തൊടുപുഴ: തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ മുട്ടം മ്രാല ഫാക്ടറിപ്പടിക്കു സമീപം ജെസിബിയിൽ ഇന്നോവ ഇടിച്ച് പന്പ് ഉടമ മരിച്ചു. മൂലമറ്റം ചാലിൽ ശിവാനന്ദന്റെ മകൻ മനോജ് (42) ആണു മരിച്ചത്. തൊടുപുഴ അന്പലം ബൈപാസ് റോഡിലെ മഹിമ പന്പുടമയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
പിതാവിനു മരുന്നു വാങ്ങിയതിനു ശേഷം മൂലമറ്റത്തെ വീട്ടിലെത്തിച്ച് പിന്നീട് തൊടുപുഴയ്ക്കു മടങ്ങുന്പോഴായിരുന്നു അപകടം. റോഡു നിർമാണം നടത്തുകയായിരുന്ന ജെസിബിയുടെ യന്ത്രക്കൈയിലേക്കു നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജെസിബി ഡ്രൈവർ ഏലപ്പാറ സ്വദേശി മുരുകൻ ഓടയിലേക്കു തെറിച്ചു വീണു പരിക്കേറ്റു.
സമീപവാസികളും വാഹനയാത്രക്കാരും ഓടിക്കൂടിയെങ്കിലും വാഹനത്തിന്റെ സ്റ്റിയറിംഗിനും ഡോറിനും ഇടയിൽ കുടുങ്ങിയ മനോജിനെ പുറത്തിറക്കാനായില്ല. തൊടുപുഴയിൽനിന്നു ഫയർഫോഴ്സും മുട്ടം പോലീസും എത്തി കയർ കെട്ടി വാഹനം വലിച്ചു നീക്കിയതിനു ശേഷം കട്ടർ ഉപയോഗിച്ച് ഡോറും സ്റ്റിയറിംഗും മുറിച്ചു നീക്കിയാണു മനോജിനെ പുറത്തെടുത്തത്. പിന്നീട് ഫയർഫോഴ്സിന്റെതന്നെ ആംബുലൻസിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ അനിത തൊടുപുഴ ആനക്കൂട് മിഥുനത്തിൽ കുടുംബാംഗം. മക്കൾ: ദേവിക, ശ്രീക്കുട്ടൻ.
പിതാവിനു മരുന്നു വാങ്ങിയതിനു ശേഷം മൂലമറ്റത്തെ വീട്ടിലെത്തിച്ച് പിന്നീട് തൊടുപുഴയ്ക്കു മടങ്ങുന്പോഴായിരുന്നു അപകടം. റോഡു നിർമാണം നടത്തുകയായിരുന്ന ജെസിബിയുടെ യന്ത്രക്കൈയിലേക്കു നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജെസിബി ഡ്രൈവർ ഏലപ്പാറ സ്വദേശി മുരുകൻ ഓടയിലേക്കു തെറിച്ചു വീണു പരിക്കേറ്റു.
സമീപവാസികളും വാഹനയാത്രക്കാരും ഓടിക്കൂടിയെങ്കിലും വാഹനത്തിന്റെ സ്റ്റിയറിംഗിനും ഡോറിനും ഇടയിൽ കുടുങ്ങിയ മനോജിനെ പുറത്തിറക്കാനായില്ല. തൊടുപുഴയിൽനിന്നു ഫയർഫോഴ്സും മുട്ടം പോലീസും എത്തി കയർ കെട്ടി വാഹനം വലിച്ചു നീക്കിയതിനു ശേഷം കട്ടർ ഉപയോഗിച്ച് ഡോറും സ്റ്റിയറിംഗും മുറിച്ചു നീക്കിയാണു മനോജിനെ പുറത്തെടുത്തത്. പിന്നീട് ഫയർഫോഴ്സിന്റെതന്നെ ആംബുലൻസിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ അനിത തൊടുപുഴ ആനക്കൂട് മിഥുനത്തിൽ കുടുംബാംഗം. മക്കൾ: ദേവിക, ശ്രീക്കുട്ടൻ.