നെടുമ്പാശേരി: അതിശക്തമായ ഇടിമിന്നലും കനത്തമഴയും ഉണ്ടായതിനെത്തുടർന്നു നാലു വിമാനങ്ങൾക്കു നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനായില്ല. വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു വഴിതിരിച്ചുവിട്ടു.
അബുദാബിയിൽനിന്നു വന്ന ഇത്തഹാദ്, ഷാർജയിൽനിന്നെത്തിയ എയർ അറേബ്യ, തിരുവനന്തപുരത്തുനിന്നുള്ള ഇൻഡിഗോ, മസ്ക്കറ്റിൽനിന്നുള്ള ജെറ്റ് എയർവേസ് എന്നിവ തിരുവനന്തപുരം, കോയമ്പത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണു തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായതോടെ രാത്രിയിൽ വിമാനങ്ങൾ നെടുമ്പാശേരിയിൽ മടങ്ങിയെത്തി.
അബുദാബിയിൽനിന്നു വന്ന ഇത്തഹാദ്, ഷാർജയിൽനിന്നെത്തിയ എയർ അറേബ്യ, തിരുവനന്തപുരത്തുനിന്നുള്ള ഇൻഡിഗോ, മസ്ക്കറ്റിൽനിന്നുള്ള ജെറ്റ് എയർവേസ് എന്നിവ തിരുവനന്തപുരം, കോയമ്പത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണു തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായതോടെ രാത്രിയിൽ വിമാനങ്ങൾ നെടുമ്പാശേരിയിൽ മടങ്ങിയെത്തി.