പുനർജനി തേടി ഭാരതപ്പുഴ / എം.വി. വസന്ത്- 1
2017 സെപ്റ്റംബർ 18. രണ്ടുദിവസങ്ങളിലെ കനത്ത മഴ പാലക്കാട് ജില്ലയിലൊട്ടാകെ നാശം വിതച്ചെങ്കിലും ഭാരതപ്പുഴയുടെ പ്രതീക്ഷകളിലേക്കുകൂടിയാണ് പെയ്തിറങ്ങിയത്. ഇരുകരയും മുട്ടിയൊഴുകിയ ഭാരതപ്പുഴ പ്രകൃതിയുടെ വരദാനമായി ദിവസങ്ങൾ പരിലസിച്ചു. കലങ്ങിമറിഞ്ഞ് കുലംകുത്തിയൊഴുകിയ പുഴയിൽ അടിയൊഴുക്കും ചുഴികളും രൂപപ്പെട്ടു. പുഴയെ ആശ്രയിച്ച കുളങ്ങളും മറ്റു ജലസ്രോതസുകളും നിറഞ്ഞുകവിഞ്ഞു. ( മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളും വെള്ളപ്പാച്ചിലിൽ ഒഴുകിനടക്കുന്നതും കാണാമായിരുന്നു).
2017 നവംബർ 10. തുലാവർഷം ദുർബലമായതോടെ ഭാരതപ്പുഴയുടെ നീരൊഴുക്കു നിലച്ചു. അകാലത്തിൽ പുഴ വറ്റിവരണ്ട അവസ്ഥ. അവിടവിടെ തളംകെട്ടിനില്ക്കുന്ന വെള്ളക്കെട്ടുകൾ മാത്രം.
ചില ഭാഗങ്ങൾ മരുപ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ. പലയിടത്തും കാട്ടുപൊന്തകൾ നിറഞ്ഞിരിക്കുന്നു. ഭാരതപ്പുഴയുടെ ഈ ദുരവസ്ഥ വിരൽചൂണ്ടുന്നത് ആസന്നമായ കൊടുംവരൾച്ചയും കുടിവെള്ളക്ഷാമവും.
നിളയെന്നു നാം വിളിക്കുന്ന ഭാരതപ്പുഴയുടെ ഇന്നത്തെ അവസ്ഥയിതാണ്. ഒരുനാൾ പുഴ, മറുനാൾ മരുഭൂമി. പുഴയുടെ സംരക്ഷണം കുടിവെള്ളക്ഷാമത്തിനു പരിഹാരം എന്നതിനപ്പുറം പ്രകൃതിയിലേക്കു മടങ്ങിപ്പോകണം എന്ന സന്ദേശമാണു നല്കുന്നത്. പുഴയില്ലെങ്കിൽ എല്ലാം തകിടം മറിയും എന്ന അവസ്ഥയിലെത്തി നില്ക്കുന്നു കാര്യങ്ങൾ. ഇതിനുമപ്പുറം അമാന്തിച്ചാൽ കൈവിട്ടുപോകുന്നതു പുഴയുടെ നീരൊഴുക്കു മാത്രമല്ല, പ്രകൃതിയുടെ സന്തുലിതാവസ്ഥയും അതിനെ ചുറ്റിപ്പറ്റി നില്ക്കുന്ന ജീവജാലങ്ങളും ജീവിതങ്ങളും കൂടിയാണ്.
പാലക്കാടൻ ചുരത്തിലെ പ്രകൃതിയുടെ വരദാനമാണ് ഭാരതപ്പുഴ. ചുരത്തിൽ വസിക്കുന്നവർക്കും പുഴയൊഴുകുന്ന വഴികളിൽ വസിക്കുന്നവർക്കും ജീവജലമാണ് ഭാരതപ്പുഴ. പുഴയെ അറിഞ്ഞുവേണം പുനർജനി തേടൽ. നാം അറിഞ്ഞ പുഴയേക്കാൾ അറിയാത്ത പുഴയുണ്ട്. അവയുടെ സംരക്ഷണം സാധ്യമായാലേ പുനർജനിയെന്ന സ്വപ്നത്തിനു സാക്ഷാത്കാരമാകൂ.
