മാന്നാർ: പാവപ്പെട്ടവർക്കുവേണ്ടിയുള്ള പ്രഥമ ലോകദിനാചരണത്തിൽ കടപ്ര ഗ്രാമപഞ്ചായത്തിൽ ജിൻസ് കെ. ജോർജിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സ്വരൂപിച്ചത് 31 ലക്ഷം രൂപ. ഞായറാഴ്ച അഞ്ചു മണിക്കൂർ കൊണ്ടാണ് ഇൗ തുക സ്വരൂപിക്കാനായത്. ചങ്ങനാശേരി പ്രത്യാശ ടീമും കടപ്ര ഗ്രാമപഞ്ചായത്തും സംയുക്തമായി രൂപീകരിച്ച ജീവൻ രക്ഷാസമിതിയാണ് ഫണ്ട് സ്വരൂപിക്കാൻ നേതൃത്വം നൽകിയത്. 15 ലക്ഷം രൂപയായിരുന്നു ലക്ഷ്യം.
ജനങ്ങളുടെ നിർലോഭമായ സഹകരണത്തിൽ ഇരട്ടിയിലേറെ തുക പരിഞ്ഞുകിട്ടിയെന്നു പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച പാവപ്പെട്ടവർക്കുവേണ്ടിയുള്ള പ്രഥമ ലോക ദിനാചരണത്തിൽ സംഭവിച്ച അത്ഭുതമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചായത്തിലെ 15 വാർഡുകളിലായി 60 സ്ക്വാഡുകൾ രൂപീകരിച്ചാണ് രണ്ടായിരത്തോളം മനുഷ്യസ്നേഹികൾ ജിൻസിന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി മത രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെ വീടുകൾ കയറിയിറങ്ങി തുക സമാഹരിച്ചു. ജനകീയ കൂട്ടായ്മ നവ്യാനുഭവം പകർന്നു നൽകിയെന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ് പറഞ്ഞു.
’പണമില്ലാത്തതിന്റെ പേരിൽ പാവപ്പെട്ട രോഗികൾ മരിക്കരുതെന്ന ’ മുദ്രാവാക്യം സ്വീകരിച്ച് ചങ്ങനാശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രത്യാശ ടീം ഇതിനോടകം 90 പഞ്ചായത്തുകളിലായി 116 വൃക്ക, കരൾ, ഹൃദ് രോഗികളുടെ ശസ്ത്രക്രിയയ്ക്കായി 20 കോടിയോളം രൂപ സമാഹരിച്ചു നൽകി. പ്രതിഫലം പറ്റാതെയുള്ള പ്രത്യാശ ടീമിന്റെ പ്രവർത്തനത്തെ ’അഞ്ചു മണിക്കൂറിന്റെ അത്ഭുതം’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
നിരണം പള്ളിയുടെ പാരിഷ്ഹാളിൽ കൂടിയ സമാപന സമ്മേളനത്തിൽ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്, പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ജനറൽ കൺവീനർ പ്രഫ. കെ സുരേന്ദ്രനാഥ് ,വൈസ് പ്രസിഡന്റ് രാജേശ്വരി, പ്രത്യാശാ പ്രവർത്തകരായ ടോണി പുളിക്കൻ സതീഷ് ചന്ദ്ര ബോസ്, ഡോ. രാജൻ കെ. അമ്പൂരി എന്നിവർ ദൗത്യത്തെ ക്കുറിച്ച് പ്രസംഗിച്ചു.
ജനങ്ങളുടെ നിർലോഭമായ സഹകരണത്തിൽ ഇരട്ടിയിലേറെ തുക പരിഞ്ഞുകിട്ടിയെന്നു പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച പാവപ്പെട്ടവർക്കുവേണ്ടിയുള്ള പ്രഥമ ലോക ദിനാചരണത്തിൽ സംഭവിച്ച അത്ഭുതമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചായത്തിലെ 15 വാർഡുകളിലായി 60 സ്ക്വാഡുകൾ രൂപീകരിച്ചാണ് രണ്ടായിരത്തോളം മനുഷ്യസ്നേഹികൾ ജിൻസിന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി മത രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെ വീടുകൾ കയറിയിറങ്ങി തുക സമാഹരിച്ചു. ജനകീയ കൂട്ടായ്മ നവ്യാനുഭവം പകർന്നു നൽകിയെന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ് പറഞ്ഞു.
’പണമില്ലാത്തതിന്റെ പേരിൽ പാവപ്പെട്ട രോഗികൾ മരിക്കരുതെന്ന ’ മുദ്രാവാക്യം സ്വീകരിച്ച് ചങ്ങനാശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രത്യാശ ടീം ഇതിനോടകം 90 പഞ്ചായത്തുകളിലായി 116 വൃക്ക, കരൾ, ഹൃദ് രോഗികളുടെ ശസ്ത്രക്രിയയ്ക്കായി 20 കോടിയോളം രൂപ സമാഹരിച്ചു നൽകി. പ്രതിഫലം പറ്റാതെയുള്ള പ്രത്യാശ ടീമിന്റെ പ്രവർത്തനത്തെ ’അഞ്ചു മണിക്കൂറിന്റെ അത്ഭുതം’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
നിരണം പള്ളിയുടെ പാരിഷ്ഹാളിൽ കൂടിയ സമാപന സമ്മേളനത്തിൽ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്, പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ജനറൽ കൺവീനർ പ്രഫ. കെ സുരേന്ദ്രനാഥ് ,വൈസ് പ്രസിഡന്റ് രാജേശ്വരി, പ്രത്യാശാ പ്രവർത്തകരായ ടോണി പുളിക്കൻ സതീഷ് ചന്ദ്ര ബോസ്, ഡോ. രാജൻ കെ. അമ്പൂരി എന്നിവർ ദൗത്യത്തെ ക്കുറിച്ച് പ്രസംഗിച്ചു.