തിരുവനന്തപുരം: ഡീസൽ സബ്സിഡിയായി ലഭിച്ച 62 കോടി രൂപയും പലിശയും ഉൾപ്പെടെ 90 കോടിയോളം രൂപ ഇന്ത്യൻ ഓയിൽ കോർപറേഷനു മടക്കിനൽകണമെന്ന സുപ്രീംകോടതി വിധി കെഎസ്ആർടിസിക്കു കനത്ത തിരിച്ചടിയാകുന്നു. പണം തിരിച്ചടയ്ക്കുന്നതു സംബന്ധിച്ച് കെഎസ്ആർടിസി മാനേജ്മെന്റ് ചർച്ച ആരംഭിച്ചുകഴിഞ്ഞു. എന്നാൽ പണം എവിടെനിന്നു കണ്ടെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
സ്വന്തം നിലയിൽ പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാരിന്റെ കൂടി സഹായത്തോടെ പണം തിരിച്ചടയ്ക്കാനുള്ള സാധ്യതകളാണ് കോർപറേഷൻ തേടുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസി ഈ പണം എങ്ങനെ നൽകുമെന്ന് അറിയാതെ കുഴങ്ങുകയാണ്. കെഎസ്ആർടിസി നൽകിയില്ലെങ്കിൽ നേരത്തേ കോടതിയിൽ ഉറപ്പുനൽകിയ പ്രകാരം സംസ്ഥാന സർക്കാർ പണം നൽകണം. 2013 ജനുവരി 17നാണ് വൻകിട ഉപയോക്താക്കൾക്ക് ഡീസൽ വാങ്ങുന്നതിനുള്ള സബ്സിഡി കേന്ദ്രസർക്കാർ നിർത്തലാക്കിയത്.
കെഎസ്ആർടിസിക്ക് സബ്സിഡി നിരക്കിൽ ഡീസൽ നൽകണമെന്ന് 2013 മാർച്ച് 21ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലുംആ വർഷം സെപ്റ്റംബർ 16ന് സുപ്രീംകോടതി അതു സ്റ്റേ ചെയ്തു. ഇതിനിടയിലുള്ള ദിവസങ്ങളിൽ സബ്സിഡി നിരക്കിൽ ഡീസൽ വാങ്ങിയ ഇനത്തിലാണ് കെഎസ്ആർടിസി ഈ പണം നൽകേണ്ടത്. ജലഗതാഗത വകുപ്പ് 40 ലക്ഷം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പണം തിരിച്ചടച്ചില്ലെങ്കിൽ കോർപറേഷനുള്ള ഇന്ധനവിതരണം നിറുത്തിവയ്ക്കുന്നതിനും സാധ്യതയുണ്ടെന്നാണ് വിവരം.
സൗജന്യയാത്ര ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന തങ്ങൾക്ക് ഇളവ് അനുവദിക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രതിമാസം 18 കോടി രൂപ നഷ്ടത്തിലാണെന്നാണ് കെഎസ്ആർടിസി സുപ്രീംകോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ ഡീസൽ ചെലവിൽ നിന്ന് രക്ഷപ്പെടാൻ സിഎൻജിയിലേക്ക് മാറാനുള്ള കോർപറേഷൻ ശ്രമം ഫലപ്രദമാകില്ലെന്ന് കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനാ പ്രതിനിധികൾ പറയുന്നു. പരിസ്ഥിതി മലിനീകരണം കുറവും ഇന്ധനവിലയിൽ ചെലവിടുന്ന തുകയിലെ ലാഭവുമാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തിൽ സിഎൻജി വില ഡീസൽ വിലയേക്കാൾ കൂടുതലാകാനുള്ള സാധ്യതയുണ്ട്. സിഎൻജിയുടെ ഇപ്പോഴത്തെ ഡൽഹി വില 38 രൂപയോളമാണ്. കേരളത്തിൽ എത്തുമ്പോൾ കടത്തുകൂലി, നികുതി ഉൾപ്പെടെ 60 രൂപയെങ്കിലും ആയേക്കും. ഇതുകൊണ്ട് പ്രതീക്ഷിക്കുന്ന ലാഭമുണ്ടാകില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
സ്വന്തം നിലയിൽ പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാരിന്റെ കൂടി സഹായത്തോടെ പണം തിരിച്ചടയ്ക്കാനുള്ള സാധ്യതകളാണ് കോർപറേഷൻ തേടുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസി ഈ പണം എങ്ങനെ നൽകുമെന്ന് അറിയാതെ കുഴങ്ങുകയാണ്. കെഎസ്ആർടിസി നൽകിയില്ലെങ്കിൽ നേരത്തേ കോടതിയിൽ ഉറപ്പുനൽകിയ പ്രകാരം സംസ്ഥാന സർക്കാർ പണം നൽകണം. 2013 ജനുവരി 17നാണ് വൻകിട ഉപയോക്താക്കൾക്ക് ഡീസൽ വാങ്ങുന്നതിനുള്ള സബ്സിഡി കേന്ദ്രസർക്കാർ നിർത്തലാക്കിയത്.
കെഎസ്ആർടിസിക്ക് സബ്സിഡി നിരക്കിൽ ഡീസൽ നൽകണമെന്ന് 2013 മാർച്ച് 21ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലുംആ വർഷം സെപ്റ്റംബർ 16ന് സുപ്രീംകോടതി അതു സ്റ്റേ ചെയ്തു. ഇതിനിടയിലുള്ള ദിവസങ്ങളിൽ സബ്സിഡി നിരക്കിൽ ഡീസൽ വാങ്ങിയ ഇനത്തിലാണ് കെഎസ്ആർടിസി ഈ പണം നൽകേണ്ടത്. ജലഗതാഗത വകുപ്പ് 40 ലക്ഷം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പണം തിരിച്ചടച്ചില്ലെങ്കിൽ കോർപറേഷനുള്ള ഇന്ധനവിതരണം നിറുത്തിവയ്ക്കുന്നതിനും സാധ്യതയുണ്ടെന്നാണ് വിവരം.
സൗജന്യയാത്ര ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന തങ്ങൾക്ക് ഇളവ് അനുവദിക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രതിമാസം 18 കോടി രൂപ നഷ്ടത്തിലാണെന്നാണ് കെഎസ്ആർടിസി സുപ്രീംകോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ ഡീസൽ ചെലവിൽ നിന്ന് രക്ഷപ്പെടാൻ സിഎൻജിയിലേക്ക് മാറാനുള്ള കോർപറേഷൻ ശ്രമം ഫലപ്രദമാകില്ലെന്ന് കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനാ പ്രതിനിധികൾ പറയുന്നു. പരിസ്ഥിതി മലിനീകരണം കുറവും ഇന്ധനവിലയിൽ ചെലവിടുന്ന തുകയിലെ ലാഭവുമാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തിൽ സിഎൻജി വില ഡീസൽ വിലയേക്കാൾ കൂടുതലാകാനുള്ള സാധ്യതയുണ്ട്. സിഎൻജിയുടെ ഇപ്പോഴത്തെ ഡൽഹി വില 38 രൂപയോളമാണ്. കേരളത്തിൽ എത്തുമ്പോൾ കടത്തുകൂലി, നികുതി ഉൾപ്പെടെ 60 രൂപയെങ്കിലും ആയേക്കും. ഇതുകൊണ്ട് പ്രതീക്ഷിക്കുന്ന ലാഭമുണ്ടാകില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.