കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം ഇന്നു സമർപ്പിച്ചേക്കും. താരത്തെ എട്ടാം പ്രതിയാക്കിയാണു വിചാരണക്കോടതിയായ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകുക. അതേസമയം, 85 ദിവസത്തെ റിമാൻഡിനുശേഷം ജാമ്യം ലഭിച്ച നടൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണവും പോലീസ് ഉയർത്തുന്നുണ്ട്.
ദിലീപിന്റെ സഹ ഉടമസ്ഥയിലുള്ള വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി വിദേശത്തു പോകാൻ പാസ്പോർട്ട് ലഭിക്കുന്നതിനു താരം കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷയിന്മേൽ നൽകുന്ന റിപ്പോർട്ടിലാണു സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വാദം പോലീസ് ഉയർത്തുക. ഇക്കാര്യങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണു കഴിഞ്ഞ ദിവസം ദിലീപിനെ ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
കേസിൽ പൾസർ സുനിയെ കോയന്പത്തൂരിൽ ഒളിവിൽ കഴിയാൻ സഹായിച്ച ചാർളി തോമസിനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം അന്വേഷണസംഘം ഉപേക്ഷിച്ചു.
ദിലീപിന്റെ സഹ ഉടമസ്ഥയിലുള്ള വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി വിദേശത്തു പോകാൻ പാസ്പോർട്ട് ലഭിക്കുന്നതിനു താരം കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷയിന്മേൽ നൽകുന്ന റിപ്പോർട്ടിലാണു സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വാദം പോലീസ് ഉയർത്തുക. ഇക്കാര്യങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണു കഴിഞ്ഞ ദിവസം ദിലീപിനെ ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
കേസിൽ പൾസർ സുനിയെ കോയന്പത്തൂരിൽ ഒളിവിൽ കഴിയാൻ സഹായിച്ച ചാർളി തോമസിനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം അന്വേഷണസംഘം ഉപേക്ഷിച്ചു.