഴ്നാട്ടിലെ രാംനാടിലും. കടലും കരയും നിരീക്ഷണ വിധേയമാക്കുന്ന സെർച്ചർ, ഹെറോണ്‍ എന്നീ ആളില്ലാ വിമാനങ്ങൾക്ക് മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് ഭാരം കുറവാകും.
എന്നാൽ, ഇവ തമ്മിൽ ഭാരത്തിലും ടെക്നോളജിയിലും വ്യത്യാസമുണ്ട്. ഇസ്രയേൽ നിർമിത വിമാനമാണ് ഇന്നലെ തകർന്നത്. 15 വർഷമായി കൊച്ചിയിൽ നാവികസേന ആളില്ലാ വിമാനം ഉപയോഗിച്ചുവരുന്നു.
ഇതിൽ ബ്ലാക്ക് ബോക്സില്ല. നിയന്ത്രണം മുഴുവൻ കരയിൽനിന്നായതിനാൽ ബ്ലാക്ബോക്സ്കൊണ്ടു പ്രയോജനമില്ല. കഴിഞ്ഞ വർഷം ഒരു ആളില്ലാവിമാനം കടലിലിറക്കി അപകടമൊഴിവാക്കിയ സംഭവം നടന്നിരുന്നു. കടലിൽ നിരീക്ഷണം നടത്തിവന്ന വിമാനത്തിനു തിരികെ വിമാനത്താവളത്തിൽ എത്താൻ സാധിക്കില്ലെന്നു മനസിലാക്കിയ അധികൃതർ അന്നു വിമാനം കടലിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, ഇവ തമ്മിൽ ഭാരത്തിലും ടെക്നോളജിയിലും വ്യത്യാസമുണ്ട്. ഇസ്രയേൽ നിർമിത വിമാനമാണ് ഇന്നലെ തകർന്നത്. 15 വർഷമായി കൊച്ചിയിൽ നാവികസേന ആളില്ലാ വിമാനം ഉപയോഗിച്ചുവരുന്നു.
ഇതിൽ ബ്ലാക്ക് ബോക്സില്ല. നിയന്ത്രണം മുഴുവൻ കരയിൽനിന്നായതിനാൽ ബ്ലാക്ബോക്സ്കൊണ്ടു പ്രയോജനമില്ല. കഴിഞ്ഞ വർഷം ഒരു ആളില്ലാവിമാനം കടലിലിറക്കി അപകടമൊഴിവാക്കിയ സംഭവം നടന്നിരുന്നു. കടലിൽ നിരീക്ഷണം നടത്തിവന്ന വിമാനത്തിനു തിരികെ വിമാനത്താവളത്തിൽ എത്താൻ സാധിക്കില്ലെന്നു മനസിലാക്കിയ അധികൃതർ അന്നു വിമാനം കടലിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.