പള്ളുരുത്തി: സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളെ വിലക്കിയ സംഭവത്തെ വിമർശിച്ച് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ. മാധ്യമങ്ങൾക്കെതിരേ നിയമം കൊണ്ടുവന്ന ജയ്പൂരല്ല, തിരുവനന്തപുരമെന്ന് ഓർക്കണമെന്ന് കാനം പറഞ്ഞു. ഇടക്കൊച്ചിയിൽ മത്സ്യത്തൊഴിലാളി സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
എം.എം. മണി കേരളത്തിന്റെ ചരിത്രം പഠിക്കണം. കെ.ഇ. ഇസ്മായിലിന്റെ പ്രസ്താവന ഇന്ന് ചേരുന്ന പാർട്ടി എക്സിക്യൂട്ടീവിൽ ചർച്ച ചെയ്യും. സിപിഐയും സിപിഎമ്മും സ്വതന്ത്ര നിലപാടുകളുള്ള പാർട്ടികളാണ്. അതുകൊണ്ടുതന്നെ ആര് വിമർശിച്ചാലും സിപിഐക്ക് മറുപടിയുണ്ടാകുമെന്നും കാനം പറഞ്ഞു.
എം.എം. മണി കേരളത്തിന്റെ ചരിത്രം പഠിക്കണം. കെ.ഇ. ഇസ്മായിലിന്റെ പ്രസ്താവന ഇന്ന് ചേരുന്ന പാർട്ടി എക്സിക്യൂട്ടീവിൽ ചർച്ച ചെയ്യും. സിപിഐയും സിപിഎമ്മും സ്വതന്ത്ര നിലപാടുകളുള്ള പാർട്ടികളാണ്. അതുകൊണ്ടുതന്നെ ആര് വിമർശിച്ചാലും സിപിഐക്ക് മറുപടിയുണ്ടാകുമെന്നും കാനം പറഞ്ഞു.