കൊച്ചി: റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഏഴാം പ്രതി സി.പി. ഉദയഭാനു ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നാണ് ആവശ്യം. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഉദയഭാനുവിനെ നവംബർ ഒന്നിനാണ് അറസ്റ്റ് ചെയ്തത്.
രാജീവ് ക്രിമിനൽ പശ്ചാത്തലമുള്ളയാളായിരുന്നെന്നും ഇയാളോടു പലർക്കും ശത്രുതയുണ്ടായിരുന്നെന്നും ഉദയഭാനുവിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ തന്റെ പങ്കാളിത്തം തെളിയിക്കാൻ കൂടുതൽ പരിശോധന വേണമെന്നു വ്യക്തമാക്കിയ പോലീസ് വളരെപ്പെട്ടെന്നു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും തനിക്കെതിരേ കൊലക്കുറ്റം ചുമത്താൻ തക്ക തെളിവുകളില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്നു പരിഗണിച്ചേക്കും.
ഇതിനിടെ, കേസിലെ അഞ്ചാം പ്രതി ചക്കര ജോണി, ആറാം പ്രതി ഡ്രൈവർ രഞ്ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. ചക്കരജോണിയുടെ നിർദേശപ്രകാരമാണ് ഒന്നുമുതൽ നാലു വരെയുള്ള പ്രതികൾ രാജീവിനെ തട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 29നാണു നെടുന്പാശേരി നായത്തോട് സ്വദേശി രാജീവിനെ കൊല്ലപ്പെട്ട നിലയിൽ ചാലക്കുടിയിലെ ഒരു വാടകവീട്ടിൽ കണ്ടെത്തിയത്.
രാജീവ് ക്രിമിനൽ പശ്ചാത്തലമുള്ളയാളായിരുന്നെന്നും ഇയാളോടു പലർക്കും ശത്രുതയുണ്ടായിരുന്നെന്നും ഉദയഭാനുവിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ തന്റെ പങ്കാളിത്തം തെളിയിക്കാൻ കൂടുതൽ പരിശോധന വേണമെന്നു വ്യക്തമാക്കിയ പോലീസ് വളരെപ്പെട്ടെന്നു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും തനിക്കെതിരേ കൊലക്കുറ്റം ചുമത്താൻ തക്ക തെളിവുകളില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്നു പരിഗണിച്ചേക്കും.
ഇതിനിടെ, കേസിലെ അഞ്ചാം പ്രതി ചക്കര ജോണി, ആറാം പ്രതി ഡ്രൈവർ രഞ്ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. ചക്കരജോണിയുടെ നിർദേശപ്രകാരമാണ് ഒന്നുമുതൽ നാലു വരെയുള്ള പ്രതികൾ രാജീവിനെ തട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 29നാണു നെടുന്പാശേരി നായത്തോട് സ്വദേശി രാജീവിനെ കൊല്ലപ്പെട്ട നിലയിൽ ചാലക്കുടിയിലെ ഒരു വാടകവീട്ടിൽ കണ്ടെത്തിയത്.