കൊച്ചി: നിയമ വിദ്യാർഥിനിയായിരുന്ന പെരുന്പാവൂരിലെ ജിഷയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ആസാം സ്വദേശി അമീറുൾ ഇസ്ലാമിനെതിരേ തെളിവുകൾ അക്കമിട്ടു നിരത്തി പ്രോസിക്യൂഷന്റെ അന്തിമവാദം ആരംഭിച്ചു.
പ്രതിക്കെതിരേ നിരവധി ശാസ്ത്രീയ തെളിവുകളുടെ രേഖകൾ കോടതിയിൽ ഹാജരാക്കിയ പ്രോസിക്യൂഷൻ പ്രതി കുറ്റകൃത്യത്തിനുശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നതിനു ദൃക്സാക്ഷികളുണ്ടെന്നും കോടതിയിൽ ബോധിപ്പിച്ചു.
കൊല്ലപ്പെട്ട ദിവസം ജിഷ ധരിച്ചിരുന്ന ചുരിദാറിന്റെ രണ്ടു ഭാഗങ്ങളിൽ കണ്ടെത്തിയ ഉമിനീർ, ജിഷയുടെ കൈനഖത്തിൽ കണ്ടെത്തിയ ശരീരഭാഗം എന്നിവയുടെ ഡിഎൻഎയും ജിഷയുടെ വീട്ടിൽനിന്നു പുറത്തേക്കിറങ്ങുന്ന വാതിലിൽ കണ്ടെത്തിയ രക്തക്കറയും അമീറിന്റേതാണെന്നാണു പ്രോസിക്യൂഷൻ വാദം.
പ്രതിക്കെതിരേ നിരവധി ശാസ്ത്രീയ തെളിവുകളുടെ രേഖകൾ കോടതിയിൽ ഹാജരാക്കിയ പ്രോസിക്യൂഷൻ പ്രതി കുറ്റകൃത്യത്തിനുശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നതിനു ദൃക്സാക്ഷികളുണ്ടെന്നും കോടതിയിൽ ബോധിപ്പിച്ചു.
കൊല്ലപ്പെട്ട ദിവസം ജിഷ ധരിച്ചിരുന്ന ചുരിദാറിന്റെ രണ്ടു ഭാഗങ്ങളിൽ കണ്ടെത്തിയ ഉമിനീർ, ജിഷയുടെ കൈനഖത്തിൽ കണ്ടെത്തിയ ശരീരഭാഗം എന്നിവയുടെ ഡിഎൻഎയും ജിഷയുടെ വീട്ടിൽനിന്നു പുറത്തേക്കിറങ്ങുന്ന വാതിലിൽ കണ്ടെത്തിയ രക്തക്കറയും അമീറിന്റേതാണെന്നാണു പ്രോസിക്യൂഷൻ വാദം.