കൊച്ചി: സൗമ്യയും ജിഷയുമെല്ലാം നൊന്പരമായി മലയാളി മനഃസാക്ഷിക്കു മുന്നിൽ അവശേഷിക്കുന്പോഴും സംസ്ഥാനത്തു സ്ത്രീകൾക്കുനേരേയുള്ള അതിക്രമങ്ങൾക്ക് ഈ വർഷവും കുറവില്ലെന്നു കണക്കുകൾ. രാജ്യത്തു ജീവിതനിലവാരത്തിലും പുരോഗതിയിലുമെല്ലാം കേരളം ഉന്നതസ്ഥാനത്തു നിൽക്കുന്പോഴാണു സ്ത്രീ സുരക്ഷയിൽ പിന്നോക്കം പോകുന്നത്.
ഈവർഷം ജൂലൈ വരെയുള്ള കണക്കുകൾ പരിശോധിക്കുന്പോൾ 8,793 കേസുകളാണു സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കു സംസ്ഥാനത്തു രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഞെട്ടിക്കുന്ന വർധനയാണ് കണക്കുകളിൽ കാണുന്നത്.
2007ൽ 9,381 മാത്രം
കേരള പോലീസിന്റെ കണക്കുകൾ പ്രകാരം 2007ൽ ആകെ 9,381 കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിടത്താണ് ഈവർഷം ഏഴു മാസത്തിനിടെ 8,793 കേസുകളുണ്ടായത്. ഇതിൽ 500 എണ്ണം ബലാത്സംഗ കേസുകളാണ്.
ലൈംഗികാതിക്രമത്തിനു 2604ഉം ഗാർഹിക പീഡനത്തിനു 3,976ഉം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കേസുകളാണു ശേഷിക്കുന്നവ. ഡിസംബറാകുന്പോഴേക്കും ഇതുവരെയുള്ള കേസുകളുടെ എണ്ണം ഇരട്ടിയാകുമെന്നാണു നിലവിലുള്ള കണക്കുകൾ സൂചന നൽകുന്നത്.സ്ത്രീകൾക്കുനേരേയുള്ള അതിക്രമങ്ങൾക്കു രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 2010ൽ പതിനായിരം പിന്നിട്ടിരുന്നു. 2016ൽ ഇത് 15,114 ആയി ഉയർന്നു.
വീടുകളിലും സുരക്ഷിതയല്ല
പൊതു ഇടങ്ങളിൽ സ്ത്രീകൾക്കുനേരേ അതിക്രമം കൂടുന്നതിനൊപ്പം വീടുകളിലും അവർ സുരക്ഷിതരല്ലെന്നു കണക്കുകൾ പറയുന്നു. ഭർത്താവിന്റെയോ ഭർതൃമാതാപിതാക്കളുടെയോ ക്രൂരതകൾക്കെതിരേ ഈവർഷം ജൂലൈ വരെ 2,023 കേസുകളുണ്ടായി.
അതേസമയം, സ്ത്രീധന മരണങ്ങൾ കുറയുന്നുണ്ട്. ഏഴെണ്ണം മാത്രമാണു ജൂലൈവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വീടിനുള്ളിൽ നടക്കുന്ന പീഡനങ്ങളെപ്പറ്റി പരാതിപ്പെടാനും തുറന്നു പറയാനും പുതിയ കാലഘട്ടത്തിൽ സ്ത്രീകൾ തയാറാകുന്നതാണു കൂടുതൽ ഗാർഹിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമെന്നാണു പോലീസ് പറയുന്നത്.
മുന്നിൽ മലപ്പുറം
ഈ വർഷം ജൂലൈ വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കുന്പോൾ മലപ്പുറം പോലീസ് സർക്കിളിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആകെ 883 കേസുകൾ മലപ്പുറത്തു റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ ഏറ്റവും കുറവ് കേസുകൾ വന്നതു തൃശൂർ സിറ്റി സർക്കിളിലാണ്. 248 കേസുകൾ മാത്രം.
തിരുവനന്തപുരം റൂറൽ സർക്കിളിൽ 118 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ലൈംഗികാതിക്രമങ്ങൾ 321 എണ്ണവും ഇതേ സർക്കിളിൽ റിപ്പോർട്ട് ചെയ്തു.
ചാറ്റിംഗ് എന്ന ചീറ്റിംഗ്
പെണ്‍കുട്ടികൾ ഇന്നു നേരിടുന്ന പ്രധാനപ്രശ്നം സൈബർ ലോകത്തുനിന്നുള്ള ആക്രമണമാണ്. ഫോണിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പെണ്‍കുട്ടികളെ പരിചയപ്പെടുകയും പ്രണയം നടിച്ചു പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തി പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നു.