കുറ്റം പുഴയുടേതു മാത്രമല്ല
മെലിഞ്ഞൊഴുകുന്ന ഭാരതപ്പുഴയ്ക്കു കാരണം മഴക്കുറവും ആളിയാർപറന്പിക്കുളം വെള്ളമില്ലാത്തതും മാത്രമാണെന്നാണ് നമ്മുടെ അബദ്ധധാരണ. കരാർ പ്രകാരം ലഭിക്കുന്ന വെള്ളം കൃഷിക്കുള്ളതാണ്. കാലാവസ്ഥാ മാറ്റമാണ് ഇതിനെ കുടിവെള്ളമാക്കി മാറ്റിയിരിക്കുന്നത്. ആളിയാറിൽ നിന്നുമെത്തുന്ന വെള്ളം മൂലത്തറയിൽ സംഭരിക്കപ്പെടുന്നു.
അവിടെനിന്നും ഒഴുകുന്ന പുഴ ചിറ്റൂർ പുഴയായും പിന്നീട് ഭാരതപ്പുഴയായും മാറുന്നു. ആളിയാർ ഡാം തുറന്നുവിടുന്പോൾ ചിറ്റൂർ പുഴ കവിഞ്ഞൊഴുകുമെങ്കിലും സ്വാഭാവിക പുഴ ആനമലയിൽ നിന്നും ഒഴുകിയെത്തുന്നുവെന്നതും യാഥാർഥ്യം. ഭൂഗർഭജലത്തിൽ സാന്നിധ്യമാണ് പുഴയെ നീരൊഴുക്കായി നിലനിർത്തുന്നത്. ഇതിനിടയിൽ കെട്ടിപ്പൊക്കിയതു മാത്രമാണ് ഡാമുകൾ.
എങ്കിലും പുഴയുടെ നാശം സംബന്ധിച്ച നമ്മുടെ കണക്കുകൂട്ടലുകൾ കാണുന്ന പുഴയുടെയും ഡാം വെള്ളത്തിന്റെയും കണക്കുകളിലൂടെ മാത്രമാണ്. സത്യങ്ങൾ വിസ്മരിച്ചു നീങ്ങിയാൽ പുഴസംരക്ഷണം യാഥാർഥ്യമാകില്ല. എല്ലാം അറിഞ്ഞുവേണം അതിലേക്കു നീങ്ങാൻ.
പുനരുജ്ജീവനത്തിനു പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ബൃഹദ്പദ്ധതി
നിളയുടെ സംരക്ഷണൗദൗത്യം ഏറ്റെടുത്ത് പാലക്കാട് ജില്ലാ പഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ആലത്തൂർ ഗായത്രിപ്പുഴയോരത്തു മുളംതൈ നട്ടുപിടിപ്പിച്ച് കെ.ഡി. പ്രസേനൻ എംഎൽഎ പദ്ധതിക്കു തുടക്കവുമിട്ടു. ജില്ലയിലെ 85 ഗ്രാമപഞ്ചായത്തുകളിൽ പൂർണ ജനപങ്കാളിത്തത്തോടെ നദീതടത്തിലെ 153 നീർച്ചാലുകൾ കണ്ടെത്തി അവയെ മാലിന്യവിമുക്തമാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനാാണ് പദ്ധതി. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രാരംഭ പ്രവർത്തനങ്ങൾ.
സംസ്ഥാനത്ത് ആദ്യമായി ജലവിനിയോഗ ബജറ്റുണ്ടാക്കുന്ന ജില്ലാ പഞ്ചായത്താകാൻ തയാറെടുക്കുകയാണ് പാലക്കാട് ജില്ലാ പഞ്ചായത്ത്. ഇതിന്റെ ഭാഗമായും കൂടിയാണ് ഭാരതപ്പുഴ സംരക്ഷണ പദ്ധതിയും വരുന്നത്. ഭാരതപ്പുഴയിൽ നിന്നുള്ള ജലവിനിയോഗം ഉൾപ്പെടെ ഡാമുകളും മറ്റു ജലസ്രോതസുകളും ജലവിനിയോഗ ബജറ്റിൽ ഉൾപ്പെടും.
ഭാരതപ്പുഴ കടന്നുപോകുന്ന ജില്ലയിലെ 85 പഞ്ചായത്തുകളും ഏഴു മുനിസിപ്പാലിറ്റികളും പദ്ധതിയിൽ ഉൾപ്പെടുന്നു. തൃശൂർ, മലപ്പുറം ജില്ലകളിലെ ബന്ധപ്പെട്ട പഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമാകും. ഓരോ പഞ്ചായത്തിനും പത്തുപേരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം.
