തിരുവനന്തപുരം: ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തിപ്പിടിച്ച നേതാവായിരുന്നു ഇന്ദിരാഗാന്ധിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞു പരിഹസിച്ചവർക്കു മറുപടി നൽകിക്കൊണ്ട് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയത് ഇന്ദിരാഗാന്ധിയുടെ നേതൃപാടവത്താലാണ്. തന്നിലർപ്പിതമായ രാഷ്ട്രീയദൗത്യം നിർവഹിക്കുന്നതിൽ അവർ വീഴ്ചവരുത്തിയിട്ടില്ല. ഇന്ദിരാഗാന്ധിയുടെ സാമ്പത്തിക സോഷ്യലിസ്റ്റ് ചിന്താഗതികളാണ് ഇന്ത്യയുടെ വികസനക്കുതിപ്പിനു കരുത്ത് പകർന്നത്. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരവനിതയാണ് ഇന്ദിരാ ഗാന്ധിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ ഇന്ദിരാഗാന്ധി നൽകിയ സംഭാവന മഹത്തരമാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സോഷ്യലിസ്റ്റ് ആശയങ്ങളിലൂന്നിയ ഭരണമായിരുന്നു ഇന്ദിരാഗാന്ധിയുടേതെങ്കിൽ കോർപറേറ്റുകൾക്കു വേണ്ടിയുള്ള ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്. ഇന്ദിരാഗാന്ധി മതാധിഷ്ഠിത രാഷ്ട്രമെന്ന ആശയത്തെ എതിർത്ത് തോൽപ്പിച്ചപ്പോൾ മോഡി ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നതെന്നും ഹസൻ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞു പരിഹസിച്ചവർക്കു മറുപടി നൽകിക്കൊണ്ട് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയത് ഇന്ദിരാഗാന്ധിയുടെ നേതൃപാടവത്താലാണ്. തന്നിലർപ്പിതമായ രാഷ്ട്രീയദൗത്യം നിർവഹിക്കുന്നതിൽ അവർ വീഴ്ചവരുത്തിയിട്ടില്ല. ഇന്ദിരാഗാന്ധിയുടെ സാമ്പത്തിക സോഷ്യലിസ്റ്റ് ചിന്താഗതികളാണ് ഇന്ത്യയുടെ വികസനക്കുതിപ്പിനു കരുത്ത് പകർന്നത്. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരവനിതയാണ് ഇന്ദിരാ ഗാന്ധിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ ഇന്ദിരാഗാന്ധി നൽകിയ സംഭാവന മഹത്തരമാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സോഷ്യലിസ്റ്റ് ആശയങ്ങളിലൂന്നിയ ഭരണമായിരുന്നു ഇന്ദിരാഗാന്ധിയുടേതെങ്കിൽ കോർപറേറ്റുകൾക്കു വേണ്ടിയുള്ള ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്. ഇന്ദിരാഗാന്ധി മതാധിഷ്ഠിത രാഷ്ട്രമെന്ന ആശയത്തെ എതിർത്ത് തോൽപ്പിച്ചപ്പോൾ മോഡി ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നതെന്നും ഹസൻ കൂട്ടിച്ചേർത്തു.