കടുത്തുരുത്തി: കോതനല്ലൂർ സ്വദേശിയായ യുവാവ് ഡൽഹി ഫരീദാബാദിൽ വാഹനാപകടത്തിൽ മരിച്ചു. കോതനല്ലൂർ സ്വദേശിക്കൊപ്പം കാറിലുണ്ടായിരുന്ന ഡൽഹി സ്വദേശിയായ പോലീസുകാരനും അപകടത്തിൽ മരിച്ചുവെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റൂ. കോതനല്ലൂർ ചക്കുംകുഴിയിൽ പ്രവീണ്‍ തങ്കച്ചൻ (34) ആണ് മരിച്ചത്.
പ്രവീണും സുഹൃത്ത് കണ്ണൂർ സ്വദേശി ജോബിനും സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്പോളാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരും വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്പോൾ വഴിയിൽ വച്ചു ലിഫ്റ്റ് ചോദിച്ചു കാറിൽ കയറിയതാണ് ഡൽഹി സ്വദേശിയായ പോലീസുകാരനെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പോലീസുകാരന് ഇരിക്കുന്നതിന് കാറിന്റെ മുൻസീറ്റിൽ ഇരുന്ന ജോബിൻ പിൻസീറ്റിലേക്ക് മാറിയിരിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിൽ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് പ്രവീണിന്റെ ബന്ധുക്കൾ പറഞ്ഞു. ട്രക്ക് അപകടത്തെ തുടർന്ന് നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. അപകടത്തെ തുടർന്ന് നിരവധി വാഹനങ്ങൾ കൂട്ടയിടിയിൽ പെട്ടുവെന്നും ഇവർ പറഞ്ഞു. തിങ്കളാഴ്ച രാത്രിയിലുണ്ടായ അപകടത്തെ പറ്റി ഇന്നലെ രാവിലെയാണ് നാട്ടിൽ വിവരം ലഭിച്ചത്.
പ്രവീണിന്റെയും പോലീസുകാരന്റെയും മൃതദേഹം ഏഷ്യൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജോബിൻ അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഡൽഹിയിൽ കന്റോണ്‍മെന്റ് ആശുപത്രിയിൽ നഴ്സായി ജോലി നോക്കുകയായിരുന്നു പ്രവീണ്‍. ഇതേ ആശുപത്രിയിൽ തന്നെയാണ് പ്രവീണിന്റെ ഭാര്യ രമ്യയും ജോലി ചെയ്യുന്നത്. അപകടവാർത്തയറിഞ്ഞ് പ്രവീണിന്റെ ബന്ധുക്കൾ ഡൽഹിയിലെത്തിയിട്ടുണ്ട്. മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
പ്രവീണും സുഹൃത്ത് കണ്ണൂർ സ്വദേശി ജോബിനും സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്പോളാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരും വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്പോൾ വഴിയിൽ വച്ചു ലിഫ്റ്റ് ചോദിച്ചു കാറിൽ കയറിയതാണ് ഡൽഹി സ്വദേശിയായ പോലീസുകാരനെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പോലീസുകാരന് ഇരിക്കുന്നതിന് കാറിന്റെ മുൻസീറ്റിൽ ഇരുന്ന ജോബിൻ പിൻസീറ്റിലേക്ക് മാറിയിരിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിൽ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് പ്രവീണിന്റെ ബന്ധുക്കൾ പറഞ്ഞു. ട്രക്ക് അപകടത്തെ തുടർന്ന് നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. അപകടത്തെ തുടർന്ന് നിരവധി വാഹനങ്ങൾ കൂട്ടയിടിയിൽ പെട്ടുവെന്നും ഇവർ പറഞ്ഞു. തിങ്കളാഴ്ച രാത്രിയിലുണ്ടായ അപകടത്തെ പറ്റി ഇന്നലെ രാവിലെയാണ് നാട്ടിൽ വിവരം ലഭിച്ചത്.
പ്രവീണിന്റെയും പോലീസുകാരന്റെയും മൃതദേഹം ഏഷ്യൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജോബിൻ അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഡൽഹിയിൽ കന്റോണ്‍മെന്റ് ആശുപത്രിയിൽ നഴ്സായി ജോലി നോക്കുകയായിരുന്നു പ്രവീണ്‍. ഇതേ ആശുപത്രിയിൽ തന്നെയാണ് പ്രവീണിന്റെ ഭാര്യ രമ്യയും ജോലി ചെയ്യുന്നത്. അപകടവാർത്തയറിഞ്ഞ് പ്രവീണിന്റെ ബന്ധുക്കൾ ഡൽഹിയിലെത്തിയിട്ടുണ്ട്. മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.