തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെയുണ്ടായ ആക്രമണത്തിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റു. കഴിഞ്ഞ ദിവസം നഗരസഭയിൽ ബിജെപി- സിപിഎം കൗണ്‍സിലർമാർ തമ്മിലുണ്ടായ കൈയാങ്കളിയുടെ തുടർച്ചയായാണ് നഗരത്തിലേക്ക് അക്രമം വ്യാപിച്ചത്. മേയർ പ്രശാന്തിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു കരിക്കകത്ത് പ്രകടനം നടത്തി മടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രദീപ്, അരുണ്‍ദാസ് എന്നിവർക്കാണ് ഇന്നലെ രാത്രി വെട്ടേറ്റത്. ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ ഇന്നലെ രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേർക്കു കല്ലേറുണ്ടായി. കല്ലേറിൽ ഓഫീസിലെ ജനൽച്ചില്ലുകൾ പൊട്ടി. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നു സിപിഎം ആരോപിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് ബിജെപി ആക്രമണം അഴിച്ചുവിട്ടതെന്നും ആക്രമണം നേരിടുന്നതിൽ പോലീസിനു വീഴ്ച പറ്റിയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടത്തുന്നെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണിതെന്നും മന്ത്രി ആരോപിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേർക്കുണ്ടായ കല്ലേറിൽ ഏഴുപേരെ പോലീസ് കസ്റ്റിയിലെടുത്തു.
പത്രവിതരണക്കാരനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു
തിരുവനന്തപുരം: കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസം സിപിഎം-എസ്ഡിപിഐ സംഘർഷങ്ങൾക്കുപിന്നാലെ ഇന്നലെ രാവിലെ ആറരയോടെ പത്രവിതരണക്കാരനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. സിപിഎം തൂങ്ങാംപാറ ബ്രാഞ്ച് അംഗം ശശികുമാറിനെയാണു ബൈക്കില്‍ പിന്തുടര്ന്നെത്തിയ സംഘം ആക്രമിച്ചത്. മൊളിയൂര്‍ റോഡിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ശശികുമാറിനെ ഇരുന്പു ദണ്ഡ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തി, വാഹനം ചവിട്ടി തള്ളിയിട്ടു.
ശശികുമാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും അക്രമികള്‍ പിന്നാലെയെത്തി ക്രൂരമായി മര്‍ദിച്ചു. കൈക്കും കാലിനും പരിക്കേറ്റ ശശികുമാറിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.
ഇതിനിടെ ഇന്നലെ രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേർക്കു കല്ലേറുണ്ടായി. കല്ലേറിൽ ഓഫീസിലെ ജനൽച്ചില്ലുകൾ പൊട്ടി. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നു സിപിഎം ആരോപിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് ബിജെപി ആക്രമണം അഴിച്ചുവിട്ടതെന്നും ആക്രമണം നേരിടുന്നതിൽ പോലീസിനു വീഴ്ച പറ്റിയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടത്തുന്നെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണിതെന്നും മന്ത്രി ആരോപിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേർക്കുണ്ടായ കല്ലേറിൽ ഏഴുപേരെ പോലീസ് കസ്റ്റിയിലെടുത്തു.
പത്രവിതരണക്കാരനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു
തിരുവനന്തപുരം: കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസം സിപിഎം-എസ്ഡിപിഐ സംഘർഷങ്ങൾക്കുപിന്നാലെ ഇന്നലെ രാവിലെ ആറരയോടെ പത്രവിതരണക്കാരനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. സിപിഎം തൂങ്ങാംപാറ ബ്രാഞ്ച് അംഗം ശശികുമാറിനെയാണു ബൈക്കില്‍ പിന്തുടര്ന്നെത്തിയ സംഘം ആക്രമിച്ചത്. മൊളിയൂര്‍ റോഡിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ശശികുമാറിനെ ഇരുന്പു ദണ്ഡ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തി, വാഹനം ചവിട്ടി തള്ളിയിട്ടു.
ശശികുമാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും അക്രമികള്‍ പിന്നാലെയെത്തി ക്രൂരമായി മര്‍ദിച്ചു. കൈക്കും കാലിനും പരിക്കേറ്റ ശശികുമാറിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.