സൈബർ ലോകം സുരക്ഷിതമല്ലെന്ന ബോധ്യമില്ലാതെ മൊബൈൽ ഫോണുകളും മറ്റും സ്ത്രീകൾ ഉപയോഗിക്കുന്നതു പ്രശ്നം ഗുരുതരമാക്കുന്നു. ഫോണിൽനിന്നു ഡിലീറ്റ് ചെയ്താലും വർഷങ്ങൾക്കു ശേഷവും അതെല്ലാം തിരിച്ചെടുക്കാമെന്ന അറിവ് ഇന്നും പലർക്കും അന്യമാണ്. മൊബൈൽ നന്നാക്കാൻ കൊടുക്കുന്പോൾ പോലും സ്വകാര്യകാര്യങ്ങൾ പരസ്യമാക്കപ്പെടാമെന്ന കാര്യം ഓർമിക്കണമെന്നു സൈബർ സെൽ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ബിബിൻ ബാബു
ഈവർഷം ജൂലൈ വരെയുള്ള കണക്കുകൾ പരിശോധിക്കുന്പോൾ 8,793 കേസുകളാണു സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കു സംസ്ഥാനത്തു രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഞെട്ടിക്കുന്ന വർധനയാണ് കണക്കുകളിൽ കാണുന്നത്.
2007ൽ 9,381 മാത്രം
കേരള പോലീസിന്റെ കണക്കുകൾ പ്രകാരം 2007ൽ ആകെ 9,381 കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിടത്താണ് ഈവർഷം ഏഴു മാസത്തിനിടെ 8,793 കേസുകളുണ്ടായത്. ഇതിൽ 500 എണ്ണം ബലാത്സംഗ കേസുകളാണ്.
ലൈംഗികാതിക്രമത്തിനു 2604ഉം ഗാർഹിക പീഡനത്തിനു 3,976ഉം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കേസുകളാണു ശേഷിക്കുന്നവ. ഡിസംബറാകുന്പോഴേക്കും ഇതുവരെയുള്ള കേസുകളുടെ എണ്ണം ഇരട്ടിയാകുമെന്നാണു നിലവിലുള്ള കണക്കുകൾ സൂചന നൽകുന്നത്.സ്ത്രീകൾക്കുനേരേയുള്ള അതിക്രമങ്ങൾക്കു രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 2010ൽ പതിനായിരം പിന്നിട്ടിരുന്നു. 2016ൽ ഇത് 15,114 ആയി ഉയർന്നു.
വീടുകളിലും സുരക്ഷിതയല്ല
പൊതു ഇടങ്ങളിൽ സ്ത്രീകൾക്കുനേരേ അതിക്രമം കൂടുന്നതിനൊപ്പം വീടുകളിലും അവർ സുരക്ഷിതരല്ലെന്നു കണക്കുകൾ പറയുന്നു. ഭർത്താവിന്റെയോ ഭർതൃമാതാപിതാക്കളുടെയോ ക്രൂരതകൾക്കെതിരേ ഈവർഷം ജൂലൈ വരെ 2,023 കേസുകളുണ്ടായി.
അതേസമയം, സ്ത്രീധന മരണങ്ങൾ കുറയുന്നുണ്ട്. ഏഴെണ്ണം മാത്രമാണു ജൂലൈവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വീടിനുള്ളിൽ നടക്കുന്ന പീഡനങ്ങളെപ്പറ്റി പരാതിപ്പെടാനും തുറന്നു പറയാനും പുതിയ കാലഘട്ടത്തിൽ സ്ത്രീകൾ തയാറാകുന്നതാണു കൂടുതൽ ഗാർഹിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമെന്നാണു പോലീസ് പറയുന്നത്.
മുന്നിൽ മലപ്പുറം
ഈ വർഷം ജൂലൈ വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കുന്പോൾ മലപ്പുറം പോലീസ് സർക്കിളിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആകെ 883 കേസുകൾ മലപ്പുറത്തു റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ ഏറ്റവും കുറവ് കേസുകൾ വന്നതു തൃശൂർ സിറ്റി സർക്കിളിലാണ്. 248 കേസുകൾ മാത്രം.
തിരുവനന്തപുരം റൂറൽ സർക്കിളിൽ 118 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ലൈംഗികാതിക്രമങ്ങൾ 321 എണ്ണവും ഇതേ സർക്കിളിൽ റിപ്പോർട്ട് ചെയ്തു.
ചാറ്റിംഗ് എന്ന ചീറ്റിംഗ്
പെണ്‍കുട്ടികൾ ഇന്നു നേരിടുന്ന പ്രധാനപ്രശ്നം സൈബർ ലോകത്തുനിന്നുള്ള ആക്രമണമാണ്. ഫോണിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പെണ്‍കുട്ടികളെ പരിചയപ്പെടുകയും പ്രണയം നടിച്ചു പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തി പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നു.
സൈബർ ലോകം സുരക്ഷിതമല്ലെന്ന ബോധ്യമില്ലാതെ മൊബൈൽ ഫോണുകളും മറ്റും സ്ത്രീകൾ ഉപയോഗിക്കുന്നതു പ്രശ്നം ഗുരുതരമാക്കുന്നു. ഫോണിൽനിന്നു ഡിലീറ്റ് ചെയ്താലും വർഷങ്ങൾക്കു ശേഷവും അതെല്ലാം തിരിച്ചെടുക്കാമെന്ന അറിവ് ഇന്നും പലർക്കും അന്യമാണ്. മൊബൈൽ നന്നാക്കാൻ കൊടുക്കുന്പോൾ പോലും സ്വകാര്യകാര്യങ്ങൾ പരസ്യമാക്കപ്പെടാമെന്ന കാര്യം ഓർമിക്കണമെന്നു സൈബർ സെൽ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ബിബിൻ ബാബു