2017 സെപ്റ്റംബർ 18. രണ്ടുദിവസങ്ങളിലെ കനത്ത മഴ പാലക്കാട് ജില്ലയിലൊട്ടാകെ നാശം വിതച്ചെങ്കിലും ഭാരതപ്പുഴയുടെ പ്രതീക്ഷകളിലേക്കുകൂടിയാണ് പെയ്തിറങ്ങിയത്. ഇരുകരയും മുട്ടിയൊഴുകിയ ഭാരതപ്പുഴ പ്രകൃതിയുടെ വരദാനമായി ദിവസങ്ങൾ പരിലസിച്ചു. കലങ്ങിമറിഞ്ഞ് കുലംകുത്തിയൊഴുകിയ പുഴയിൽ അടിയൊഴുക്കും ചുഴികളും രൂപപ്പെട്ടു. പുഴയെ ആശ്രയിച്ച കുളങ്ങളും മറ്റു ജലസ്രോതസുകളും നിറഞ്ഞുകവിഞ്ഞു. ( മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളും വെള്ളപ്പാച്ചിലിൽ ഒഴുകിനടക്കുന്നതും കാണാമായിരുന്നു).
2017 നവംബർ 10. തുലാവർഷം ദുർബലമായതോടെ ഭാരതപ്പുഴയുടെ നീരൊഴുക്കു നിലച്ചു. അകാലത്തിൽ പുഴ വറ്റിവരണ്ട അവസ്ഥ. അവിടവിടെ തളംകെട്ടിനില്ക്കുന്ന വെള്ളക്കെട്ടുകൾ മാത്രം.
ചില ഭാഗങ്ങൾ മരുപ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ. പലയിടത്തും കാട്ടുപൊന്തകൾ നിറഞ്ഞിരിക്കുന്നു. ഭാരതപ്പുഴയുടെ ഈ ദുരവസ്ഥ വിരൽചൂണ്ടുന്നത് ആസന്നമായ കൊടുംവരൾച്ചയും കുടിവെള്ളക്ഷാമവും.
നിളയെന്നു നാം വിളിക്കുന്ന ഭാരതപ്പുഴയുടെ ഇന്നത്തെ അവസ്ഥയിതാണ്. ഒരുനാൾ പുഴ, മറുനാൾ മരുഭൂമി. പുഴയുടെ സംരക്ഷണം കുടിവെള്ളക്ഷാമത്തിനു പരിഹാരം എന്നതിനപ്പുറം പ്രകൃതിയിലേക്കു മടങ്ങിപ്പോകണം എന്ന സന്ദേശമാണു നല്കുന്നത്. പുഴയില്ലെങ്കിൽ എല്ലാം തകിടം മറിയും എന്ന അവസ്ഥയിലെത്തി നില്ക്കുന്നു കാര്യങ്ങൾ. ഇതിനുമപ്പുറം അമാന്തിച്ചാൽ കൈവിട്ടുപോകുന്നതു പുഴയുടെ നീരൊഴുക്കു മാത്രമല്ല, പ്രകൃതിയുടെ സന്തുലിതാവസ്ഥയും അതിനെ ചുറ്റിപ്പറ്റി നില്ക്കുന്ന ജീവജാലങ്ങളും ജീവിതങ്ങളും കൂടിയാണ്.
പാലക്കാടൻ ചുരത്തിലെ പ്രകൃതിയുടെ വരദാനമാണ് ഭാരതപ്പുഴ. ചുരത്തിൽ വസിക്കുന്നവർക്കും പുഴയൊഴുകുന്ന വഴികളിൽ വസിക്കുന്നവർക്കും ജീവജലമാണ് ഭാരതപ്പുഴ. പുഴയെ അറിഞ്ഞുവേണം പുനർജനി തേടൽ. നാം അറിഞ്ഞ പുഴയേക്കാൾ അറിയാത്ത പുഴയുണ്ട്. അവയുടെ സംരക്ഷണം സാധ്യമായാലേ പുനർജനിയെന്ന സ്വപ്നത്തിനു സാക്ഷാത്കാരമാകൂ.
