എടത്വ: പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തകഴി പഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കിടിക്കാട് കറുകത്തറ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രതികൾ പിടിയിലായതായി സൂചന. മൃതദേഹം കണ്ടെ ത്തിയ സ്ഥലത്ത് പ്രതിയെ തെളിവെടുപ്പിനായി ഇന്നലെ വൈകുന്നേരം അഞ്ചോടെ എത്തിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും നൂറു കണക്കിനു ജനങ്ങൾ തിങ്ങി കൂടിയതിനാൽ തെളിവെടുപ്പ് പോലീസ് മാറ്റിവച്ചു.
കഴിഞ്ഞ ഏപ്രിൽ 20നാണ് നന്നാട്ടുമാലി പാടത്തെ വെള്ളക്കെട്ടിൽ മധുവിന്റെ മൃതദേഹം കണ്ടെ ത്തിയത്. പോസ്റ്റുമോർട്ടം നടത്തിയ പോലീസ് സർജനാണ് മരണം അസ്വാഭാവികമാണെന്നു ചൂണ്ടിക്കാട്ടിയത്. ഇതോടെ വിവിധ രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചിരുന്നു. പിടിയിലായ യുവാവിനെയുംകൊണ്ടു ഡിവൈഎസ്പി, സിഐ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ എടത്വ സ്റ്റേഷനിൽ എത്തിയിരുന്നതായാണ് സൂചന.
കഴിഞ്ഞ ഏപ്രിൽ 20നാണ് നന്നാട്ടുമാലി പാടത്തെ വെള്ളക്കെട്ടിൽ മധുവിന്റെ മൃതദേഹം കണ്ടെ ത്തിയത്. പോസ്റ്റുമോർട്ടം നടത്തിയ പോലീസ് സർജനാണ് മരണം അസ്വാഭാവികമാണെന്നു ചൂണ്ടിക്കാട്ടിയത്. ഇതോടെ വിവിധ രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചിരുന്നു. പിടിയിലായ യുവാവിനെയുംകൊണ്ടു ഡിവൈഎസ്പി, സിഐ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ എടത്വ സ്റ്റേഷനിൽ എത്തിയിരുന്നതായാണ് സൂചന.