തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നടന്ന സിപിഎം- ബിജെപി സംഘർഷത്തെത്തുടർന്നു തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിനു അയവുവന്നതായി പോലീസ്. മേയർ വി.കെ. പ്രശാന്തിനെ മർദിച്ച ബിജെപി കൗണ്‍സിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെയും അറസ്റ്റു ചെയ്യാത്തതു സിപിഎമ്മിനെ ചൊടിപ്പിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റു സിപിഎം നേതാക്കളും പോലീസിന്റെ നടപടിക്കെതിരെ പരസ്യമായി തന്നെ രംഗത്തുവന്നിട്ടുണ്ട്. മേട്ടുക്കടയിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്നു ജില്ലയിൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു പ്രശ്ന ബാധിത പ്രദേശങ്ങളിൽ ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
മേയറുടെ പരാതിയിൽ ബിജെപി കൗണ്‍സിലർമാർക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ മേയർക്കെതിരെ തങ്ങൾ നൽകിയ പരാതിയിലും കേസെടുക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാക്കൾ ഇന്നലെ ഡിജിപി ലോക്നാഥ് ബെഹ്റയെ കണ്ടു. പോലീസ് ഏകപക്ഷീയ നിലപാടാണു സ്വീകരിക്കുന്നതെന്നു നേതാക്കൾ ഡിജിപിയോടു പറഞ്ഞു. പാർട്ടി ഓഫീസ് ആക്രമിച്ച സംഭവത്തിൽ പോലീസിനു വീഴ്ച സംഭവിച്ചതായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പോലീസിനെ വിമർശിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തലസ്ഥാനത്തെ സംഭവങ്ങൾ സംബന്ധിച്ചു ഡിജിപി മുഖ്യമന്ത്രിയെ നേരിൽ കണ്ടു വിവരങ്ങൾ ധരിപ്പിച്ചു.
അക്രമം നടക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അക്രമങ്ങളിൽ പ്രതിഷേധിച്ചു സിപിഎമ്മും ബിജെപിയും ഇന്നലെ തലസ്ഥാനത്തു പ്രകടനം നടത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റു സിപിഎം നേതാക്കളും പോലീസിന്റെ നടപടിക്കെതിരെ പരസ്യമായി തന്നെ രംഗത്തുവന്നിട്ടുണ്ട്. മേട്ടുക്കടയിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്നു ജില്ലയിൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു പ്രശ്ന ബാധിത പ്രദേശങ്ങളിൽ ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
മേയറുടെ പരാതിയിൽ ബിജെപി കൗണ്‍സിലർമാർക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ മേയർക്കെതിരെ തങ്ങൾ നൽകിയ പരാതിയിലും കേസെടുക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാക്കൾ ഇന്നലെ ഡിജിപി ലോക്നാഥ് ബെഹ്റയെ കണ്ടു. പോലീസ് ഏകപക്ഷീയ നിലപാടാണു സ്വീകരിക്കുന്നതെന്നു നേതാക്കൾ ഡിജിപിയോടു പറഞ്ഞു. പാർട്ടി ഓഫീസ് ആക്രമിച്ച സംഭവത്തിൽ പോലീസിനു വീഴ്ച സംഭവിച്ചതായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പോലീസിനെ വിമർശിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തലസ്ഥാനത്തെ സംഭവങ്ങൾ സംബന്ധിച്ചു ഡിജിപി മുഖ്യമന്ത്രിയെ നേരിൽ കണ്ടു വിവരങ്ങൾ ധരിപ്പിച്ചു.
അക്രമം നടക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അക്രമങ്ങളിൽ പ്രതിഷേധിച്ചു സിപിഎമ്മും ബിജെപിയും ഇന്നലെ തലസ്ഥാനത്തു പ്രകടനം നടത്തി.