ഇരിങ്ങാലക്കുട: ഹൊസൂർ രൂപത സ്ഥാപനവും നിയുക്ത ബിഷപ് മോണ്‍. ജോബി(സെബാസ്റ്റ്യൻ) പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകവും 22 ന്. ചെന്നൈ മിഷനിലെ നുത്തൻചേരി സെന്റ് ആന്റണീസ് സീറോ മലബാർ കത്തീഡ്രലിലാണ് മെത്രാഭിഷേകം. സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. വിവിധ മേഖലകളിൽനിന്നുള്ള 40 മെത്രാന്മാർ സന്നിഹിതരായിരിക്കും.
ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ചെങ്കൽപ്പെട്ട് രൂപത ബിഷപ് ഡോ. അന്തോണിസ്വാമി നീതിനാഥൻ എന്നിവർ സഹകാർമികരായിരിക്കും. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും സീറോ-മലബാർ ചെന്നൈ മിഷൻ കോ-ഓർഡിനേറ്ററുമായ മോണ്‍. ജോസ് ഇരിമ്പൻ ആർച്ച് ഡീക്കനായിരിക്കും. മേജർ ആർക്കി എപ്പിസ്ക്കോപ്പൽ കൂരിയ ചാൻസലർ റവ.ഡോ. ആന്റണി കൊള്ളന്നൂർ നിയമനപത്രം വായിക്കുമ്പോൾ ഇരിങ്ങാലക്കുട രൂപത ചാൻസലർ റവ.ഡോ. നെവിൻ ആട്ടോക്കാരൻ പരിഭാഷപ്പെടുത്തും.
ചെന്നൈ മിഷനിലെ പത്ത് ഇടവകകളിലും 21 സ്റ്റേഷനുകളിലുമുള്ള സീറോ മലബാർ സഭാംഗങ്ങൾ ആഹ്ലാദപൂർവം പുതിയ രൂപതയുടെ പിറവി ചരിത്ര സംഭവമാക്കാനുള്ള ശ്രമത്തിലാണ്. പത്ത് ഇടവകകളും 21 ദിവ്യബലിയർപ്പണ കേന്ദ്രങ്ങളും അയ്യായിരത്തിലേറെ കുടുംബങ്ങളിലായി 15,000ത്തിലേറെ അംഗങ്ങളുമുണ്ട് ചെന്നൈ മിഷനിൽ. സന്യാസ സഭാംഗങ്ങളുൾപ്പെടെ 28 വൈദികരും എട്ടു സന്യാസിനീസമൂഹങ്ങളിൽനിന്നുള്ള 80 കന്യാസ്ത്രീമാരും ഇവിടെ പ്രവർത്തന നിരതരാണ്.
ഹൊസൂർ രൂപതയുടെ പ്രവർത്തന പരിധി ലത്തീൻ റീത്തിലെ മദ്രാസ്-മൈലാപ്പൂർ അതിരൂപത, ചെങ്കൽപ്പെട്ട്, പോണ്ടിച്ചേരി, വെല്ലൂർ, ധർമപുരി രൂപതകൾ എന്നിവയുടെ അതിർത്തിക്കുള്ളിൽ ഉൾപ്പെടുന്നു. നുത്തൻചേരി സെന്റ് ആന്റണീസ് പള്ളി കത്തീഡ്രലായി മാറും. ചെന്നൈയിൽനിന്ന് 343 കിലോമീറ്റർ അകലെ കർണാടക അതിർത്തിയോടുചേർന്നുള്ള ഹൊസൂർ ആസ്ഥാനമാക്കിയാണ് രൂപത നിലവിൽ വരുന്നത്.
ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ചെങ്കൽപ്പെട്ട് രൂപത ബിഷപ് ഡോ. അന്തോണിസ്വാമി നീതിനാഥൻ എന്നിവർ സഹകാർമികരായിരിക്കും. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും സീറോ-മലബാർ ചെന്നൈ മിഷൻ കോ-ഓർഡിനേറ്ററുമായ മോണ്‍. ജോസ് ഇരിമ്പൻ ആർച്ച് ഡീക്കനായിരിക്കും. മേജർ ആർക്കി എപ്പിസ്ക്കോപ്പൽ കൂരിയ ചാൻസലർ റവ.ഡോ. ആന്റണി കൊള്ളന്നൂർ നിയമനപത്രം വായിക്കുമ്പോൾ ഇരിങ്ങാലക്കുട രൂപത ചാൻസലർ റവ.ഡോ. നെവിൻ ആട്ടോക്കാരൻ പരിഭാഷപ്പെടുത്തും.
ചെന്നൈ മിഷനിലെ പത്ത് ഇടവകകളിലും 21 സ്റ്റേഷനുകളിലുമുള്ള സീറോ മലബാർ സഭാംഗങ്ങൾ ആഹ്ലാദപൂർവം പുതിയ രൂപതയുടെ പിറവി ചരിത്ര സംഭവമാക്കാനുള്ള ശ്രമത്തിലാണ്. പത്ത് ഇടവകകളും 21 ദിവ്യബലിയർപ്പണ കേന്ദ്രങ്ങളും അയ്യായിരത്തിലേറെ കുടുംബങ്ങളിലായി 15,000ത്തിലേറെ അംഗങ്ങളുമുണ്ട് ചെന്നൈ മിഷനിൽ. സന്യാസ സഭാംഗങ്ങളുൾപ്പെടെ 28 വൈദികരും എട്ടു സന്യാസിനീസമൂഹങ്ങളിൽനിന്നുള്ള 80 കന്യാസ്ത്രീമാരും ഇവിടെ പ്രവർത്തന നിരതരാണ്.
ഹൊസൂർ രൂപതയുടെ പ്രവർത്തന പരിധി ലത്തീൻ റീത്തിലെ മദ്രാസ്-മൈലാപ്പൂർ അതിരൂപത, ചെങ്കൽപ്പെട്ട്, പോണ്ടിച്ചേരി, വെല്ലൂർ, ധർമപുരി രൂപതകൾ എന്നിവയുടെ അതിർത്തിക്കുള്ളിൽ ഉൾപ്പെടുന്നു. നുത്തൻചേരി സെന്റ് ആന്റണീസ് പള്ളി കത്തീഡ്രലായി മാറും. ചെന്നൈയിൽനിന്ന് 343 കിലോമീറ്റർ അകലെ കർണാടക അതിർത്തിയോടുചേർന്നുള്ള ഹൊസൂർ ആസ്ഥാനമാക്കിയാണ് രൂപത നിലവിൽ വരുന്നത്.