തിരുവനന്തപുരം: സംസ്ഥാനത്തെ നദീതീരങ്ങളിലെ കൈയേറ്റങ്ങൾ കണ്ടെത്തിയ ശേഷം നദികളുടെ അതിർത്തി വേർതിരിക്കുന്നതിനായി ജണ്ടകൾ സ്ഥാപിക്കുന്നത് അടക്കമുള്ള തീരുമാനങ്ങളാണു നടപ്പാക്കാൻ ഒരുങ്ങുന്നത്. വനഭൂമി ജണ്ടയിട്ടു വേർതിരിക്കുന്ന മാതൃകയാകും നടപ്പാക്കുക. നദീസംരക്ഷണത്തിനായി കേന്ദ്രസർക്കാർ നൽകുന്ന 100 കോടിയോളം രൂപയുടെ ഫണ്ട് ഇതിനായി വിനിയോഗിക്കും.
നദീസംരക്ഷണ ഫണ്ട് മറ്റാവശ്യങ്ങൾക്കായി വകമാറ്റുകയാണു പതിവ്. ഇതു കർശനമായി തടഞ്ഞു ഫണ്ട് നദീസംരക്ഷണ പ്രവർത്തനങ്ങൾക്കായി തന്നെ വിനിയോഗിക്കും. പാലങ്ങളുടെയും ചെക്ക് ഡാമുകളുടെയും നിർമാണത്തിന് വകമാറ്റി ചെലവഴിക്കുകയായിരുന്നു ഇതുവരെയുള്ള പതിവ്. ഇനിമുതൽ നദീസംരക്ഷണ ഫണ്ട് വകമാറ്റി ചെലവഴിക്കേണ്ടതില്ലെന്നു കഴിഞ്ഞ തവണ ചേർന്ന റിവർ മാനേജ്മെന്റ് സമിതിയോഗം തീരുമാനിച്ചിരുന്നു.
നദീതീരങ്ങൾ കൈയേറുന്നതു വ്യാപകമാണെന്ന റിപ്പോർട്ടും അന്നത്തെ യോഗത്തിൽ സർവേ ഉദ്യോഗസ്ഥർ സമർപ്പിച്ചു. കൈയേറ്റത്തെത്തുടർന്നു ചില നദികളുടെ വീതി പകുതിയിലേറെ കുറഞ്ഞതുമായി ബന്ധപ്പെട്ട റിപ്പോർട്ടും കഴിഞ്ഞ യോഗത്തിൽ സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണു സംസ്ഥാനത്തെ 44 നദികളിലെയും കൈയേറ്റം സംബന്ധിച്ച വിശദ റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ കർശന നിർദേശം നൽകിയത്.
ജലാശയങ്ങൾ കൈയേറാൻ സ്വകാര്യവ്യക്തികളെ ഒരു തരത്തിലും അനുവദിക്കേണ്ടതില്ലെന്നാണു തീരുമാനം. കൈയേറ്റമുണ്ടായ പ്രദേശങ്ങളിൽ ഭൂമി തിരികെപ്പിടിക്കാനുള്ള നടപടി സ്വീകരിക്കും. ഇതിന് ഒത്താശ നൽകിയ ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടാകും. നദികളിൽനിന്നുള്ള അശാസ്ത്രീയ മണലെടുപ്പിന് അനുമതി നൽകേണ്ടതില്ലെന്നും നേരത്തെ തീരുമാനിച്ചിരുന്നു. നദീതീരങ്ങൾ ഇടിയുന്നതു തടയാൻ ഇവിടങ്ങളിൽ ചെടികൾ വച്ചുപിടിപ്പിച്ചു സംരക്ഷിക്കുന്നതും തീരസംരക്ഷണത്തിനായി നദീസംരക്ഷണ ആക്ടിൽ നിർദേശിക്കുന്ന നദീസംരക്ഷണ സേന രൂപീകരിക്കുന്നതും നടന്നുവരികയാണ്.
നദീസംരക്ഷണ ഫണ്ട് മറ്റാവശ്യങ്ങൾക്കായി വകമാറ്റുകയാണു പതിവ്. ഇതു കർശനമായി തടഞ്ഞു ഫണ്ട് നദീസംരക്ഷണ പ്രവർത്തനങ്ങൾക്കായി തന്നെ വിനിയോഗിക്കും. പാലങ്ങളുടെയും ചെക്ക് ഡാമുകളുടെയും നിർമാണത്തിന് വകമാറ്റി ചെലവഴിക്കുകയായിരുന്നു ഇതുവരെയുള്ള പതിവ്. ഇനിമുതൽ നദീസംരക്ഷണ ഫണ്ട് വകമാറ്റി ചെലവഴിക്കേണ്ടതില്ലെന്നു കഴിഞ്ഞ തവണ ചേർന്ന റിവർ മാനേജ്മെന്റ് സമിതിയോഗം തീരുമാനിച്ചിരുന്നു.
നദീതീരങ്ങൾ കൈയേറുന്നതു വ്യാപകമാണെന്ന റിപ്പോർട്ടും അന്നത്തെ യോഗത്തിൽ സർവേ ഉദ്യോഗസ്ഥർ സമർപ്പിച്ചു. കൈയേറ്റത്തെത്തുടർന്നു ചില നദികളുടെ വീതി പകുതിയിലേറെ കുറഞ്ഞതുമായി ബന്ധപ്പെട്ട റിപ്പോർട്ടും കഴിഞ്ഞ യോഗത്തിൽ സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണു സംസ്ഥാനത്തെ 44 നദികളിലെയും കൈയേറ്റം സംബന്ധിച്ച വിശദ റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ കർശന നിർദേശം നൽകിയത്.
ജലാശയങ്ങൾ കൈയേറാൻ സ്വകാര്യവ്യക്തികളെ ഒരു തരത്തിലും അനുവദിക്കേണ്ടതില്ലെന്നാണു തീരുമാനം. കൈയേറ്റമുണ്ടായ പ്രദേശങ്ങളിൽ ഭൂമി തിരികെപ്പിടിക്കാനുള്ള നടപടി സ്വീകരിക്കും. ഇതിന് ഒത്താശ നൽകിയ ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടാകും. നദികളിൽനിന്നുള്ള അശാസ്ത്രീയ മണലെടുപ്പിന് അനുമതി നൽകേണ്ടതില്ലെന്നും നേരത്തെ തീരുമാനിച്ചിരുന്നു. നദീതീരങ്ങൾ ഇടിയുന്നതു തടയാൻ ഇവിടങ്ങളിൽ ചെടികൾ വച്ചുപിടിപ്പിച്ചു സംരക്ഷിക്കുന്നതും തീരസംരക്ഷണത്തിനായി നദീസംരക്ഷണ ആക്ടിൽ നിർദേശിക്കുന്ന നദീസംരക്ഷണ സേന രൂപീകരിക്കുന്നതും നടന്നുവരികയാണ്.