കുറ്റം പുഴയുടേതു മാത്രമല്ല
മെലിഞ്ഞൊഴുകുന്ന ഭാരതപ്പുഴയ്ക്കു കാരണം മഴക്കുറവും ആളിയാർപറന്പിക്കുളം വെള്ളമില്ലാത്തതും മാത്രമാണെന്നാണ് നമ്മുടെ അബദ്ധധാരണ. കരാർ പ്രകാരം ലഭിക്കുന്ന വെള്ളം കൃഷിക്കുള്ളതാണ്. കാലാവസ്ഥാ മാറ്റമാണ് ഇതിനെ കുടിവെള്ളമാക്കി മാറ്റിയിരിക്കുന്നത്. ആളിയാറിൽ നിന്നുമെത്തുന്ന വെള്ളം മൂലത്തറയിൽ സംഭരിക്കപ്പെടുന്നു.
അവിടെനിന്നും ഒഴുകുന്ന പുഴ ചിറ്റൂർ പുഴയായും പിന്നീട് ഭാരതപ്പുഴയായും മാറുന്നു. ആളിയാർ ഡാം തുറന്നുവിടുന്പോൾ ചിറ്റൂർ പുഴ കവിഞ്ഞൊഴുകുമെങ്കിലും സ്വാഭാവിക പുഴ ആനമലയിൽ നിന്നും ഒഴുകിയെത്തുന്നുവെന്നതും യാഥാർഥ്യം. ഭൂഗർഭജലത്തിൽ സാന്നിധ്യമാണ് പുഴയെ നീരൊഴുക്കായി നിലനിർത്തുന്നത്. ഇതിനിടയിൽ കെട്ടിപ്പൊക്കിയതു മാത്രമാണ് ഡാമുകൾ.
എങ്കിലും പുഴയുടെ നാശം സംബന്ധിച്ച നമ്മുടെ കണക്കുകൂട്ടലുകൾ കാണുന്ന പുഴയുടെയും ഡാം വെള്ളത്തിന്റെയും കണക്കുകളിലൂടെ മാത്രമാണ്. സത്യങ്ങൾ വിസ്മരിച്ചു നീങ്ങിയാൽ പുഴസംരക്ഷണം യാഥാർഥ്യമാകില്ല. എല്ലാം അറിഞ്ഞുവേണം അതിലേക്കു നീങ്ങാൻ.
പുനരുജ്ജീവനത്തിനു പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ബൃഹദ്പദ്ധതി
നിളയുടെ സംരക്ഷണൗദൗത്യം ഏറ്റെടുത്ത് പാലക്കാട് ജില്ലാ പഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ആലത്തൂർ ഗായത്രിപ്പുഴയോരത്തു മുളംതൈ നട്ടുപിടിപ്പിച്ച് കെ.ഡി. പ്രസേനൻ എംഎൽഎ പദ്ധതിക്കു തുടക്കവുമിട്ടു. ജില്ലയിലെ 85 ഗ്രാമപഞ്ചായത്തുകളിൽ പൂർണ ജനപങ്കാളിത്തത്തോടെ നദീതടത്തിലെ 153 നീർച്ചാലുകൾ കണ്ടെത്തി അവയെ മാലിന്യവിമുക്തമാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനാാണ് പദ്ധതി. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രാരംഭ പ്രവർത്തനങ്ങൾ.
സംസ്ഥാനത്ത് ആദ്യമായി ജലവിനിയോഗ ബജറ്റുണ്ടാക്കുന്ന ജില്ലാ പഞ്ചായത്താകാൻ തയാറെടുക്കുകയാണ് പാലക്കാട് ജില്ലാ പഞ്ചായത്ത്. ഇതിന്റെ ഭാഗമായും കൂടിയാണ് ഭാരതപ്പുഴ സംരക്ഷണ പദ്ധതിയും വരുന്നത്. ഭാരതപ്പുഴയിൽ നിന്നുള്ള ജലവിനിയോഗം ഉൾപ്പെടെ ഡാമുകളും മറ്റു ജലസ്രോതസുകളും ജലവിനിയോഗ ബജറ്റിൽ ഉൾപ്പെടും.
ഭാരതപ്പുഴ കടന്നുപോകുന്ന ജില്ലയിലെ 85 പഞ്ചായത്തുകളും ഏഴു മുനിസിപ്പാലിറ്റികളും പദ്ധതിയിൽ ഉൾപ്പെടുന്നു. തൃശൂർ, മലപ്പുറം ജില്ലകളിലെ ബന്ധപ്പെട്ട പഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമാകും. ഓരോ പഞ്ചായത്തിനും പത്തുപേരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം.